Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കോട്ട; അട്ക്ക കോട്ട

13 MARCH 2018 03:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് നിലവിലുള്ള കോട്ട കുമ്പള ആരിക്കാടി കോട്ടയാണെന്നാണ് ജില്ലാ പഞ്ചായത്ത് 18 വര്‍ഷം മുന്‍പ് ഇറക്കിയ 'കാസര്‍കോട് ചരിത്രവും സമൂഹവും' എന്ന ഗ്രന്ഥം പറയുന്നത്. എന്നാല്‍ അതു ശരിയല്ലെന്നതിനു ചരിത്ര സാക്ഷ്യമാണ് മംഗല്‍പാടി പഞ്ചായത്തില്‍ ഷിറിയ വില്ലേജിലെ അട്ക്ക കോട്ട.

റവന്യു അധികൃതരുടെ രേഖകളില്‍ ഷിറിയ പുഴയോരത്തുള്ള അട്ക്ക കോട്ടയുടെ വിസ്തീര്‍ണത്തെക്കുറിച്ചു തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്കും ഇവിടെ കോട്ടയുണ്ടെന്നറിയില്ല. അതു കാടുമൂടിയ പ്രദേശമാണെന്നു മാത്രം. 6.07 ഏക്കറാണെന്നു റവന്യു രേഖകളില്‍ കാണുമ്പോള്‍ 8.40 ഏക്കര്‍ ആണു കോട്ട കിടക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയെന്നു സമീപവാസികളുടെ പക്ഷം. ഏതായാലും 6.07 ഏക്കര്‍ കോട്ട സ്ഥലം റവന്യു സ്ഥലമായി നിലനില്‍ക്കുന്നുവെന്നത് ആശ്വാസം.

മറ്റു കോട്ടകളുടേതു പോലെ കോട്ടസ്ഥലം അന്യാധീനപ്പെട്ടിട്ടില്ല. ഏതാനും കിണറുകളും കിടങ്ങുകളും കോട്ടയില്‍ നിന്നു ഷ്റിയ പുഴയിലേക്കു തുറന്നുകിടക്കുന്ന ഗുഹകളും അട്ക്ക കോട്ടയിലുണ്ടെന്നു സമീപവാസികള്‍ പറയുന്നു. മുള്ളുള്‍പ്പെടെയുള്ള കാടുകള്‍ മുടിയ കോട്ടയുടെ അകത്തളത്തിലേക്കു പ്രവേശിക്കാനാകുന്നില്ല. മണ്‍പുറ്റുകളും ധാരാളം. പീരങ്കി സ്ഥാപിച്ചതിന്റെ അടയാളമായി പലയിടങ്ങളിലായി പീരങ്കി ദ്വാരങ്ങള്‍ ഇപ്പോഴും അടയാതെ കിടപ്പുണ്ട്. പുറമേ നിന്ന് ഇതു കാണാം.

ഏകശിലാ ഭിത്തിയിലും ചെത്തുകല്ലുകള്‍ കൂട്ടിക്കെട്ടിയുമായിട്ടാണു കോട്ട പണിതിട്ടുള്ളത്. ചുറ്റും രണ്ടു മീറ്ററോളം വീതിയിലും താഴ്ചയിലും കനാല്‍. ഇതു കടന്ന് അഞ്ചു മീറ്റര്‍ ഉയരത്തിലാണു കോട്ടമതില്‍. കാടുമൂടപ്പെട്ട കോട്ടയും പരിസരവും ഔഷധസസ്യങ്ങളുടെ കലവറയാണ്. പടയോട്ടത്തിനും സുരക്ഷാ താവളമായി ഉപയോഗിച്ചതിന്റെയും അവശിഷ്ടങ്ങളും സാമഗ്രികളും കാണാം. പല ഭാഗങ്ങളും ഇടിഞ്ഞുവീണു കിടക്കുന്നുണ്ട്. എന്നാല്‍ ചരിത്ര സ്മാരകമായി കോട്ടയും പരിസരവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

കോട്ടയിലെത്തിയാല്‍ കോട്ടയെ തഴുകിയൊഴുകുന്ന ഷിറിയ പുഴ രണ്ടു കിലോമീറ്റര്‍ അകലെയുള്ള കടലില്‍ ചേരുന്നതിന്റെയും ഇച്ചിലംകോട്, ബംബ്രാണ, ഷിറിയ പ്രദേശങ്ങളുടെ ഹരിതഭംഗിയും ആകാശക്കാഴ്ചയും സൂര്യോദയവും അസ്തമയവും ഉള്‍പ്പെടെ കാണാനാകും. കാടുമൂടിയതിനാല്‍ ഈ കാഴ്ചയ്ക്കു വഴിയില്ലാതായി. കോട്ടയ്ക്കകത്തേക്കു കയറുകയെന്നതും ദുഷ്‌കരമായി.

കുമ്പള ആരിക്കാടി കോട്ടയ്ക്കും ബന്തിയോടിനും ഇടയില്‍ ദേശീയപാതയില്‍ മുട്ടത്തു നിന്ന് ഒന്നര കി.മീറ്റര്‍ കിഴക്കാണ് അട്ക്ക കോട്ട. ഷിറിയ പുഴയുടെ വടക്കു കിഴക്കായിട്ടാണ് ചരിത്ര സ്മാരകമായി മറഞ്ഞുകിടക്കുന്ന കോട്ട. കോട്ടയുടെ പഴക്കം എഴുന്നൂറോളം വര്‍ഷം പഴക്കമുള്ളതായിരിക്കാം കോട്ടയെന്ന് അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന മലര്‍ ജയറാം റായ് പറയുന്നു. ജലഗതാഗതം വഴി വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്ന കാലത്ത് പോര്‍ച്ചുഗീസുകാരുമായി നടത്തിയ ചെറുത്തുനില്‍പിന്റെ കഥകള്‍ തോറ്റംപാട്ടുകളിലുണ്ട്.

കെളദി രാജവംശത്തിന്റെയോ ഇക്കേരി രാജവംശത്തിന്റെയോ കാലത്തായിരിക്കാം കോട്ട പണിതത്. രാമക്ഷത്രിയ, കോട്ടെയാരു വിഭാഗത്തില്‍പെട്ട കുടുംബങ്ങളുടെ കണ്ണിയായി ഒരു കുടുംബം ഇപ്പോഴും ബത്തേരിക്കല്‍ കടപ്പുറത്ത് താമസമുണ്ട്. കോട്ട കാവലിനു നിയോഗിച്ചവരുടെ പിന്തുടര്‍ച്ചക്കാരായിരിക്കാം ഈ കുടുംബം. കോട്ടയുടെ സമീപത്തുള്ള മൈതാനം പോലെയുള്ള സ്ഥലമുണ്ട്. ഇതു കുതിര പടയോട്ടം നടത്തുന്നതിനുള്ള പരിശീലന കേന്ദ്രമായി ഉപയോഗിച്ചതായിരിക്കാമെന്നു പറയുന്നു. ഈ സ്ഥലം ഇപ്പോള്‍ സ്വകാര്യഭൂമിയാണ്. കോട്ടയുടെ സ്ഥലം 8.40 ഏക്കര്‍ ഉണ്ടായിരുന്നുവെന്നു പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്മാന്‍ ബന്തിയോട് പറയുന്നു. കോട്ടയും പരിസരവും സംരക്ഷിച്ചു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. ഇതിനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (15 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (27 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (46 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (50 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends