Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇതാ, മറഡോണയുടെ മലയാളി ചങ്ങാതി!

23 JUNE 2018 10:09 AM IST
മലയാളി വാര്‍ത്ത

മറഡോണയ്ക്കും അര്‍ജന്റീനയ്ക്കും കേരളത്തിലുള്ളത്ര ആരാധകര്‍ മറ്റൊരു രാജ്യത്തുമുണ്ടാകില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്നാല്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ദൈവമായ മറഡോണയ്ക്ക് ഒരു കേരളക്കാരന്‍ കൂട്ടുകാരനുണ്ട് എന്നറിയാമോ? കോഴിക്കോട്ടുനിന്നുള്ള ഹിഷാം ഹസന്‍. ദൈവത്തിന്റെ കൈ പേറുന്ന ലോകതാരം, ഈ നൂറ്റാണ്ടിന്റെ ഗോള്‍ ജേതാവ് എന്നൊക്കെ വിശേഷണങ്ങളുള്ള മറഡോണയുടെ ഉറ്റ സുഹൃത്തുക്കളിലൊരാളാണ് ഹിഷാം. എപ്പോള്‍ വേണമെങ്കിലും സ്വന്തം കൂട്ടുകാരന്റെ വീട്ടിലെന്നവണ്ണം മറഡോണയുടെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ അനുവാദമുള്ള ഏക മലയാളിയാണ് ഇദ്ദേഹം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം എങ്ങും നിറയുമ്പോള്‍ മറഡോണയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകളിലാണ് ഈ കോഴിക്കോട്ടുകാരന്‍.

ഫുട്‌ബോള്‍, എല്ലാ മലബാറുകാരുടെയും സിരകളെ ചൂടുപിടിപ്പിച്ച കാലത്തുതന്നെ മറഡോണയും ഒരു വികാരമായിരുന്നു ഹിഷാമിന്. പാതിരാത്രികളിലും അര്‍ജന്റീനയുടെ മല്‍സരം കാണാന്‍ ഉറക്കമൊഴിഞ്ഞിരുന്ന ഒരു ശരാശരി ഫുട്‌ബോള്‍ പ്രേമി. പിന്നീട് മറഡോണയുടെ കളിയുണ്ടെങ്കില്‍ മറ്റൊരു പരിപാടിക്കും പോകാതെ കളി കാണാനിരിക്കുമായിരുന്നു. അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ഫുട്‌ബോളിന്റെ ദൈവത്തിന്റെ തോളില്‍ കയ്യിട്ടു നടക്കാന്‍ മാത്രം അടുപ്പമുള്ള ചങ്ങാതിയാകുമെന്ന്. വളരെ അപ്രതീക്ഷിതമായാണ് മറഡോണയുമായുള്ള സൗഹൃദത്തിനു വഴി തുറന്നത്.

ദുബായില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ബിസിനസ് ഡയറക്ടറായിരിക്കെയാണ് ഹിഷാമിന് അതിന് അവസരമൊരുങ്ങുന്നത്. പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് മറഡോണയെ ക്ഷണിക്കാന്‍ ഹിഷാം നിയുക്തനായി. അല്‍ വാസവല്‍ ക്ലബ്ബ് സിഇഒ-ആയ അറബി സുഹൃത്ത് അഷറഫിന് മറഡോണയുമായുള്ള ബന്ധം അറിഞ്ഞ് ഹിഷാം അദ്ദേഹത്തെ സമീപിച്ചു. അഷറഫാണ് മറഡോണ എന്ന വ്യക്തിയിലേക്കു നയിച്ചതും പരിചയപ്പെടാന്‍ അവസരം നല്‍കിയതും. തുടര്‍ന്ന് മറഡോണ കരാമയിലെ ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തി. സാധാരണ താരങ്ങളെപ്പോലയല്ല മറഡോണ. ഒരിക്കല്‍ പരിചയപ്പെട്ട് ഇഷ്ടമായാല്‍ കൂടെക്കൂട്ടാനും ഒപ്പം നിര്‍ത്താനും മനസ്സുകാണിക്കുന്നയാളാണ്. ജ്വല്ലറി ഉദ്ഘാടനത്തിനു ശേഷം വീക്കെന്‍ഡുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. പിന്നീട് അദ്ദേഹം ഹിഷാമിനെ ബര്‍ത്ത് ഡേയ്ക്കു ക്ഷണിച്ചപ്പോള്‍ സമ്മാനവുമായി പോയി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം സമ്മാനമായി നല്‍കി. ഇതു കണ്ട് അദ്ദേഹം ശരിക്കും സര്‍പ്രൈസ്ഡ്  ആയി. തുടര്‍ന്നും സൗഹൃദം നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിനും താല്‍പര്യമായിരുന്നു. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നാട്ടിലേക്കു ക്ഷണിക്കണമെന്നൊക്കെ പറയുമായിരുന്നു.

മറഡോണയ്‌ക്കൊപ്പം ദിവസങ്ങള്‍ തന്നെ ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചു കണ്ണൂരിലുണ്ടായിരുന്നു. മലേഷ്യയില്‍ പോയി അഞ്ചു ദിവസത്തോളം മറഡോണയ്‌ക്കൊപ്പം ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. സൗഹൃദത്തിന് ഭാഷ ഒരു തടസ്സമല്ലെന്നു മനസ്സിലായതും ഈ ബന്ധത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ പിടിയില്ലാത്തതിനാല്‍ മുഹമ്മദ് എന്ന അറബിയാണ് പലപ്പോഴും മൊഴിമാറ്റം നടത്തുക. ഈ അറബിയുമായും നല്ല ബന്ധമാണുള്ളത്. വിമാന യാത്രയിലെല്ലാം നമ്മള്‍ മാറിയിരുന്നാലും അടുത്തു പിടിച്ചിരുത്തുന്നതായിരുന്നു മറഡോണയുടെ പതിവ്. അഹംഭാവമില്ലാത്ത ഇടപെടലാണ് അദ്ദേഹത്തിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത്. എപ്പോഴും തോളില്‍ കയ്യിട്ടു നടക്കാവുന്ന അടുപ്പമാണ് അദ്ദേഹവുമായുള്ളത്. മരണം വരെ അതു തുടരണമെന്നാണ് ആഗ്രഹം. നമ്മള്‍ അങ്ങോട്ടു കൊടുക്കുന്ന ബഹുമാനം തിരിച്ചും തരുന്നതില്‍ ഒരു പിശുക്കുമില്ലായിരുന്നു അദ്ദേഹത്തിന്. മലേഷ്യയില്‍ ഷോറൂം ഉദ്ഘാടനത്തിനാണ് അവസാനമായി പരസ്പരം കണ്ടത്. ദുബായില്‍നിന്ന് ഒരുമിച്ചായിരുന്നു അന്ന് യാത്ര. നിരവധി വാര്‍ത്തകളും ഗോസിപ്പുകളും മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും പലതും തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു. കണ്ടതിനും കേട്ടതിനും എല്ലാം മുകളിലാണ് എനിക്ക് മറഡോണ എന്ന വ്യക്തിത്വം.

കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയവും മറഡോണ എന്ന താരത്തോടുള്ള ആരാധനയും കഴിഞ്ഞ വരവില്‍ അദ്ദേഹം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ അദ്ദേഹം തയാറുമാണ്. ആര്‍ക്കെങ്കിലും അദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വരാമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് മറഡോണയുമായി അവസാനമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ട്രാന്‍സ്‌ലേറ്റര്‍ മുഹമ്മദിനോടും എന്റെ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. എന്നെയും കുടുംബത്തെയും തിരിച്ചും ആശംസകള്‍ അറിയിച്ചു. എല്ലാ ആഘോഷങ്ങളിലും ഞങ്ങള്‍ പരസ്പരം ക്ഷണിക്കാറും പലപ്പോഴും പങ്കെടുക്കാറുമുണ്ട്.

മലയാളികള്‍ ഫുട്‌ബോളിനെ പ്രണയിച്ചു തുടങ്ങിയതു തന്നെ മറഡോണയോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മറഡോണയെന്ന പേരു മാറ്റിനിര്‍ത്തി ഒരു ലോകകപ്പും ഇനിയുണ്ടാകില്ലെന്നു മാത്രമല്ല, ഓരോ ലോകകപ്പ് കാലത്തും മറഡോണ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കാണ് ലോകം വില കല്‍പിക്കുന്നത്. ഈ ലോകകപ്പ് കാലത്തും സുഹൃത്തെന്ന നിലയില്‍ അഭിമാനത്തോടെയെ അദ്ദേഹത്തെ സ്മരിക്കാനാകൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (20 minutes ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (30 minutes ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (1 hour ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (2 hours ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (2 hours ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (2 hours ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (2 hours ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (2 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (2 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (2 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (3 hours ago)

Malayali Vartha Recommends