ബാർബോസ... ബാർബോസയെ കൊന്ന ബ്രസീൽ.... ഗോൾ പോസ്റ്റിന് മുന്നിലെ കണ്ണുനീർത്തുള്ളി.
ഖത്തർ ലോകകപ്പ് അടുത്തെത്തയിരിക്കുന്നു. ഓരോ ലോകപ്പലിലും നാം സങ്കത്തോടെ ഓർമ്മിക്കുന്നൊരു പേരുണ്ട്. ബ്രസീലിൻ ഗോൾകീപ്പർ മൊയാസീർ ബാർബോസ. 1950-ൽ ബ്രസീലിന് ലോകകപ്പ് നഷ്യപ്പെടുത്തിയത് ബാർബോസയാണെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. ഉറുഗ്വയോടുള്ള ഞെട്ടിക്കുന്ന തേൽവിക്കുശേഷം അദ്ദേഹം നാട്ടിൽ നിന്നു പുറത്താക്കപ്പെട്ടു. പുറത്തിറങ്ങാൻ ജനം അനുവദിക്കുമായിരുന്നില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ വീട് തീയിടാൻവരെ അരാധകർ തയ്യാറായി. അതോടെയാണ് അദ്ദേഹം നാടുവിട്ടുപോയത്. സുഹൃത്തുക്കളും സഹകളിക്കാരും അദ്ദേഹത്തെ അകറ്റി നിർത്തി.
1963-ൽ അദ്ദേഹം സുഹൃത്തുക്കൾക്കായി സ്വന്തം വീട്ടിൽ ഒരു വിരുന്നൊരുക്കി. ഒറ്റയാൾ പോലും ആവഴിക്കു വന്നില്ല. 1993-ൽ ഒരു ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിക്കാൻ ബാർബോസ എത്തി. എന്നാൽ സംഘാടകർ അദ്ദേഹത്തെ കടത്തി വിടാൻ വിസമ്മതിച്ചു. അങ്ങനെ അവിടെ നിന്നും അദ്ദേഹം നിരാശനായി മടങ്ങി.
കളികഴിഞ്ഞ് ഇരുപത്തി രണ്ടു വർഷത്തിനു ശേഷം ഒരു നാൾ അദ്ദേഹം ഒരു കടയിൽ നിൽക്കുകയായിരുന്നു.യാദൃച്ഛികമായി ഒരു സ്ത്രീ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അവർ ഒപ്പമുണ്ടായിരുന്ന മകനോട് ബാർബോസയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ബ്രസീലിനെ മുഴുവൻ കരയിച്ച ആളാണ് ഈ നിൽക്കുന്നത്. കളികഴിഞ്ഞ് രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ബ്രസീലുകാരുടെ മനസിൽ നിന്ന് ആമുറിവ് മാഞ്ഞു പോയില്ല.
ഒടുവിൽ അദ്ദേഹം വിദൂരത്തുള്ളൊരു കടൽത്തീരത്തെ ഒരു ചെറിയ അപ്പാർട്ടുമെന്റിലേക്ക് താമസം മാറ്റി. റേഡിയോയ്ക്കു വേണ്ടി ദൃക്‌സാക്ഷി വിവരണം നൽകുമായിരുന്നു ബാർബോസ. നാട്ടിലെ ഫുട്‌ബോൾ സംഘടന അതും വിലക്കി. അതോടെ അദ്ദേഹം സാമ്പത്തികമായും ബുദ്ധിമുട്ടിലായി. പെൻഷനായി ലഭിച്ചിരുന്ന 150 ഡോളറായിരുന്നു ആകെ വരുമാനം. ഭാര്യ കാൻസർ രോഗിയും കൂടിയായതോടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലായി.
കടലോരത്തിലേക്ക് താമസം മാറ്റി ഏതാനും മാസത്തിനുള്ളിൽ ഭാര്യ മരിക്കുകയും ചെയ്തു. അതോടെ അദ്ദേഹം തീർത്തും ഒറ്റപ്പെട്ടു. രണ്ടു വർഷത്തിനുള്ളിൽ ബാർബോസയും മരിച്ചു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. ആകെ പതിനൊന്നു പേർ മാത്രമാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. സംഘാടകരോ സഹകളിക്കാരോ അറിഞ്ഞ ഭാവം പോലും നടിച്ചില്ല. അങ്ങനെ ദൗർഭാഗ്യത്തിന്റെ പ്രതീകമെന്നു മുദ്രകുത്തപ്പെട്ട ആ പാവം മനുഷ്യൻ ഓർമയായി.
ബാർബോസയുടെ മരണവാർത്തയറിഞ്ഞ് കാമറൂണിന്റെ ഇതിഹാസതാരമായ റോജർമില്ലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ക്രിസ്തുദേവന്റെ പീഡാനുഭവങ്ങളേയും കുരിശുമരണത്തേയുമാണ് ഓരോ ഫുട്‌ബോൾ കളിക്കാരനും ഓർമിപ്പിക്കുന്നത്. ചിലർ ഉയർത്തെഴുന്നേൽക്കുന്നു. മറ്റുള്ളവർ കല്ലറയിൽ ഒടുങ്ങുന്നു'
ബാർബോസ ഉയർത്തെഴുന്നേൽക്കുമോ......ആർക്കറിയാം.
https://www.facebook.com/Malayalivartha