നികുതിയടവ് കുറവാണെന്ന വിമര്‍ശനം തെറ്റെന്ന് കണക്കുകള്‍; രണ്ടു വര്‍ഷത്തില്‍ സ്വര്‍ണ മേഖലയിലെ ജി എസ് ടി 1451 കോടി; ഇക്കാലയളവില്‍ സ്വര്‍ണ വ്യാപാര മേഖലയിലെ ആകെ വിറ്റു വരവ് 48,374.26 കോടി
സംസ്ഥാനത്തെ സ്വര്‍ണാഭരണ മേഖലയില്‍ നിന്ന് രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം 1451.21 കോടി രൂപ. ഇക്കാലയളവില്‍ സ്വര്‍ണ വ്യാപാര മേഖലയിലെ ആകെ വിറ്റുവരവ് 48,374.26 കോടിയും. ഈ മേഖലയില്‍ നിന്ന് ലഭിക്കുന്ന നികുതി കുറവാണെന്ന് അടുത്തിടെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ജി.എസ്.ടി വരുമാനം ഉയര്‍ന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ സ്വര്‍ണാഭരണ മേഖലയിലെ വാര്‍ഷിക വിറ്റുവരവ് 19,827.93 കോടിയാണ്. ഇതില്‍ 594.83 കോടിയാണ് ജി.എസ്.ടി ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 28,546.33 കോടി രൂപയായി വിറ്റു വരവ് കൂടി.
ഇതില്‍ നിന്ന് 856.38 കോടി രൂപ ജി.എസ്.ടി ലഭിച്ചിട്ടുണ്ടെന്ന് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ നല്കിയ മറുപടിയില്‍ പറയുന്നു. കോവിഡ് പിടിമുറുക്കിയ കാലയളവിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 261.55 കോടിയുടെ അധിക ജി.എസ്.ടി വരുമാനം സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
ഓൾ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസറാണ് വിവരാവകാശ രേഖ സമ്പാദിച്ചത്. 2019 ജൂണ്‍ വരെ സംസ്ഥാനത്ത് 4061 സ്വര്‍ണാഭരണ സ്ഥാപനങ്ങള്‍ ജി.എസ്.ടി രജിസ്ട്രേഷന് എടുത്തിട്ടുണ്ട്.
40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റു വരവുള്ളവര് ജി.എസ്.ടി രജിസ്ട്രേഷന് പരിധിയില്‍ വരാത്തതിനാല്‍ ഏഴായിരത്തോളം സ്വര്‍ണ വ്യാപാര ശാലകള്‍ നിലവില്‍ നികുതി വലക്ക് പുറത്താണ്.
ജി.എസ്.ടി നിലവില്‍ വന്നശേഷം മേഖലയില്‍ നിന്ന് നികുതി പിരിവ് വാറ്റ് കാലത്തെക്കാള്‍ വളരെക്കൂടുതലാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. സ്വര്ണത്തിെന്റ മൂന്ന് ശതമാനം നികുതിയില്‍ കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ് കണക്കാക്കുക.
സ്വര്‍ണാ ഭരണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന തങ്കം (ബുള്ള്യന്‍) നൂറുശതമാനവും കേരളത്തിന് വെളിയില്‍ നിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് നികുതി ലഭിക്കുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ സ്വര്‍ണത്തിന്റെ നികുതി തട്ടിക്കഴിച്ചാണ് കേരളത്തില്‍ വിറ്റഴിക്കുന്ന സ്വര്‍ണത്തിന്റെ ഓരോ മാസവും വ്യാപാരികള്‍ അടക്കുന്നത്. വാറ്റ് കാലത്തില്‍ 95 ശതമാനം സ്വര്‍ണ വ്യാപാരികളും നികുതി കോമ്ബൗണ്ട് ചെയ്യുന്ന രീതിയാണ് പിന്തുടര്ന്നത്.
ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം കൂട്ടി നികുതി അടക്കാമെന്ന നിബന്ധനയുമുണ്ടായിരുന്നു. ജി.എസ്.ടി നിയമത്തില്‍ അനുമാന നികുതിയും കോമ്ബൗണ്ടിങ് രീതിയുമില്ലാത്തതിനാല്‍ യഥാര്‍ഥ വിറ്റു വരവിന്റെ തോതില്‍ മാത്രമാണ് നികുതി അടക്കേണ്ടത്.
https://www.facebook.com/Malayalivartha