Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

പെഡ്രോ പരാമോ

07 AUGUST 2016 10:45 AM IST
മലയാളി വാര്‍ത്ത

മെക്‌സിക്കന്‍ എഴുത്തുകാരനായ ഹുവാന്‍ റൂള്‍ഫോയുടെ ഏക നോവലാണ് 'പെഡ്രോ പരമോ'.
'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ' നോവല്‍സാഹിത്യത്തിന് പുനര്‍ജന്‍മമേകിയ വിശിഷ്ടകൃതികളില്‍ ഒന്നാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന് നൊബേല്‍ സമ്മാനം നല്‍കിയതിലൂടെ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അദ്ഭുതത്തോടെ നോക്കിനിന്നു. ആധുനിക സ്പാനിഷ് അമേരിക്കന്‍ നോവലിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകള്‍ ഹുവാന്‍ റുള്‍ഫോ, കാര്‍ലോസ് ഫുവേന്തെസ് എന്നിവരുടെതാണ്. ഹുവാന്‍ റുള്‍ഫോയുടെ ' പെഡ്രോ പരാമ' ലാറ്റിന്‍അമേരിക്കന്‍ സാഹിത്യത്തിലെ അമൂല്യരചനയായി വിലയിരുത്തപ്പെടുന്നു. മാനവികത വറ്റിയ തരിശുനിലങ്ങളാണ് റുള്‍ ഫോയുടെ കൃതികളുടെ ഭൂമിക. മഴകാണാത്ത താഴ്വാരങ്ങളും കരിമ്പാറകള്‍ എഴുന്നുനിന്ന കുന്നിന്‍പുറങ്ങളും അങ്ങിങ്ങു ഉപേക്ഷിക്കപ്പെട്ടതായി കാണപ്പെട്ട ഒറ്റപ്പെട്ട വീടുകളും ജനവാസമൊഴിഞ്ഞ ഗ്രാമങ്ങളും, നട്ടുച്ചയ്ക്ക് തീക്കാറ്റ് വീശിക്കടന്നുപോയ മൈതാനങ്ങളും ഇരുണ്ട തെരുവുകളും പ്രേതങ്ങളുടെ ഒച്ചമാത്രം കേള്‍ക്കുന്ന ചന്തകളും സമയം നഷ്ടപ്പെട്ട ശ്മശാനങ്ങളും റുള്‍ഫോയുടെ കൃതിയെ മരുഭൂമിയുടെ സങ്കീര്‍ത്തനമാക്കിമാറ്റി.


ഹുവാന്‍ പ്രേസിയാദോ എന്ന യുവാവ് തന്റെ പിതാവായ പെഡ്രോ പരാമോയെ തേടി കൊമാല എന്ന ഗ്രാമത്തിലേക്ക് വരുന്നതോടെയാണ് നോവല്‍ തുടങ്ങുന്നത്. മരിച്ചുപോയ അമ്മയുടെ നിര്‍ദ്ദേശ മനുസരിച്ചാണ് അയാള്‍ വരുന്നത്. അമ്മയുടെ ഓര്‍മയില്‍, പച്ചപുതച്ചു നില്‍ക്കുന്ന സൌഭാഗ്യം തകഞ്ഞ ഗ്രാമമാണ് കൊമാല. എന്നാല്‍ അവന്‍ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമിപോലൊരു പാഴ്‌നിലമാണ്. അവന് കൊമാലയിലെക്കുള്ള വഴികാണിച്ചുകൊടുത്ത അബുന്‍ ദിയോവിന്റെ ഭാഷയില്‍ കൊമാല 'നരകത്തിന്റെ തണുത്ത വായ' യാണ്.

എന്തെന്നാല്‍ കൊമാല മരിച്ച ഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോ പരാമോയും പണ്ടേ മരിച്ചുപോയി. ഗ്രാമത്തിലെത്തി കുറെകഴിയുമ്പോഴേ പ്രേസിയെദോ ഇത് മനസ്സിലാക്കുന്നുള്ളൂ. വഴികാട്ടി അബുന്‍ദിയോവും, രാത്രി താമസിക്കാന്‍ സത്രത്തില്‍ മുറികൊടുത്ത എദൂവിഹെസും, അവിടെനിന്ന് കൊമാലയിലെ വിചിത്രസ്ഥലങ്ങളിലേക്ക് അവനെ ആനയിച്ച ദാമിയാന സിസ്‌നേറോസും എന്നല്ല താന്‍ കണ്ടുമുട്ടാനിടയായ എല്ലാവരും തന്നെ മരിച്ചവരാണ്. അവിചാരിതമായി പ്രത്യക്ഷപ്പെടുകയും അതുപോലെ മറഞ്ഞുപോകുകയും ചെയ്ത കഥാപാത്രങ്ങളൊക്കെ സത്യത്തില്‍ പ്രേതാത്മാക്കളായിരുന്നു.

കൊമാല എന്ന ആ ഗ്രാമംമുഴുവനും പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദങ്ങളുടെ മാറ്റൊലിയാണ്.കൊമാലയിലെത്തി അധികം കഴിയുന്നതിനുമുമ്പ് പ്രേസിയാദോയും മരിക്കുന്നു. മക്കളില്ലാതെ മൃതിയടഞ്ഞ ഡൊറോത്തിയുടെ ശവക്കുഴിയാണ് അവന്‍ പങ്കിടുന്നത്. അവിടെക്കിടന്ന് അവന്‍ മറ്റുശവക്കുഴികളില്‍ അടക്കംചെയ്യപ്പെട്ടവരുടെ ഭാഷണം ശ്രവിക്കുന്നു. ഡൊറോത്തിയുമായി സംഭാഷണവുംചെയ്യുന്നു. അങ്ങനെ കൊമാലയുടെ പഴയ ചരിത്രം ചുരുള്‍ നിവരുകയാണ്.
കൊമാലയുടെ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആള്‍രൂപം പെഡ്രോപരാമോ ആണ്. വീട്ടാനാവാത്ത കടംമാത്രം പൈതൃകമായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും കയ്യൂക്കുകൊണ്ടും പ്രതാപിയായിത്തീരുന്നതും ഒരിടപ്രഭുവിനെപ്പോലെ കൊമാലയും പരിസരപ്രദേശങ്ങളും അടക്കിവാഴുകയും ചെയ്യുന്നതാണ് പ്രധാന ഇതിവൃത്തം.


ഏകാധിപതികളുടെ കിരാതവാഴ്ച ലാറ്റിന്‍അമേരിക്കന്‍ നോവലുകളുടെ ഒരു പ്രധാന പ്രമേയമാണ്.എന്നാല്‍ റിയലിസ്റ്റുകൃതികളില്‍ കാണുന്ന കേവലം നരാധമനായ ഒരു കഥാപാത്രമല്ല പെഡ്രോ. കൊമാലയിലെ ദരിദ്രമനുഷ്യരുടെ രക്ഷാപുരുഷന്‍ ആണയാള്‍. പെദ്രോയുടെ മരണശേഷം പട്ടിണികിടന്ന് അവശരായ ജനങ്ങള്‍ ഗ്രാമംവിട്ടു പലായനം ചെയ്യുകയാണ്.
മെക്‌സിക്കോവിലെ അരനൂറ്റാണ്ടു മുന്‍പത്തെ ഗ്രാമീണജീവിതമാണ് റുള്‍ഫോയുടെ കൃതിയിലെ കേന്ദ്രം. പഴങ്കഥകളുടെയും ഗ്രാമീണജനങ്ങളില്‍ വേരുറച്ച വിശ്വാസങ്ങളുടെയും നൂലുകള്‍ പാവി യഥാര്‍ഥ ലോകത്തിനുമപ്പുറമുള്ള ഒരനുഭവമണ്ഡലം നെയ്‌തെടുക്കുകയാണ് ഈ കൃതി ചെയ്യുന്നത്. കൊമാലയില്‍ മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. നിശബ്ദതയുടെ പുസ്തകമാണ് പെദ്രോപരാമോ. ഭാഷണങ്ങളിലും സ്വപ്നാടനങ്ങളിലും നിറയുന്ന നിശബ്ദതയിലൂടെ ഈ കൃതി വായനക്കാരനെ പരലോകങ്ങളിലേക്ക് ആനയിക്കുന്നു.

കാലത്തിന്റെ തുടര്‍ച്ചയില്ലായ്മയിലൂടെ മരിച്ചവരുടെ കാലത്തെ വരച്ചു കാട്ടുകയാണ് റുള്‍ഫോ.
മാര്‍ക്കെസിന്റെ 'മെക്കെന്‍ദോ' പോലെ റുള്‍ഫോയുടെ 'കൊമാലയും' ഒരു സങ്കല്പദേശം മാത്രമാണ്. ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞതും വിജനമായിത്തീര്‍ന്നതുമായ അനേകം ഗ്രാമങ്ങളിലൊന്നു മാത്രമായിരിക്കാം കൊമാല. മെക്‌സിക്കോവിലെ പ്രശസ്തനായ കവി ഒക്ടോവിയോ പാസ് എഴുതി. ' ഞങ്ങളുടെ ഭൌതികമായ ചുറ്റുപാടുകളെ സംബന്ധിച്ച ഒരു പ്രതീകം നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഒരേയൊരു എഴുത്തുകാരന്‍ ഹുവാന്‍ റുള്‍ഫോ മാത്രമാണ്. തന്റെ സ്വകാര്യ വ്യാമോഹങ്ങള്‍ക്ക് കല്ലിലും പൊടിയിലും മരുഭൂമിയിലെ മണലിലും അദ്ദേഹം ആകാരം കൊടുക്കുന്നു. റുള്‍ഫോയുടെ ഈ ലോകത്തെക്കുറിച്ചുള്ള ദര്‍ശനം യഥാര്‍ഥത്തില്‍ പരലോകത്തെക്കുറിച്ചുള്ളതാണ്.'

ഈ നോവലിന്റെ വായന വിഹ്വലതയുടെയും മിത്തിന്റെയും ലോകത്തില്‍ മുഴുകാനുള്ള അവസരം നല്‍കുന്നു, അതോടൊപ്പം അതിലെ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങാനും. നമ്മുടെ സംവേദന മുകുളങ്ങളെ ആര്‍ദ്രമാക്കുന്ന ഈ കൃതിയുടെ മനോഹര പരിഭാഷ നിര്‍വഹിച്ചത് നോവലിസ്റ്റ് വിലാസിനിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (1 hour ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (1 hour ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (1 hour ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (5 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (6 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (6 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (6 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (6 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (6 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (6 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (6 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (6 hours ago)

Malayali Vartha Recommends