ആരാധകരെ ഞെട്ടിച്ച് ചിറകടിച്ചുയർന്ന് ബ്രസീൽ ; നിർണായക മത്സരത്തിൽ ബ്രസീലിന് ഉജ്വല ജയം
അർജന്റീനയെ പോലെത്തന്നെ ബ്രസീലും ഒരു വലിയ പരാജയത്തിലേക്ക് പോകുമെന്ന് കരുതിയ ആരാധകർ ഏറെയാണ്. എന്നാൽ അവസാന നിമിഷം നേടിയ രണ്ടു ഗോളുകളുടെ മികവിൽ ബ്രസീൽ ലോകകപ്പ് സാധ്യതകൾ സജീവമായി നിലനിർത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി ഗോൾ വല കാക്കുന്ന കയ്ലർ നവാസ് , ബ്രസീലിനു മറികടക്കേണ്ടിയിരുന്നത് കയ്ലർ നവാസ് എന്ന ഗോൾ കീപ്പർ തീർത്തിരുന്ന പ്രതിരോധത്തെ ആയിരുന്നു. കയ്ലറിന്റെ ഒറ്റയാൾ പോരാട്ടം പലപ്പോഴും ബ്രസീലിനു തല വേദനയായി. തുടരെ തുടരെയുള്ള ആക്രമണങ്ങൾക്ക് ശേഷം കൂട്ടീനോ ആണ് ബ്രസീലിനായി ആദ്യം വലകുലുക്കിയത്.
തൊട്ടു പിന്നാലെ നെയ്മറിന്റെ ഗോളുമെത്തി. ബ്രസീലിന്റെ ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങളെയാണ് കയ്ലർ നവാസ് തട്ടി അകറ്റിയത്. എഴുപത്തി ഒൻപതാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി റഫറി പെനാലിറ്റി വിധിച്ചിരുന്നു. ബോക്സിനുള്ളിൽ വച്ച് നെയ്മറെ കോസ്റ്റാറിക്കയുടെ താരം ഫൗൾ ചെയ്തതിനായിരുന്നു പെനാലിറ്റി. പക്ഷെ കോസ്റ്റാറിക്കൻ താരങ്ങൾ ഒന്നടങ്കം അപ്പീൽ ചെയ്തതോടെ റെഫറിക്ക് തീരുമാനം വി എ ആർ നു നൽകേണ്ടി വന്നു. വി എ ആർ പരിശോധനയിൽ കോസ്റ്റാറിക്ക താരം നെയ്മറിനെ ഫൗൾ ചെയ്തിട്ടില്ലെന്നും നെയ്മർ നിന്ന നില്പിൽ മലക്കം മറിഞ്ഞു വീണതാണെന്നും കൃത്യമായി കണ്ടെത്തി. ഇതോടെ അനുവദിച്ച പെനാൽറ്റി റഫറി പിൻവലിച്ചു. രണ്ടാം പകുതിയിൽ വില്യന് പകരം ഡഗ്ലസ് കോസ്റ്റയും ബോബിയുമെത്തിയതോടെ കാര്യങ്ങൾ കുറച്ചുകൂടി കടുത്തു. അവസാന ആക്രമണങ്ങളിൽ കോസ്റ്റാറിക്കക്കും ഗോൾമുഖം വിറച്ചു. കോസ്റ്റാറിക്കൻ പ്രതിരോധത്തിലെ സമ്മർദ്ദം കണക്കിലെടുത്താണ് ബ്രസീൽ ഗോൾ നേടിയത്.
https://www.facebook.com/Malayalivartha