Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും: മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ യോഗമില്ലാതെ, രാജു...

29 JUNE 2023 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹദിനത്തില്‍ സംഭവിച്ച കൊടും ക്രൂരത മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. ശ്രീലക്ഷ്മി മാംഗല്യമണിയുന്നതിന് തൊട്ടുമുന്‍പാണ് രാജു അരുംകൊലയ്ക്കിരയായത്. അര്‍ദ്ധരാത്രി വീട്ടിലെത്തിയ വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരന്‍ ജിജിന്‍(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. എതിര്‍ക്കാന്‍ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്. ആക്രമണത്തിന് തൊട്ട് മുമ്പ് ശ്രീലക്ഷ്മിക്ക് സ്നേഹ ചുംബനം നല്‍കി അച്ചന്‍ പറഞ്ഞത്... നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും, മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... എന്നായിരുന്നു.

എന്നാല്‍ നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ ആ പിതാവിനോ മകള്‍ക്കോ യോഗമുണ്ടായില്ലെന്ന് മാത്രം. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ രാജുവിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ തീരാനോവായി. അച്ഛന് മകള്‍ നല്‍കിയ അന്ത്യചുംബനം കണ്ടുനിന്നവരെയും കരയിച്ചു. മൃതദേഹത്തില്‍ പൂക്കള്‍ വിതറി തുരുതുരെ ഉമ്മവച്ചു. തളര്‍ന്നുവീണ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചില്ല.

ഒരെണ്ണത്തിനെയും വച്ചേക്കരുത്. കൊല്ലണം' എന്നാക്രോശിച്ചാണ് പ്രതികള്‍ അഴിഞ്ഞാടിയത്. മരക്കമ്പുകള്‍ ഉപയോഗിച്ചാണ് ശ്രീലക്ഷ്മിയെ മര്‍ദ്ദിച്ചത്. ഇത് തടഞ്ഞതോടെ തടിക്കഷ്ണങ്ങളും പ്ലാസ്റ്റിക്ക് കസേരകളും ഉപയോഗിച്ച് രാജുവിനെയും ഭാര്യയെയും ആക്രമിച്ചു. ജിഷ്ണുവും ജിജിനും മനുഷ്യമൃഗങ്ങളെ പോലെ അഴിഞ്ഞാടിയെന്ന് രാജുവിന്റെ സഹോദരീ പുത്രി ഗുരുപ്രിയ പൊലീസിന് മൊഴിനല്‍കി.

ഒരാള്‍ തീര്‍ന്നെന്ന് പറഞ്ഞാണ് മടങ്ങിയത്. രാജുവിനെയും വീട്ടുകാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിനെയും സംഘം പിന്തുടര്‍ന്നെത്തി. രാജു മരിച്ചെന്ന് ഉറപ്പായതോടെ മുങ്ങി. റോഡരികില്‍ നിന്ന് മനുവിനെയും ശ്യാമിനെയും ആദ്യം പിടികൂടി. സമീപത്തെ കെട്ടിടത്തില്‍ ഒളിച്ച ജിഷ്ണുവിനെയും ജിജിനെയും പിന്നാലെ പിടികൂടുകയായിരുന്നു.

പ്രദേശത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിന്റെ ബാഗ് തട്ടിയെടുത്ത കേസില്‍ ജിജിന്‍ ഒന്നാം പ്രതിയാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മുതല്‍ പ്രതികള്‍ രാജുവിന്റെ വീടിനടുത്ത് വലിയവിളാകം ദേവീക്ഷേത്രത്തിന് സമീപം ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും രാത്രി മടങ്ങി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിഷ്യനായ രാജുവിന്റെ മകന്‍ ശ്രീഹരി വിവാഹത്തിനെത്തിയ കൊല്ലത്തുള്ള സുഹൃത്തുക്കളെ വര്‍ക്കലയിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. ഇതെല്ലാം പ്രതികള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കാറില്‍ കല്യാണ വീട്ടിലെത്തി ആക്രമിച്ചതും കൊല നടത്തിയതും.

പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാല്‍ പ്രദേശം ഇവരുള്‍പ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തില്‍ എന്തും കാണിക്കാന്‍ മടിക്കാത്ത ഇവര്‍ക്കിടയിലൂടെ വഴിനടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ഭയമാണ്. വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

 

രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്. കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു.

ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (5 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (6 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (7 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (7 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (7 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (7 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (8 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (10 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (10 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (11 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (17 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (17 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (18 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (18 hours ago)

Malayali Vartha Recommends