Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

01 JUNE 2019 03:16 PM IST
മലയാളി വാര്‍ത്ത

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ രണ്ട് വനിതകളാണ് ധനമന്ത്രിമാര്‍ ആയത്. രണ്ടാം മോദി മന്ത്രിസഭയില്‍ നിര്‍മല സിതാരാമന്‍ ധനമന്ത്രി ആയതോടെയാണ് രണ്ട് വനിത ധനമന്ത്രിമാര്‍ ചരിത്രത്തിലിടം പിടിക്കുന്നത്. ഇതിന് മുമ്പ് ഇന്ദിരഗാന്ധിയാണ് ഇന്ത്യയുടെ ധനമന്ത്രി ആയത്. 1970 - 1971 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാമന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 

ഇതിന് മുന്‍പ് ഇന്ദിരഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടവും നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹര്‍ പരീക്കറിന് ശേഷമാണ് നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പര്‍ ലേഡിയായിരിക്കുകയാണ് നിര്‍മ്മല സീതാരാമന്‍.

രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രി പദം അലങ്കരിക്കുമ്പോള്‍, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രിയെന്ന പട്ടവും നിര്‍മ്മലയ്ക്ക് സ്വന്തമാകുകയാണ്. പ്രതിരോധ രംഗത്തേക്കാള്‍ കടുത്ത വെല്ലുവിളികളാണ് ധനമന്ത്രിയായി, പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്‌ളോക്കിലേക്ക് എത്തുമ്പോള്‍ നിര്‍മ്മലയെ കാത്തിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

കേന്ദ്ര ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ നിയമിക്കപ്പെട്ടതിനോട് ഓഹരി വിപണി പ്രതികരിച്ചതേയില്ല. ജി.ഡി.പി വളര്‍ച്ചാനിരക്ക് സംബന്ധിച്ച ആശങ്ക മാത്രമായിരുന്നു നിക്ഷേപകരുടെ മനസില്‍. ജി.ഡി.പി ഇടിയുമെന്ന സൂചന നിറഞ്ഞു നിന്നതോടെ ഇന്നലെ ഒരുവേള റെക്കാഡുയരമായ 40,122 വരെ മുന്നേറിയ സെന്‍സെക്‌സ്, വ്യാപാരാന്ത്യം 117 പോയിന്റ് നഷ്ടവുമായി 39,714ലാണുള്ളത്. ഒരുവേള 12,000 കടന്ന നിഫ്റ്റി 11 പോയിന്റിടിഞ്ഞ് 11,922ലും വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച 2018 - 19 വര്‍ഷത്തെ ജനുവരി മാര്‍ച്ച് പാദത്തില്‍ 5.8 ശതമാനത്തിലേക്ക് നിലംപൊത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. ഇതോടെ, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടമായി. ചൈന 6.4 ശതമാനം വളര്‍ന്നിരുന്നു. 

അപ്രതീക്ഷിത നേട്ടങ്ങളുടെ പരമ്പരയാണ് നിര്‍മ്മ സീതാരാമന്റെ രാഷ്ട്രീയ ജീവിതം. 2003 05ല്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിനെ പരിചയപ്പെട്ടതാണ് നിര്‍മ്മലയുടെ ജീവിതത്തിലെ വഴിത്തിരിവ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2003 - 05ല്‍ നിര്‍മ്മല ദേശീയ വനിതാ കമ്മിഷന്‍ അംഗമായി. 2006ല്‍, അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയ നിര്‍വാഹക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ട നിര്‍മ്മല, പാര്‍ട്ടിയുടെ ദേശീയ വക്താവുമായി. ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചതോടെ, 2014ല്‍ മോദി സര്‍ക്കാരിലെ വാണിജ്യമന്ത്രിസ്ഥാനം നിര്‍മ്മലയ്ക്ക് ലഭിച്ചു. 2017 സെപ്തംബറില്‍ ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ വനിതാ പ്രതിരോധമന്ത്രി സ്ഥാനവും നിര്‍മ്മലയെ തേടിയെത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലക്കോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് നിര്‍മ്മ സീതാരാമനാണ്. റാഫാല്‍ വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് പാര്‍ലമെന്റില്‍ തിളങ്ങിയതും നിര്‍മ്മലയാണ്. 22016 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മ്മല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  (15 minutes ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... ആര്യാ രാജേന്ദ്രനടക്കം 6 പേർക്ക് കോടതി നോട്ടീസ്  (48 minutes ago)

. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു  (1 hour ago)

ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്  (1 hour ago)

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (9 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (11 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (11 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (11 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (11 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (11 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (11 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends