കോളജ് അധ്യാപികയുടെ നഗ്ന രംഗങ്ങള്‍ മൊബൈൽ ഫോണിൽ; സംഭവത്തിലെ യഥാർത്ഥ വില്ലനെ കണ്ട് നടുങ്ങിയത് അധ്യാപികയും പോലീസും
അധ്യാപികയുടെ നഗ്നരംഗങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയുടെ മകന്‍ അറസ്റ്റില്‍. അധ്യാപിക കുളിക്കുന്ന രംഗങ്ങളാണ് ഇയാള്‍ ഒളിച്ചിരുന്ന് പകര്‍ത്തിയത്. കോളജ് അധ്യാപികയുടെ നഗ്ന രംഗങ്ങളാണ് പകര്‍ത്തിയത്. അധ്യാപിക ഇവിടെ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. ഇവര്‍ കുളിക്കുന്ന സമയത്ത് വെന്റിലേറ്ററിന്റെ വിടവിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
വെന്റിലേറ്റര്‍ വിടവില്‍ മൊബൈല്‍ ഫോണ്‍ കണ്ട് ഭയന്ന അധ്യാപിക പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഫോണിന്റെ നിറം പറഞ്ഞതാണ് കേസില്‍ തുമ്പായത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഫോണിനായുള്ള അന്വേഷണം എത്തിയത് ഹോസ്റ്റലുടമയുടെ മകന്‍ ചന്ദ്രഹാസനില്‍.
പോലീസ് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തുവെങ്കിലും ദൃശ്യങ്ങള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഇയാള്‍ സമ്മതിച്ചു. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പകര്‍ത്തിയത്. എന്നാല്‍ അധ്യാപിക കണ്ടതോടെ താന്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha