സൗദിയിലെ സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് ആശ്വാസമായി രജിസ്ട്രേഷൻ പുതുക്കി നൽകി തുടങ്ങി
ഈ വർഷം മുതൽ രജിസ്ട്രേഷൻ പുതുക്കില്ലെന്ന സൗദി കൗൺസിൽ തീരുമാനത്തെ തുടർന്ന് കൂട്ടപിരിച്ചുവിടൽ ഭീഷണിയിലായിരുന്ന ജനറൽ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി.
ഡിപ്ലോമ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ആണ് പിരിച്ചുവിടൽ ഭീഷണി ഉണ്ടായത്.കേരള നഴ്സസ് കൗൺസിൽ നൽകിയ പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നില്ലാതിരുന്നതും കോഴ്സിനും രജിസ്ട്രേഷനും വെവ്വേറെ സർട്ടിഫിക്കറ്റുകളില്ലാത്തതും കാരണം ഈ വർഷം മുതൽ രജിസ്ട്രേഷൻ പുതുക്കില്ലെന്ന സൗദി കൗൺസിൽ തീരുമാനമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്
ജനറൽ നഴ്സിങ് ആൻഡ് മിഡവൈഫറി കോഴ്സ് യോഗ്യതയുള്ളവരും വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്നവരുമായ നഴ്സുമാർ ഇതോടെ പ്രശ്നത്തിലായി.
2005ന് മുമ്പ് കോഴ്സ് പാസായവർക്ക് കേരള നഴ്സസ് കൗൺസിൽ കോഴ്സും രജിസ്ട്രേഷനും സംബന്ധിച്ച് ഒറ്റ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. ഇതാണ് ഈ നഴ്സുമാരുടെ കൈവശം ഇപ്പോഴുമുള്ളത്. 2005ന് ശേഷം കോഴ്സിനും രജിസ്ട്രേഷനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകി തുടങ്ങി. ഇതാണ് ലോക വ്യാപകമായി സ്വീകാര്യതയുള്ള രീതിയും. രണ്ടിനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ വേണം.
സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് ആശ്വാസം നൽകുന്ന നടപടിയാണിത്.
https://www.facebook.com/Malayalivartha