Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

പാട്ടു പാടി നേടിയ സാഹിത്യനൊബേല്‍

14 OCTOBER 2016 12:06 PM IST
മലയാളി വാര്‍ത്ത

ആദ്യമായാണ്, കവിയെന്നതിനേക്കാള്‍ ഗായകനായി അറിയപ്പെടുന്ന ഒരാള്‍ സാഹിത്യത്തിനുള്ള ഏറ്റവും പ്രശസ്തമായ സമ്മാനം സ്വന്തമാക്കുന്നത്. അമേരിക്കക്കാര്‍ക്ക് അഭിമാനിക്കാം. വിന്‍സ്റ്റന്‍ ചര്‍ച്ചിലും റുഡ്യാര്‍ഡ് കിപ്ളിങ്ങുമൊക്കെയുള്‍പ്പെട്ട ഇതിഹാസ വ്യക്തിത്വങ്ങളുടെ നിരയിലേക്ക് ഇനി ബോബ് ഡിലനും.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കള്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു പ്രസംഗിക്കുന്ന പതിവുണ്ട് എല്ലാവര്‍ഷവും. ഇതാദ്യമായി ഇത്തവണ പ്രസംഗത്തിനു പകരം ലോകം ഒരു പാട്ടായിരിക്കും കേള്‍ക്കുക. കാരണം ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ ഗായകനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. സ്റ്റോക്കോമിലെ റോയല്‍ അക്കാദമി ഹാളില്‍ പുരസ്കാര പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്വീഡിഷ് അക്കാദമി അംഗം വാസ്റ്റ്ബെര്‍ഗിനോടു സംശയം തുറന്നുചോദിച്ചു, പ്രസംഗത്തിനു പകരം സംഗീതസദസ്സായിരിക്കുമോ ഇത്തവണ പുരസ്കാര വേദിയെ കാത്തിരിക്കുന്നതെന്ന്. അങ്ങനെതന്നെ നമുക്കു പ്രതീക്ഷിക്കാം എന്നു വാസ്റ്റ്ബെര്‍ഗിന്റെ മറുപടി.
സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണു ബോബ് ഡിലന്‍ എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട കാര്യമില്ല. ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടായി ലോകമെങ്ങുമുള്ള ജനകോടികളെ ത്രസിപ്പിച്ച, ചിന്തിപ്പിച്ച, പ്രകോപിപ്പിച്ച പാട്ടുകാരന് ആ പദവി സ്വന്തം. പാട്ടുകാരന്‍ എന്നതിനു പുറമെ ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ കവി കൂടിയാണ് എഴുപത്തഞ്ചുകാരനായ ബോബ് ഡിലന്‍ എന്നു സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നു; നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തിലൂടെ. പതിവുപോലെ ഇത്തവണയും പുരസ്കാരം നേടുമെന്നു പ്രവചിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ഏറെയുണ്ട്. എഴുത്തുകാരെയും ആരാധകരെയും ആസ്വാദകരെയും സാഹിത്യലോകത്തെയും ഞെട്ടിക്കുന്ന പുരസ്കാരമാണ് ഇത്തവണത്തേത്.
ജീവിതത്തിലും പാട്ടുകളിലും എന്നും വ്യത്യസ്തനായിരുന്നു ബോബ് ഡിലന്‍. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് അദ്ദേഹം തന്റെ പേരു മാറ്റുന്നത്. 'നാമോരോരുത്തരും നമുക്കിഷ്ടപ്പെട്ട പേരുകളില്‍ത്തന്നെ വിളിക്കപ്പെടണം, അറിയപ്പെടണം, ഓര്‍മിക്കപ്പെടണം. സ്വാതന്ത്ര്യത്തിന്റെ നാടാണ് നമ്മുടേത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ നമുക്കാവണം' എന്നാണു തന്റെ പേരുമാറ്റത്തെക്കുറിച്ച്‌ അദ്ദേഹം പിന്നീടു വിശദീകരിച്ചത്. കവി ഡിലന്‍ തോമസ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപക്ഷേ ബോബ് ഡിലന്‍ എന്നു പേരു സ്വീകരിക്കുമ്ബോള്‍ ഡിലന്‍ തോമസിനോടുള്ള ആരാധന ബോബിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എക്കാലത്തും സ്വാതന്ത്ര്യത്തിന്റെ പാട്ടുകാരനും എഴുത്തുകാരനുമാണ് ബോബ്. കൊളംബിയന്‍ ആല്‍ബം എന്ന ആദ്യ സംഗീതസമാഹാരം മുതല്‍ സമകാലിക തലമുറയുടെ, വ്യവസ്ഥിതിയോടുള്ള രോഷത്തെയും സഫലീകരിക്കപ്പെടാത്ത മോഹങ്ങളെയും ഏറ്റവും അഗാധമായ ആഗ്രഹങ്ങളെയും കുറിച്ചു ബോബ് പാടി. കറുത്തവര്‍ഗക്കാര്‍ക്കെതിരായ വിവേചനത്തിനെതിരെ തൂലിക ചലിപ്പിച്ച ബോബിന്റെ പാട്ടുകള്‍ അമേരിക്കന്‍ പൗരാവകാശ പോരാട്ടങ്ങളിലും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിലും ശക്തമായ ആയുധങ്ങളായി; പ്രക്ഷോഭകരെ ഹരം കൊള്ളിച്ച മുദ്രാവാക്യങ്ങളായി. പതിറ്റാണ്ടുകളായി ഹിറ്റ് ചാര്‍ട്ടുകളില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നു ബോബിന്റെ ആല്‍ബങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബങ്ങള്‍ ഏറെ സൃഷ്ടിച്ച ബോബിന്റെ ഏറെ പ്രശസ്തമായ പാട്ടാണ് ബ്ളോയിങ് ഇന്‍ ദ് വിന്‍ഡ്; നൂറു ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റു റെക്കോര്‍ഡ് സൃഷ്ടിച്ച ഗാനം.
