ഓസ്‌ട്രേലിയൻ താരത്തിനെതിരെ കടുത്ത നടപടിയുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടയിൽ എബി ഡിവില്ലിയേഴ്സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചിലേക്ക് പന്ത് ഇട്ട ഓസ്‌ട്രേലിയൻ ബൗളർ നഥാന്‍ ലയണിനെതിരെ ഐസിസിയുടെ നടപടി. രണ്ടാം ഇന്നിങ്സിനിടെ റണ്ണിനായി ഓടിയ ഡിവില്ലേഴ്‌സിനെ ഡേവിഡ് വാർണറുടെ ഏറിൽ നഥാൻ ലയൺ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ഡിവില്ലേഴ്സിന്റെ പുറത്താകൽ ആഘോഷിക്കാനായി ഓടുന്നതിനിടെ നഥാൻ ലയൺ ഡിവില്ലേഴ്സിന്റെ നെഞ്ചിലേക്ക് പന്ത് ഇടുകയായിരുന്നു. ഇതിനെതിരെ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി താരങ്ങളുടെ പെരുമാറ്റ ചട്ട പ്രകാരം ലെവല്‍ ഒന്ന് കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീയും 2 ഡീ മെറിറ്റ് പോയിന്റുമായിരിക്കും ലയണിനെതിരെ നടപ്പിലാക്കുന്ന ശിക്ഷ.
അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്കുമായി വാക്കേറ്റം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. പരസ്പരം ക്ഷുഭിതരായി സംസാരിക്കുന്ന താരങ്ങളെ സഹ താരങ്ങൾ ഇടപെട്ടാണ് ശാന്തരാക്കിയത്. സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha