Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...


പതിവ് തെറ്റാതെ പെയിന്റ് ഗോഡൗണിൽ ജോലിക്കെത്തി കോടിപതി: ശരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചെന്ന് ബാങ്ക് മാനേജർ...


ബ്ലേഡ് മാഫിയയുടെ പീഡനം; പെയിന്റിങ് തൊഴിലാളിയും അധ്യാപികയും ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥനായി നാല് വയസുകാരൻ; കടമ്പാറയിലെ ഹൃദയഭേദക ദുരന്തം

കിഷ്‌കിന്ധയുടെ ഇതിഹാസവും വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രവുമുറങ്ങുന്ന അനഗുന്തി

27 APRIL 2018 11:57 AM IST
മലയാളി വാര്‍ത്ത

ഇന്ന് അനഗുന്തിയെന്ന് അറിയപ്പെടുന്ന, രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും രാജ്യമായ കിഷ്‌കിന്ധ, കര്‍ണാടകയില്‍ ഹംപിക്ക് തൊട്ടടുത്താണ്. ഹംപി കാണാനെത്തുന്നവര്‍ അനഗുന്തിയെന്ന ഈ മനോഹരമായ സ്ഥലം കാണാതെ മടങ്ങരുത്.

കോഴിക്കോട്ടു നിന്നാണെങ്കില്‍ അനഗുന്തിയിലേക്കുള്ള ദൂരം ഒരു രാവും പകലും. വൈകുന്നേരം ഏഴുമണിക്ക് മൈസൂരില്‍ നിന്ന് പുറപ്പെടുന്ന ഹംപി എക്‌സ്പ്രസ് പിറ്റേ ദിവസം രാവിലെ ഏഴുമണിക്ക് ഹോസ്‌പെറ്റ് റെയില്വേസ്‌റ്റേഷനില്‍ എത്തിക്കും. ഇതാണ് ഹംപിയുടെയും അനഗുന്തിയുടെയും സമീപത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഹോസ്‌പെറ്റില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലത്തിലുള്ള ഹംപി ബെല്ലാരി ജില്ലയിലും, 20 കിലോമീറ്റര്‍ ദൂരത്തുള്ള അനഗുന്തി കൊപ്പള ജില്ലയിലുമാണ്. ഇവയെ വേര്‍തിരിക്കുന്നത് തുംഗഭദ്ര നദിയും. ഹംപിയിലേക്ക് ചരിത്രകുതുകികള്‍ എത്താറുണ്ടെങ്കിലും അനഗുന്തിയെ വിസ്മരിക്കാറാണ് പതിവ്. ഇതിഹാസവും ചരിത്രവുമുറങ്ങുന്ന ഭൂമികയാണ് അനഗുന്തി. രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ വര്‍ണിക്കുന്ന സുഗ്രീവന്റെയും ബാലിയുടെയും രാജ്യം.

അനഗുന്തിയെന്നു കേള്‍ക്കുമ്പോള്‍ ഒരപരിചിതത്വം തോന്നാമെങ്കിലും നമുക്ക് സുപരിചിതമാണിവിടം. ഇതാണ് രാമായണത്തിലെ കിഷ് കിന്ധ. ഇവിടെ വെച്ചാണ് ബാലിസുഗ്രീവ യുദ്ധം നടന്നതും ബാലിയെ ശ്രീരാമന്‍ നിഗ്രഹിച്ചതും. ആ ഇതിഹാസ ഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. റോഡിനിരുവശത്തും നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കളും മറ്റു പൂച്ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്നതുകാണാം. പൂക്കൃഷി ഇല്ലാത്തിടങ്ങളില്‍ നെല്‍കൃഷി. ഈ വിശാലതയ്ക്കിടയില്‍ വികൃതിപ്പിള്ളേര്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍പോലെ മലനിരകള്‍. മല എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക നമ്മുടെ നാട്ടിലെ മലനിരകളായിരിക്കുമല്ലോ. എന്നാല്‍ തെറ്റി. മണ്ണുകൊണ്ടല്ല ഈ കുന്നുകള്‍ രൂപംകൊണ്ടിരിക്കുന്നത്. മറിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടാണ്. ആനയോളം വലുപ്പമുള്ള പാറക്കല്ലുകള്‍. ഈ സമതല ഭൂമിയില്‍ എങ്ങനെയീ പാറക്കല്ലുകളെത്തിയെന്നോ? സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവയത്രേ.

വേനല്‍ക്കാലത്താണ് യാത്രയെങ്കില്‍ ഈ വഴിക്ക് വലിയ വര്‍ണഭംഗിയൊന്നുമില്ല. വെറുമൊരു വിജനപാത. കൃഷിക്കായി ഉഴുതൊരുക്കിയ പാടശേഖരം മാത്രമാണിവിടം. ഈ വിശാലതയില്‍ അവിടവിടെയായി രൂപഭംഗിയുള്ള വൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കൗതുകമുള്ള കാഴ്ചയാണ്. 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങുന്നത്' മാത്രമല്ല പ്രകൃതിഭംഗി, ഊഷരഭൂമിക്കുമുണ്ട് ഒരു മനോഹാരിത എന്ന് നമ്മള്‍ സമ്മതിച്ചുപോകും. ഏതോ ചിത്രകാരന്റെ കാന്‍ വാസില്‍ നിന്നും ഒഴുകിയിറങ്ങിയപോലെയാണ് ഈ വൃക്ഷഭംഗി. നോക്കെത്താ ദൂരത്തെ ഈ വയല്‍ഭംഗിയില്‍ ഇടയന്മാര്‍ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കുന്നതും കാണാം. കൈയില്‍ നീളന്‍ വടിയുമായി കായാമ്പൂ വര്‍ണമുള്ള ഇടയക്കുട്ടികള്‍. ഇത്തരം കാഴ്ചകള്‍ക്കൊടുവില്‍ ആഞ്ജനേയ ക്ഷേത്രത്തിലെത്തും.

ഭീമാകാരമായ പാറക്കല്ലുകളാല്‍ രൂപംകൊണ്ട ഒരു മലമുകളിലാണ് ഈ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്നാണ് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. ഇരുന്നും കിതച്ചും മലമുകളിലെത്തിയാല്‍ ഉയരങ്ങളില്‍ നിന്ന് വലിച്ചെറിഞ്ഞ കടലാസ് തുണ്ടുപോലെ പറന്ന് നിലംപതിക്കുമോ എന്നൊരു ഭീതി നമ്മളെ കീഴ്‌പ്പെടുത്തും. ഹനുമാന്‍ ഇവിടെ സ്വയംഭൂവാണത്രെ. മലമുകളില്‍ സന്ദര്‍ശകര്‍ക്കായി ഒരു സണ്‍സെറ്റ് പോയന്റും ഒരുക്കിയിട്ടുണ്ട്. മനോഹരമാണത്രേ ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. കിഷ്‌കിന്ധ ആയതുകൊണ്ടാവണം എവിടെയും വാനരന്മാര്‍ തന്നെ.

ഒരല്‍പംകൂടി മുന്നോട്ടു പോയാല്‍ ഗ്രാമത്തിലെ പ്രധാന കവലയിലെത്തും. ഗഗനമഹല്‍; അനഗുന്തിയിലെ ആദ്യ രാജാക്കന്മാരിലാരുടെയോ കൊട്ടാരം. ഇന്നിപ്പോള്‍ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണത്. ഇവിടെയൊരു ചത്വരമുണ്ട്. ഇതാണിവരുടെ അങ്ങാടി. ഒരല്‍പം അകലത്തായി ദുര്‍ഗാക്ഷേത്രം. അവിടെ പൂജാദ്രവ്യങ്ങള്‍ വര്‍ണപ്പകിട്ടാര്‍ന്ന തുണികളില്‍ പൊതിഞ്ഞ് നമുക്ക് ലഭിക്കും. ഒരാഗ്രഹം മനസ്സില്‍ കരുതി ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ കെട്ടിത്തൂക്കി മനസ്സിരുത്തി ഒന്ന് പ്രാര്‍ഥിച്ചോളൂ. ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. നമുക്ക് മുമ്പേ വന്നവരുടെ ആഗ്രഹപ്പൊതികള്‍ ആ മരങ്ങളില്‍ നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ട്. ഒറ്റനോട്ടത്തിലത് ഫലങ്ങള്‍ നിറഞ്ഞൊരു മരമാണെന്നേ തോന്നൂ. ഇവിടെയും വാനരര്‍ നിരവധിയുണ്ട്.

ഇനി പോകുന്നത് ബാലി താമസിച്ചുവെന്ന് പറയപ്പെടുന്ന ഗുഹയിലേക്കാണ് വാലികില (നമ്മുടെ ബാലി ഇന്നാട്ടുകാര്‍ക്ക് വാലിയാണ്). പാറക്കല്ലുകള്‍ ചവിട്ടിക്കയറിയുള്ള നടത്തം ഒരല്‍പം ദുഷ്‌കരംതന്നെ. ഉയരങ്ങളെ എത്തിപ്പിടിക്കാന്‍ വെമ്പുന്ന കൂറ്റന്‍പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം.അതിനടുത്തു തന്നെയാണ് 'ചിന്താമണി' എന്ന് വിളിക്കപ്പെടുന്ന ഗുഹ. ശ്രീരാമ ലക്ഷ്മണന്മാര്‍ പലപ്പോഴും വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെവെച്ചായിരുന്നുവത്രെ. ആലോചനായോഗങ്ങള്‍ കൂടിയിരുന്നതുകൊണ്ടാണ് ചിന്താമണിയെന്ന പേര് വന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ മേല്‍ക്കൂരയൊരുക്കുന്ന സാമാന്യം വലിയൊരു ഗുഹയാണത്.

പുറത്ത് 42 ഡിഗ്രി ചൂടാണെങ്കിലും ഗുഹയ്ക്കകം എയര്‍കണ്ടീഷന്‍ പ്രതീതിയാണ്. പുഴക്കരയിലും പുഴയിലും കൂറ്റന്‍ പാറക്കല്ലുകള്‍ നിരവധി. വിജയനഗരസാമ്രാജ്യത്തിലെ ശക്തനായ രാജാവായിരുന്ന കൃഷ്ണദേവരായരുടെ ഓര്‍മയ്ക്കായി സുന്ദരമായൊരു 64 കാല്‍മണ്ഡപവും നദിയിലെ പാറയില്‍ പണിതിട്ടുണ്ട്. നദിക്കരയില്‍ പലയിടത്തും വട്ടത്തോണികള്‍ കമിഴ്ത്തിവെച്ചിട്ടുണ്ട്. മഴക്കാലത്ത് സജീവമാകാന്‍ വേണ്ടി. പുഴയ്ക്കക്കരെയാണ് 'ഋശ്യമൂകാചല'മെന്ന ബാലികേറാമല.



അനഗുന്തിഗ്രാമം, യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പൈതൃക ഗ്രാമമാണ്. വൃത്തിയും വെടിപ്പുമുള്ള, ലാളിത്യം കൈവിടാത്ത ഒരു ജനതയും അവരുടെ വാസസ്ഥലങ്ങളും. വീടുകളെല്ലാംതന്നെ ഒറ്റനിലയാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഇവിടെ ഇല്ലെന്നോര്‍ക്കുക. വീടിനോടുചേര്‍ന്ന് മുമ്പില്‍ ത്തന്നെ പശുത്തൊഴുത്ത് നമ്മുടെ കാര്‍ഷെഡ്ഡുകള്‍പോലെ. ടൂറിസ്റ്റുകളുമായെത്തുന്ന മോട്ടോര്‍ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങള്‍ ഇവിടെ വിരളം. ജനതയില്‍ നല്ലൊരു ഭാഗം ഇടയരും കൃഷിക്കാരുമാണ്. വൃത്തിയും വെടിപ്പുമുള്ള ഇക്കൂട്ടരുടെ വീട് കണ്ടാല്‍ സമ്പന്നതയ്ക്ക് മാത്രമേ വൃത്തി അവകാശപ്പെടാനാവൂ എന്ന ധാരണ അസ്ഥാനത്താണെന്ന് ബോധ്യപ്പെടും. പല വീടുകളിലും ഹോംസ്‌റ്റേ സൗകര്യമുണ്ട്. മിക്ക വീട്ടമ്മമാരും വാഴപ്പോളയില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വ്യാപൃതരാണ്. മുത്തശ്ശിമാരും വാഴനാര് പിരിച്ചുകൊണ്ടിരിക്കുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കാനും വെച്ചിട്ടുണ്ട്. തെരുവിലെ വാനരക്കൂട്ടം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു: 'ഇത് കിഷ്‌കിന്ധയാണ്; ഞങ്ങളുടെ രാജ്യം.'

രാമായണകഥകള്‍ മാത്രമല്ല, ചരിത്രവും ഈ ഭൂമികയിലുറങ്ങുന്നു. 1336 മുതല്‍ 1565 വരെ ഭാരതചരിത്രത്തില്‍ തിളങ്ങിനിന്നിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ആദ്യതലസ്ഥാനമായിരുന്നു അനഗുന്തിയെന്ന ഈ കൊച്ചുഗ്രാമം. ഈ കൊച്ചുഗ്രാമത്തിന്റെ ലാളിത്യത്തിലേക്കാണ് മുഹമ്മദ് തുഗ്ലക്ക് പടയോട്ടം നടത്തിയത്. ആയിരങ്ങള്‍ക്കാണ് ജീവനാശം സംഭവിച്ചത്. ഇതിനെതിരെ ദക്ഷിണേന്ത്യയിലെ ഹൈന്ദവരാജാക്കന്മാര്‍ ശൃംഗേരി മഠാധ്യക്ഷന്റെ അനുഗ്രഹാശിസ്സുകളോടുകൂടി സംഘടിച്ചു. ബിക്കു, ഹക്കു എന്നീ സഹോദരന്മാര്‍ വിജയനഗര സാമ്രാജ്യത്തിന് തറക്കല്ലിടുകയും ചെയ്തു. ഈ കൊച്ചുഗ്രാമമായിരുന്നു വിജയനഗര സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനം. പിന്നീടിത് ഹംപിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 15 അദ്ധ്യാപക തസ്തികകള്‍  (2 hours ago)

ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്  (3 hours ago)

ഭര്‍ത്താവിന്റെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി  (3 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തിലെ കുപ്പത്തൊട്ടിയില്‍ 1.5 കോടി വില വരുന്ന സ്വര്‍ണം  (3 hours ago)

തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപ്  (3 hours ago)

ചേര്‍ത്തല ദേശീയപാതയില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

കഫ് സിറപ്പ് പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം  (4 hours ago)

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് മുളകുപൊടി വിതറി ഭാര്യ  (4 hours ago)

സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് വി.ഡി സതീശന്‍  (6 hours ago)

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി  (7 hours ago)

കേരളത്തിന് മൂന്നാം വന്ദേഭാരത്; നവംബർ പകുതിയോടെ സർവീസ്  (7 hours ago)

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന് ഒരു ലക്ഷം രൂപ നല്‍കി ജുവലറി ഉടമ  (7 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്  (7 hours ago)

Malayali Vartha Recommends