അമേരിക്കയിലെ മിനസോട്ടയില്‍ 1941 മേയ് 24 ന് ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ബോബ് എന്നും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. 1966 ല്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തെത്തുടര്‍ന്നു മാസങ്ങളോളം ഏകാന്തജീവിതം നയിച്ചിട്ടുണ്ട് ബോബ്. യഹൂദ കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീടു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ ബോബ് താന്‍ ഒരു വ്യവസ്ഥാപിത മതത്തെയും പിന്തുടരുന്നില്ലെന്നു പ്രഖ്യാപിച്ചും ആരാധകരെ ഞെട്ടിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളജില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷത്തിനുശേഷം പുറത്താക്കപ്പെട്ട ബോബ് റോക്ക് ആന്‍ഡ് റോള്‍ സംഗീത പാരമ്ബര്യത്തില്‍നിന്ന് അമേരിക്കന്‍ നാടോടി സംഗീതത്തിലേക്കു മാറുന്നതു കൗമാരകാലത്താണ്. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ആവിഷ്കരിക്കാന്‍ റോക്ക് ആന്‍ഡ് റോള്‍ പാട്ടുകള്‍ പോരാതെ വന്നപ്പോഴാണു താന്‍ നാടോടിസംഗീതത്തിലേക്കു മാറിയതെന്നു പിന്നീടു ബോബ് അനുസ്മരിച്ചിട്ടുണ്ട്. നാടോടി സംഗീതം കുറേക്കൂടി ഗൗരവസ്വഭാവമുള്ളതാണ്. ദുഃഖം, നിരാശ, വിജയോന്മാദം, ആഴത്തിലുള്ള സങ്കടങ്ങള്‍ എന്നിവയൊക്കെ ആവിഷ്കരിക്കാന്‍ നാടോടിപ്പാട്ടുകളാണ് ഏറെ സഹായകരമെന്നും ബോബ് പറഞ്ഞു. സംഗീതജീവിതത്തില്‍ ഏറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോബ് 11 ഗ്രാമി അവാര്‍ഡുകള്‍ക്കും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹനായി. അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തിയ നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തെ പല എഴുത്തുകാരും സ്വീകരിച്ചതു പരിഹാസത്തോടെയാണ്. 'ബോബ് ഡിലന്‍ കവിയാണെങ്കില്‍ ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്' എന്നായിരുന്നു എഴുത്തുകാരന്‍ നോര്‍മന്‍ മെയ്ലറുടെ പ്രതികരണം. പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ചു ബോബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോബിന്റെ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവിടെ വെളുപ്പിനെ മൂന്നുമണി സമയമായതിനാല്‍ പ്രതികരണം ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. എന്നും ആരാധകരെയും വിമര്‍ശകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ബോബ് ഒരുപക്ഷേ തന്റെ മറുപടി ഒരു പാട്ടിലൂടെയായിരിക്കാം പ്രകടിപ്പിക്കുക. അതിനുള്ള വേദി ലാസ്വേഗാസില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വ്യാഴാഴ്ച ലാസ്വെഗാസില്‍ ബോബ് പാടുന്നുണ്ട്. പുരസ്കാരത്തെ താന്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ഒരുപക്ഷേ അന്നു ബോബ് വെളിപ്പെടുത്തിയേക്കാം. കാത്തിരിക്കാം, ആ പാട്ടിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (9 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (22 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (31 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (48 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (9 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

Malayali Vartha Recommends