Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ആവേശപ്പെരുമഴ... ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരമെത്തിയ റാമോസിന് ഖത്തറിലെ ആദ്യ ഹാട്രിക്; പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡ്; തകര്‍ത്താടി റാമോസ്; ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

07 DECEMBER 2022 10:21 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഗോണ്‍സാലോ റാമോസിന്റെ ദിനമായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയപ്പോള്‍ പകരക്കാരനായെത്തി ഇടിവെട്ട് ഗോളുകള്‍ സമ്മാനിച്ചിരിക്കുകയാണ് പോര്‍ട്ടുഗലിന്റെ റാമോസ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരന്‍ റാമോസിന്റെ മികവില്‍, സ്വിറ്റ്‌സര്‍ലന്‍ഡിനെ ഗോള്‍മഴയില്‍ നനച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.

ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഹാട്രിക്ക് തികച്ച ഗോണ്‍സാലോ റാമോസ് വരവറിയിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ കരിച്ച് പോര്‍ച്ചുഗീസ് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോള്‍ പെപ്പെ, റാഫേല്‍ ഗുറേറോ, റാഫേല്‍ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ അക്കാഞ്ചിയുടെ വകയായിരുന്നു. ക

്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ചില മുന്നേറ്റങ്ങള്‍ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാല്‍, ആദ്യ 15 മിനിറ്റുകള്‍ നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടാക്കിയെടുക്കാന്‍ ഇരു സംഘങ്ങള്‍ക്കും സാധിച്ചില്ല.

അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ കണ്ടെത്തി. ത്രോയില്‍ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്‌സ് ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്ന ഗോണ്‍സാലോ റാമോസിലേക്ക് നല്‍കി. മാര്‍ക്ക് ചെയ്തിരുന്ന സ്വിസ് പ്രതിരോധ ഭടനെ ഒരു ടച്ച് കൊണ്ട് കടന്ന റാമോസ് വിഷമകരമായ ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ട് യാന്‍ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു സുന്ദരമായ ഗോളോടെ.

ഗോള്‍ നേടിയതോടെ പറങ്കിപ്പടയ്ക്ക് ആവേശമായി. തുടര്‍ച്ചയായി രണ്ട് വട്ടം അവര്‍ സ്വിസ് ബോക്‌സിലേക്ക് ഇരച്ചെത്തുകയും ഗോള്‍ കീപ്പറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. യാന്‍ സോമര്‍ ഒട്ടാവിയോയുടെയും റാമോസിന്റെ ഷോട്ട് തടുത്തതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ശ്വാസം വിട്ടു. 29-ാം മിനിറ്റില്‍ ഷാഖിരി ഏയ്തുവിട്ട ഫ്രീക്കിക്കിലെ അപകടം ഒഴിവാക്കി പോര്‍ച്ചുഗീസ് ഗോള്‍ കീപ്പര്‍ ഡിഗോ കോസ്റ്റ കോര്‍ണര്‍ വഴങ്ങി. ഇതും മുതലാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചില്ല.

32-ാം മിനിറ്റില്‍ ഫെലിക്‌സ് ബോക്‌സിലേക്ക് നല്‍കിയ ലോംഗ് ബോള്‍ ഷാര്‍ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് പുറത്തേക്ക് കളഞ്ഞു. ഇതില്‍ നിന്ന് ലഭിച്ച കോര്‍ണര്‍ സ്വിറ്റ്‌സലന്‍ഡിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷള്‍ക്ക് മേലെ ഒരു ആണി കൂടെ തറച്ചു. ബ്രൂണോ എടുത്ത കോര്‍ണര്‍ ബോക്‌സിന്റെ നടുവിലേക്ക് എത്തുമ്പോള്‍ പെപ്പെയെ ഒന്ന് മുട്ടാന്‍ തന്നെ ധൈര്യമുണ്ടായിരുന്നവര്‍ സ്വിസ് നിരയില്‍ ബാക്കിയുണ്ടായിരുന്നില്ല. പ്രായത്തെ പോരാട്ടം കൊണ്ട് തോല്‍പ്പിച്ച പെപ്പെയുടെ പവര്‍ ഹെഡ്ഡറിന് സോമറിനും മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതോടെ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി.

