Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

പാട്ടു പാടി നേടിയ സാഹിത്യനൊബേല്‍

14 OCTOBER 2016 12:06 PM IST
മലയാളി വാര്‍ത്ത

ആദ്യമായാണ്, കവിയെന്നതിനേക്കാള്‍ ഗായകനായി അറിയപ്പെടുന്ന ഒരാള്‍ സാഹിത്യത്തിനുള്ള ഏറ്റവും പ്രശസ്തമായ സമ്മാനം സ്വന്തമാക്കുന്നത്. അമേരിക്കക്കാര്‍ക്ക് അഭിമാനിക്കാം. വിന്‍സ്റ്റന്‍ ചര്‍ച്ചിലും റുഡ്യാര്‍ഡ് കിപ്ളിങ്ങുമൊക്കെയുള്‍പ്പെട്ട ഇതിഹാസ വ്യക്തിത്വങ്ങളുടെ നിരയിലേക്ക് ഇനി ബോബ് ഡിലനും.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കള്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു പ്രസംഗിക്കുന്ന പതിവുണ്ട് എല്ലാവര്‍ഷവും. ഇതാദ്യമായി ഇത്തവണ പ്രസംഗത്തിനു പകരം ലോകം ഒരു പാട്ടായിരിക്കും കേള്‍ക്കുക. കാരണം ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ ഗായകനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. സ്റ്റോക്കോമിലെ റോയല്‍ അക്കാദമി ഹാളില്‍ പുരസ്കാര പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്വീഡിഷ് അക്കാദമി അംഗം വാസ്റ്റ്ബെര്‍ഗിനോടു സംശയം തുറന്നുചോദിച്ചു, പ്രസംഗത്തിനു പകരം സംഗീതസദസ്സായിരിക്കുമോ ഇത്തവണ പുരസ്കാര വേദിയെ കാത്തിരിക്കുന്നതെന്ന്. അങ്ങനെതന്നെ നമുക്കു പ്രതീക്ഷിക്കാം എന്നു വാസ്റ്റ്ബെര്‍ഗിന്റെ മറുപടി.
സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണു ബോബ് ഡിലന്‍ എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട കാര്യമില്ല. ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടായി ലോകമെങ്ങുമുള്ള ജനകോടികളെ ത്രസിപ്പിച്ച, ചിന്തിപ്പിച്ച, പ്രകോപിപ്പിച്ച പാട്ടുകാരന് ആ പദവി സ്വന്തം. പാട്ടുകാരന്‍ എന്നതിനു പുറമെ ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ കവി കൂടിയാണ് എഴുപത്തഞ്ചുകാരനായ ബോബ് ഡിലന്‍ എന്നു സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നു; നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തിലൂടെ. പതിവുപോലെ ഇത്തവണയും പുരസ്കാരം നേടുമെന്നു പ്രവചിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ഏറെയുണ്ട്. എഴുത്തുകാരെയും ആരാധകരെയും ആസ്വാദകരെയും സാഹിത്യലോകത്തെയും ഞെട്ടിക്കുന്ന പുരസ്കാരമാണ് ഇത്തവണത്തേത്.
ജീവിതത്തിലും പാട്ടുകളിലും എന്നും വ്യത്യസ്തനായിരുന്നു ബോബ് ഡിലന്‍. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് അദ്ദേഹം തന്റെ പേരു മാറ്റുന്നത്. 'നാമോരോരുത്തരും നമുക്കിഷ്ടപ്പെട്ട പേരുകളില്‍ത്തന്നെ വിളിക്കപ്പെടണം, അറിയപ്പെടണം, ഓര്‍മിക്കപ്പെടണം. സ്വാതന്ത്ര്യത്തിന്റെ നാടാണ് നമ്മുടേത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ നമുക്കാവണം' എന്നാണു തന്റെ പേരുമാറ്റത്തെക്കുറിച്ച്‌ അദ്ദേഹം പിന്നീടു വിശദീകരിച്ചത്. കവി ഡിലന്‍ തോമസ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപക്ഷേ ബോബ് ഡിലന്‍ എന്നു പേരു സ്വീകരിക്കുമ്ബോള്‍ ഡിലന്‍ തോമസിനോടുള്ള ആരാധന ബോബിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എക്കാലത്തും സ്വാതന്ത്ര്യത്തിന്റെ പാട്ടുകാരനും എഴുത്തുകാരനുമാണ് ബോബ്. കൊളംബിയന്‍ ആല്‍ബം എന്ന ആദ്യ സംഗീതസമാഹാരം മുതല്‍ സമകാലിക തലമുറയുടെ, വ്യവസ്ഥിതിയോടുള്ള രോഷത്തെയും സഫലീകരിക്കപ്പെടാത്ത മോഹങ്ങളെയും ഏറ്റവും അഗാധമായ ആഗ്രഹങ്ങളെയും കുറിച്ചു ബോബ് പാടി. കറുത്തവര്‍ഗക്കാര്‍ക്കെതിരായ വിവേചനത്തിനെതിരെ തൂലിക ചലിപ്പിച്ച ബോബിന്റെ പാട്ടുകള്‍ അമേരിക്കന്‍ പൗരാവകാശ പോരാട്ടങ്ങളിലും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിലും ശക്തമായ ആയുധങ്ങളായി; പ്രക്ഷോഭകരെ ഹരം കൊള്ളിച്ച മുദ്രാവാക്യങ്ങളായി. പതിറ്റാണ്ടുകളായി ഹിറ്റ് ചാര്‍ട്ടുകളില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നു ബോബിന്റെ ആല്‍ബങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബങ്ങള്‍ ഏറെ സൃഷ്ടിച്ച ബോബിന്റെ ഏറെ പ്രശസ്തമായ പാട്ടാണ് ബ്ളോയിങ് ഇന്‍ ദ് വിന്‍ഡ്; നൂറു ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റു റെക്കോര്‍ഡ് സൃഷ്ടിച്ച ഗാനം.
അമേരിക്കയിലെ മിനസോട്ടയില്‍ 1941 മേയ് 24 ന് ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ബോബ് എന്നും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. 1966 ല്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തെത്തുടര്‍ന്നു മാസങ്ങളോളം ഏകാന്തജീവിതം നയിച്ചിട്ടുണ്ട് ബോബ്. യഹൂദ കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീടു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ ബോബ് താന്‍ ഒരു വ്യവസ്ഥാപിത മതത്തെയും പിന്തുടരുന്നില്ലെന്നു പ്രഖ്യാപിച്ചും ആരാധകരെ ഞെട്ടിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളജില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷത്തിനുശേഷം പുറത്താക്കപ്പെട്ട ബോബ് റോക്ക് ആന്‍ഡ് റോള്‍ സംഗീത പാരമ്ബര്യത്തില്‍നിന്ന് അമേരിക്കന്‍ നാടോടി സംഗീതത്തിലേക്കു മാറുന്നതു കൗമാരകാലത്താണ്. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ആവിഷ്കരിക്കാന്‍ റോക്ക് ആന്‍ഡ് റോള്‍ പാട്ടുകള്‍ പോരാതെ വന്നപ്പോഴാണു താന്‍ നാടോടിസംഗീതത്തിലേക്കു മാറിയതെന്നു പിന്നീടു ബോബ് അനുസ്മരിച്ചിട്ടുണ്ട്. നാടോടി സംഗീതം കുറേക്കൂടി ഗൗരവസ്വഭാവമുള്ളതാണ്. ദുഃഖം, നിരാശ, വിജയോന്മാദം, ആഴത്തിലുള്ള സങ്കടങ്ങള്‍ എന്നിവയൊക്കെ ആവിഷ്കരിക്കാന്‍ നാടോടിപ്പാട്ടുകളാണ് ഏറെ സഹായകരമെന്നും ബോബ് പറഞ്ഞു. സംഗീതജീവിതത്തില്‍ ഏറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോബ് 11 ഗ്രാമി അവാര്‍ഡുകള്‍ക്കും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹനായി. അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തിയ നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തെ പല എഴുത്തുകാരും സ്വീകരിച്ചതു പരിഹാസത്തോടെയാണ്. 'ബോബ് ഡിലന്‍ കവിയാണെങ്കില്‍ ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്' എന്നായിരുന്നു എഴുത്തുകാരന്‍ നോര്‍മന്‍ മെയ്ലറുടെ പ്രതികരണം. പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ചു ബോബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോബിന്റെ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവിടെ വെളുപ്പിനെ മൂന്നുമണി സമയമായതിനാല്‍ പ്രതികരണം ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. എന്നും ആരാധകരെയും വിമര്‍ശകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ബോബ് ഒരുപക്ഷേ തന്റെ മറുപടി ഒരു പാട്ടിലൂടെയായിരിക്കാം പ്രകടിപ്പിക്കുക. അതിനുള്ള വേദി ലാസ്വേഗാസില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വ്യാഴാഴ്ച ലാസ്വെഗാസില്‍ ബോബ് പാടുന്നുണ്ട്. പുരസ്കാരത്തെ താന്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ഒരുപക്ഷേ അന്നു ബോബ് വെളിപ്പെടുത്തിയേക്കാം. കാത്തിരിക്കാം, ആ പാട്ടിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (4 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (4 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (4 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (4 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (5 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (5 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (5 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (5 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (6 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (6 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (8 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (9 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

Malayali Vartha Recommends