ഇഞ്ച്വറി ടൈമിൽ ബ്രസീൽ മാജിക്ക്! ; ജയത്തോടെ പ്രീ കോര്‍ട്ടര്‍ സാധ്യത ഉറപ്പിച്ച് മഞ്ഞപ്പട
ലാറ്റിനമേരിക്കൻ ദുരന്തം തുടരുമെന്ന് തോന്നിയ മറ്റൊരു ദിവസത്തിൽ നിന്ന് ബ്രസീലിനെ രക്ഷിച്ച് കൗട്ടീനോ. ഗ്രൂപ്പ് ബിയിൽ കോസ്റ്ററിക്കയ്ക്കെതിരെ ആദ്യ മുതൽ അവസാനം വരെ കോസ്റ്ററിക്കൻ ഡിഫൻസിനെ ആക്രമിച്ചിട്ടും ഇഞ്ച്വറി ടൈമിലെ കൗട്ടീനോ ഗോൾ വേണ്ടി വന്നു ബ്രസീലിനെ രക്ഷിക്കാൻ.ഇഞ്ചറി ടൈമിലെ രണ്ട് ഗോളുകൾ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ബ്രസീലിന് നൽകിയത്. ഈ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ ജയമാണിത്.
ആദ്യ പകുതിയി മുതലെ ആക്രമണമായിരുന്നു ബ്രസീലിന്റെ ടാക്ടിക്സ്. 25ആം മിനുട്ടിൽ ജീസുസ് ഒരു തവണ വലകുലുക്കി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പിന്നീടങ്ങോട്ട് നെയ്മറിന് അടക്കം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഒന്ന് പോലും കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസിനെ പരാജയപ്പെടുത്താൻ പോന്നതായിരുന്നില്ല. രണ്ടാം പകുതിയിൽ പലപ്പോഴും ബ്രസീൽ ടാർഗറ്റിലേക്ക് ഷോട്ട് ഉതിർത്തു എങ്കിലും എപ്പോഴും നവാസ് കുറുകെ ഉണ്ടായിരുന്നു. നെയ്മറിന്റെ ഒരു ഷോട്ട് ഈ ലോകകപ്പിലെ തന്നെ മികച്ച സേവുകളിൽ ഒന്നിലൂടെയാണ് നവാസ് തടഞ്ഞത്.
71ആം മിനുട്ടിൽ കോസ്റ്ററിക്കൻ ഡിഫൻസിന്റെ പിഴവിൽ നിന്ന് ഒരവസരം നെയ്മറിനെ കിട്ടിയെങ്കിലും നെയ്മറിന്റെ ഷോട്ട് ബാറിനും ഒരുപാട് മുകളിലൂടെ പുറത്തേക്ക് പോയി. 78ആം മിനുട്ടിൽ നെയ്മർ ബ്രസീലിനായി ഒരു പെനാൾട്ടി നേടിയെങ്കിലും വാർ പരിശോധനയിൽ നെയ്മർ ഡൈവ് ചെയ്തതാണെന്ന് വ്യക്തമാവുകയും പെനാൾട്ടി തീരുമാനം റഫറി പിൻവലിക്കുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളിൽ മഞ്ഞക്കാർഡും നെയ്മർ സ്വന്തമാക്കി. 20ൽ അധികം ഷോട്ടുകളാണ് ഇന്ന് നവാസിന് നേരെ ബ്രസീൽ തൊടുത്തത്.
അവസാനം സമനിലയാകുമെന്ന് പ്രതീക്ഷിച്ച സമയത്ത് ആദ്യ മത്സരത്തിലെ ബ്രസീലിന്റെ ഹീറോ കൗട്ടീഞ്ഞോ തന്നെ വീണ്ടും എത്തൊം ജീസുസിന്റെ പാസി നിന്നായിരുന്നു കൗട്ടെനോയുടെ ഗോൾ. ജീസുസ് നവാസിന്റെയും കോസ്റ്ററിക്കയുടെ 90 മിനുട്ട് നേരമുള്ള പൊരുതലിന്റെ ദയനീയ അന്ത്യം കൂടിയായി ഇത്. കൗട്ടീനോ ഗോളോടെ തന്നെ തകർന്ന കോസ്റ്ററിക്കയുടെ വലയിലേക്ക് 95ആം മിനുട്ടിൽ നെയ്മർ രണ്ടാം ഗോളും കയറ്റി വിജയം പൂർത്തിയാക്കി.
ഈ ഫലത്തോടെ നാലു പോയന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതായി. സെർബിയക്കെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കോസ്റ്ററിക്ക ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.
https://www.facebook.com/Malayalivartha