Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...


ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

പാട്ടു പാടി നേടിയ സാഹിത്യനൊബേല്‍

14 OCTOBER 2016 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

ആദ്യമായാണ്, കവിയെന്നതിനേക്കാള്‍ ഗായകനായി അറിയപ്പെടുന്ന ഒരാള്‍ സാഹിത്യത്തിനുള്ള ഏറ്റവും പ്രശസ്തമായ സമ്മാനം സ്വന്തമാക്കുന്നത്. അമേരിക്കക്കാര്‍ക്ക് അഭിമാനിക്കാം. വിന്‍സ്റ്റന്‍ ചര്‍ച്ചിലും റുഡ്യാര്‍ഡ് കിപ്ളിങ്ങുമൊക്കെയുള്‍പ്പെട്ട ഇതിഹാസ വ്യക്തിത്വങ്ങളുടെ നിരയിലേക്ക് ഇനി ബോബ് ഡിലനും.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കള്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു പ്രസംഗിക്കുന്ന പതിവുണ്ട് എല്ലാവര്‍ഷവും. ഇതാദ്യമായി ഇത്തവണ പ്രസംഗത്തിനു പകരം ലോകം ഒരു പാട്ടായിരിക്കും കേള്‍ക്കുക. കാരണം ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ ഗായകനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. സ്റ്റോക്കോമിലെ റോയല്‍ അക്കാദമി ഹാളില്‍ പുരസ്കാര പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്വീഡിഷ് അക്കാദമി അംഗം വാസ്റ്റ്ബെര്‍ഗിനോടു സംശയം തുറന്നുചോദിച്ചു, പ്രസംഗത്തിനു പകരം സംഗീതസദസ്സായിരിക്കുമോ ഇത്തവണ പുരസ്കാര വേദിയെ കാത്തിരിക്കുന്നതെന്ന്. അങ്ങനെതന്നെ നമുക്കു പ്രതീക്ഷിക്കാം എന്നു വാസ്റ്റ്ബെര്‍ഗിന്റെ മറുപടി.
സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണു ബോബ് ഡിലന്‍ എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട കാര്യമില്ല. ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടായി ലോകമെങ്ങുമുള്ള ജനകോടികളെ ത്രസിപ്പിച്ച, ചിന്തിപ്പിച്ച, പ്രകോപിപ്പിച്ച പാട്ടുകാരന് ആ പദവി സ്വന്തം. പാട്ടുകാരന്‍ എന്നതിനു പുറമെ ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ കവി കൂടിയാണ് എഴുപത്തഞ്ചുകാരനായ ബോബ് ഡിലന്‍ എന്നു സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നു; നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തിലൂടെ. പതിവുപോലെ ഇത്തവണയും പുരസ്കാരം നേടുമെന്നു പ്രവചിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ഏറെയുണ്ട്. എഴുത്തുകാരെയും ആരാധകരെയും ആസ്വാദകരെയും സാഹിത്യലോകത്തെയും ഞെട്ടിക്കുന്ന പുരസ്കാരമാണ് ഇത്തവണത്തേത്.
ജീവിതത്തിലും പാട്ടുകളിലും എന്നും വ്യത്യസ്തനായിരുന്നു ബോബ് ഡിലന്‍. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് അദ്ദേഹം തന്റെ പേരു മാറ്റുന്നത്. 'നാമോരോരുത്തരും നമുക്കിഷ്ടപ്പെട്ട പേരുകളില്‍ത്തന്നെ വിളിക്കപ്പെടണം, അറിയപ്പെടണം, ഓര്‍മിക്കപ്പെടണം. സ്വാതന്ത്ര്യത്തിന്റെ നാടാണ് നമ്മുടേത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ നമുക്കാവണം' എന്നാണു തന്റെ പേരുമാറ്റത്തെക്കുറിച്ച്‌ അദ്ദേഹം പിന്നീടു വിശദീകരിച്ചത്. കവി ഡിലന്‍ തോമസ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപക്ഷേ ബോബ് ഡിലന്‍ എന്നു പേരു സ്വീകരിക്കുമ്ബോള്‍ ഡിലന്‍ തോമസിനോടുള്ള ആരാധന ബോബിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എക്കാലത്തും സ്വാതന്ത്ര്യത്തിന്റെ പാട്ടുകാരനും എഴുത്തുകാരനുമാണ് ബോബ്. കൊളംബിയന്‍ ആല്‍ബം എന്ന ആദ്യ സംഗീതസമാഹാരം മുതല്‍ സമകാലിക തലമുറയുടെ, വ്യവസ്ഥിതിയോടുള്ള രോഷത്തെയും സഫലീകരിക്കപ്പെടാത്ത മോഹങ്ങളെയും ഏറ്റവും അഗാധമായ ആഗ്രഹങ്ങളെയും കുറിച്ചു ബോബ് പാടി. കറുത്തവര്‍ഗക്കാര്‍ക്കെതിരായ വിവേചനത്തിനെതിരെ തൂലിക ചലിപ്പിച്ച ബോബിന്റെ പാട്ടുകള്‍ അമേരിക്കന്‍ പൗരാവകാശ പോരാട്ടങ്ങളിലും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിലും ശക്തമായ ആയുധങ്ങളായി; പ്രക്ഷോഭകരെ ഹരം കൊള്ളിച്ച മുദ്രാവാക്യങ്ങളായി. പതിറ്റാണ്ടുകളായി ഹിറ്റ് ചാര്‍ട്ടുകളില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നു ബോബിന്റെ ആല്‍ബങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബങ്ങള്‍ ഏറെ സൃഷ്ടിച്ച ബോബിന്റെ ഏറെ പ്രശസ്തമായ പാട്ടാണ് ബ്ളോയിങ് ഇന്‍ ദ് വിന്‍ഡ്; നൂറു ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റു റെക്കോര്‍ഡ് സൃഷ്ടിച്ച ഗാനം.
അമേരിക്കയിലെ മിനസോട്ടയില്‍ 1941 മേയ് 24 ന് ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ബോബ് എന്നും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. 1966 ല്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തെത്തുടര്‍ന്നു മാസങ്ങളോളം ഏകാന്തജീവിതം നയിച്ചിട്ടുണ്ട് ബോബ്. യഹൂദ കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീടു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ ബോബ് താന്‍ ഒരു വ്യവസ്ഥാപിത മതത്തെയും പിന്തുടരുന്നില്ലെന്നു പ്രഖ്യാപിച്ചും ആരാധകരെ ഞെട്ടിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളജില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷത്തിനുശേഷം പുറത്താക്കപ്പെട്ട ബോബ് റോക്ക് ആന്‍ഡ് റോള്‍ സംഗീത പാരമ്ബര്യത്തില്‍നിന്ന് അമേരിക്കന്‍ നാടോടി സംഗീതത്തിലേക്കു മാറുന്നതു കൗമാരകാലത്താണ്. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ആവിഷ്കരിക്കാന്‍ റോക്ക് ആന്‍ഡ് റോള്‍ പാട്ടുകള്‍ പോരാതെ വന്നപ്പോഴാണു താന്‍ നാടോടിസംഗീതത്തിലേക്കു മാറിയതെന്നു പിന്നീടു ബോബ് അനുസ്മരിച്ചിട്ടുണ്ട്. നാടോടി സംഗീതം കുറേക്കൂടി ഗൗരവസ്വഭാവമുള്ളതാണ്. ദുഃഖം, നിരാശ, വിജയോന്മാദം, ആഴത്തിലുള്ള സങ്കടങ്ങള്‍ എന്നിവയൊക്കെ ആവിഷ്കരിക്കാന്‍ നാടോടിപ്പാട്ടുകളാണ് ഏറെ സഹായകരമെന്നും ബോബ് പറഞ്ഞു. സംഗീതജീവിതത്തില്‍ ഏറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോബ് 11 ഗ്രാമി അവാര്‍ഡുകള്‍ക്കും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹനായി. അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തിയ നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തെ പല എഴുത്തുകാരും സ്വീകരിച്ചതു പരിഹാസത്തോടെയാണ്. 'ബോബ് ഡിലന്‍ കവിയാണെങ്കില്‍ ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്' എന്നായിരുന്നു എഴുത്തുകാരന്‍ നോര്‍മന്‍ മെയ്ലറുടെ പ്രതികരണം. പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ചു ബോബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോബിന്റെ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവിടെ വെളുപ്പിനെ മൂന്നുമണി സമയമായതിനാല്‍ പ്രതികരണം ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. എന്നും ആരാധകരെയും വിമര്‍ശകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ബോബ് ഒരുപക്ഷേ തന്റെ മറുപടി ഒരു പാട്ടിലൂടെയായിരിക്കാം പ്രകടിപ്പിക്കുക. അതിനുള്ള വേദി ലാസ്വേഗാസില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വ്യാഴാഴ്ച ലാസ്വെഗാസില്‍ ബോബ് പാടുന്നുണ്ട്. പുരസ്കാരത്തെ താന്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ഒരുപക്ഷേ അന്നു ബോബ് വെളിപ്പെടുത്തിയേക്കാം. കാത്തിരിക്കാം, ആ പാട്ടിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (11 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (20 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (25 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (32 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (38 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (47 minutes ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (50 minutes ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (55 minutes ago)

കുതിച്ച് സ്വർണവില  (1 hour ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (1 hour ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (2 hours ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (2 hours ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (2 hours ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (3 hours ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (3 hours ago)

Malayali Vartha Recommends