39-ാം മിനിറ്റില്‍ എഡ്മില്‍സണ്‍ ഫെര്‍ണാണ്ടസിന്റെ വലതു വിംഗില്‍ നിന്നുള്ള ക്രോസില്‍ കോസ്റ്റ കൈവെച്ചെങ്കിലും ബോക്‌സില്‍ നിന്ന് അപകടം ഒഴിവായില്ല. ഒടുവില്‍ ഡാലോട്ട് പന്ത് ക്ലിയര്‍ ചെയ്തതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു അവസരം കൂടെ നഷ്ടമായി. 42-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഒരിക്കല്‍ കൂടെ പോര്‍ച്ചുഗീസുകാര്‍ സ്വിസ് ബോക്‌സില്‍ പരിഭ്രാന്തിയുണ്ടാക്കി. റാമോസിന്റെ ഷോട്ട് സോമര്‍ ഒരുവിധം തടുത്തു. കൂടുതല്‍ സംഭവവികസങ്ങളില്ലാതെ ആദ്യ പകുതിക്കും വൈകാതെ അവസാനമായി.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റം ഒന്നും ഉണ്ടായില്ല. ദക്ഷിണ കൊറിയയോട് തോറ്റതിന്റെ എല്ലാ ക്ഷീണവും ഉപേക്ഷിച്ച് പുത്തന്‍ ഊര്‍ജത്തോടെ പോര്‍ച്ചുഗല്‍ കുതിച്ചു. കടലാസിലെ താരനിരയ്ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്നുള്ള വിമര്‍ശനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് പറങ്കികള്‍ സ്വിസ് പടയെ വിറപ്പിച്ച് കൊണ്ടിരുന്നു. 50-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടിയ സാന്റോസിന്റെ ചൂണക്കുട്ടികള്‍ ഇതാ മൊറോക്കോ ഞങ്ങള്‍ വരുന്നു എന്ന് വിളിച്ച് പറഞ്ഞു.

ഒരു സെന്റര്‍ ഫോര്‍വേഡിന് ആവശ്യമായ പ്രതിഭ പൂര്‍ണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിക്കുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കില്‍ റാമോസിന്റെ പാസ് കിട്ടി കയറിപ്പോയ റാഫേല്‍ ഗുറേറോ ആണ് ഇത്തവണ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ പേര് എഴുതി ചേര്‍ത്തത്. ഇന്നലത്തെ ദിവസം കാല്‍പ്പന്ത് കളിയുടെ ലോകത്ത് എഴുതി ചേര്‍ക്കാനുള്ള നിയോഗം റാമോസിനായിരുന്നു. ഒരിക്കല്‍ കൂടി ഫെലിക്‌സ് - റാമോസ് ദ്വയം ഉദിച്ചുയര്‍ന്നു.

സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റില്‍ ജോ ഫെലിക്‌സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. ആരവത്തോടെയാണ് കാണികള്‍ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതില്‍ കടന്നില്ല. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് അതിനകം തന്നെ ഉയര്‍ന്നിരുന്നു. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോയിലൂടെ ഒരു ഗോള്‍ കൂടെ നേടി പോര്‍ച്ചുഗല്‍ ആഘോഷം പൂര്‍ത്തിയാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (50 minutes ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (1 hour ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (1 hour ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (1 hour ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (1 hour ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (1 hour ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (1 hour ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (2 hours ago)

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (2 hours ago)

മിന്നല്‍ പ്രളയത്തില്‍ മരണം  (2 hours ago)

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (2 hours ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (3 hours ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (3 hours ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends