Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ഒരുക്കുന്ന കാഴ്ചാവിരുന്നുമായി കാറ്റാടിക്കടവ്

12 OCTOBER 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

കാറ്റിനോട് കിന്നാരം ചൊല്ലി കാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ. ഉദയാസ്തമനങ്ങളുടെ മഴവില്‍ ദൃശ്യവിസ്മയമൊരുക്കിയാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. മേഘങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുല്‍കാന്‍ , മഞ്ഞു പെയ്യുന്ന ഈ താഴ്വരയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഏറി വരികയാണ്.

വിടരും മുമ്പേ കൊഴിഞ്ഞു പോയ ഒരു പ്രണയത്തിന്റെ നൊമ്പരകഥ ഇവിടെ അലിഞ്ഞു കിടപ്പുണ്ട്. മഹാബലിയുടെ കാലത്ത് മായന്‍ രാജാവിന്റെ സേനാപതിയായ മാണിക്യന്‍ മായന്‍ രാജാവിന്റെ മകള്‍ മരതകത്തെ പ്രണയിച്ചിരുന്നു.

ഇതറിഞ്ഞ മായന്‍ രാജാവ് മാണിക്യനെ വധിക്കുകയും ഇതിന്റെ നൊമ്പരം പേറി മരതകം സ്വയം ജീവന്‍ വെടിയുകയും ചെയ്തു. തുടര്‍ന്ന് മരതകം ഈ മലയില്‍ പുനര്‍ജനിച്ച് ശാപമോക്ഷം തേടിയെന്നാണ് ഐതിഹ്യം. സര്‍ സിപി യുടെ കാലത്ത് 1946-ല്‍ ഇവിടെ ആളുകളെ ഗ്രോമോര്‍ ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തുകയായിരുന്നു. കാറ്റാടിക്കടവിന്റെ പടിഞ്ഞാറായി മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന വലിയ പടികടവ് ചേതോഹരമായ ദൃശ്യമാണ്.

കാറ്റാടിക്കടവില്‍ കാണുന്ന മാമുനിയറ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഇടമാണ്. മാമുനിയറയ്ക്ക് ഉളളില്‍ കയറിയാല്‍ കട്ടിലും കസേരയും പോലെ രൂപാന്തരപ്പെട്ട പാറകള്‍ കാണാം. മുണ്ടന്മുടിയ്ക്ക് അഴകായി ഒഴുകുന്ന നെയ്കുത്തനാറിന്റെ ഉത്ഭവകേന്ദ്രം കാറ്റാടിക്കടവിന്റെ തെക്കുഭാഗമാണ്. പല വര്‍ണ പൂക്കള്‍ചൂടി നില്‍ക്കുന്ന മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ആരെയും ആകര്‍ഷിക്കും.

ഇവിടെ നിന്ന് നോക്കിയാല്‍ കൊച്ചിന്‍ റിഫൈനറിയുടെ വിദൂര ദൃശ്യം കാണാം. പാല്‍ക്കുളംമേട് ,മുളകുവള്ളി, അടുക്കം തുടങ്ങിയ മേടുകള്‍ സഞ്ചാരികളെ ഇവിടേക്ക് മാടി വിളിക്കുന്നു. മീനുളിയാമ്പാറ, തൊമ്മന്‍കുത്ത്, മൂലമറ്റം, അടിമാലി, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചപ്പാറ എന്നീ പ്രദേശങ്ങളും കാറ്റാടിക്കടവില്‍ നിന്നാല്‍ കാണാം. വാനനിരീക്ഷണത്തിനും, സര്‍വേയ്ക്കുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തിയ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം താമസിച്ചതായി പറയപ്പെടുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പഞ്ചാബി വെള്ളം എടുക്കാന്‍ മലയുടെ മുകളില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ഈറ്റക്കൂട്ടത്തിന്റെ മറവില്‍ നിന്ന ആനക്കൂട്ടത്തിന്റെ മുമ്പില്‍ അകപ്പെടുകയും ആനയെ കണ്ട് ഭയന്ന പഞ്ചാബി ഓടി മരത്തില്‍ കയറിയെങ്കിലും ആനയുടെ ചവിട്ടേറ്റ് മരിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. പഞ്ചാബിയുടെ കൂടെ വന്നവര്‍ അദ്ദേഹത്തെ അവിടെത്തന്നെ കല്ലറയുണ്ടാക്കി അടക്കം ചെയ്തതായും പറയുന്നു. സൂര്യാസ്തമയത്തിന്റെ വര്‍ണ ദൃശ്യങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നു.

ടൂറിസം വികസനത്തിന് അനന്ത സാധ്യതകള്‍ തുറന്നു കിടക്കുമ്പോഴും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നുള്ളതാണ് പോരായ്മ. ഗതാഗത സൗകര്യം പോലും പരിമിതമാണ്. ടൂറിസം വികസനത്തിനായി പ്രദേശിക ഭരണകൂടവും ദീര്‍ഘ ദൃഷ്ടിയോടു കൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ തയാറാകുന്നില്ല. വണ്ണപ്പുറം-മുണ്ടന്മുടി റൂട്ടില്‍ കള്ളിപ്പാറ വഴി സഞ്ചരിച്ചാല്‍ കാറ്റാടിക്കടവിലെത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends