Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിത വിജയം നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വായത്തം ആക്കേണ്ടത് ' ലൈഫ് സ്‌കില്ലുകള്‍ '!

24 JANUARY 2020 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്കായി കെ-ടെറ്റ് പരീക്ഷ

പരീക്ഷാ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടി വിദ്യാഭ്യാസ മന്ത്രാലയം.... ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ....

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി...

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ കേരള പബ്ളിക് സർവീസ് കമ്മിഷൻ യോഗം തീരുമാനം...

അഭൂതപൂര്‍വമായ വിജയങ്ങള്‍ കൈവരണമെങ്കില്‍ കുറച്ചു പേര്‍ മാത്രം സഞ്ചരിച്ച വ്യത്യസ്ത പാതയിലൂടെ യാത്ര ചെയ്യണം. എന്നാല്‍ ഇന്നത്തെ യുവതലമുറയില്‍പെട്ട പലരും കഠിന വഴികള്‍ ഒഴിവാക്കി ജീവിയ്ക്കുന്നവരാണ്. തങ്ങള്‍ക്ക് സുഖപ്രദമായ വഴികള്‍ മാത്രം തെരെഞ്ഞെടുക്കുന്നതാണ് പുത്തന്‍ തലമുറയിലെ ഭൂരിപക്ഷത്തിന്റെയും രീതി.

കൂടാതെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളില്‍ അധികം പേരും സ്‌കില്ലുകള്‍ എന്ന തൊഴില്‍ നൈപുണ്യം ആര്‍ജിയ്ക്കുന്നതിലല്ല ശ്രദ്ധവയ്ക്കുന്നത്. പകരം എത്ര അധികം മാര്‍ക്ക് സ്‌കോര്‍ ചെയ്യാം എന്ന് മാത്രമാണ്. മാര്‍ക്കുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടാന്‍ സഹായിയ്ക്കും എന്നതിനപ്പുറം ഒരു പ്രയോജനവും ചെയ്യുന്നില്ല. ഇന്നത്തെ തലമുറ മറന്നു പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്, തങ്ങള്‍ ഓരോരുത്തരും സമാനതകളില്ലാത്തവരാണെന്നുള്ള വസ്തുത. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകള്‍ ഉണ്ടെന്നും അവര്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല. തങ്ങളുടെ പ്രയാണത്തില്‍ ഏറ്റവും മുന്നിലെത്താനുള്ള ശ്രമത്തിനിടെ അവര്‍ തങ്ങളുടെ അഭിരുചികളേയും താല്പര്യങ്ങളേയും കാണാതെ വിട്ടുകളയാനാണ് ശ്രമിയ്ക്കുന്നത്.

നല്ല മാര്‍ക്ക് നേടുക, നല്ല കോളേജില്‍ പ്രവേശനം നേടി ഒരു ജോലിയിലേക്കെത്തുക എന്നത് മാത്രം ലക്ഷ്യമിടുമ്പോള്‍ ഒരാളുടെ നൈസര്‍ഗിക കഴിവിന് ഒരു പരിഗണനയും നല്‍കാതിരിക്കുകയാണ് ചെയ്യുന്നത് എന്നത് വളരെ ദുഖകരമായ വസ്തുതയാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് , മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത മാര്‍ഗങ്ങള്‍  തെരഞ്ഞെടുത്തു യാത്ര തുടങ്ങാനും അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ നേരിടാനും കരുത്തുണ്ടായിരിക്കില്ല. തങ്ങളുടെ സ്‌കൂള്‍ കാലങ്ങളില്‍ ഇത്തരം സ്ഥിതിഗതികളെ എങ്ങനെ നേരിടണമെന്നതിന് ഒരു പരിശീലനവും അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരിക്കയുമില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നാണിത്.

ഇന്ത്യന്‍ കരിക്കുലത്തില്‍ , ആങ്കര്‍ മാനേജ്മെന്റ് ( കോപം നിയന്ത്രിക്കല്‍ ), സ്‌ട്രെസ് മാനേജ്മെന്റ് ( സമ്മര്‍ദം നേരിടല്‍ ), കോണ്‍ഫിഡന്‍സ് ആന്‍ഡ് സെല്‍ഫ് എസ്റ്റീം ബില്‍ഡിങ് ( ആത്മവിശ്വാസവും ആത്മാഭിമാനവും വികസിപ്പിയ്ക്കല്‍), ഫൈറ്റിംഗ് പിയര്‍ പ്രഷര്‍ (സഹപാഠികളില്‍ നിന്നുള്ള സമ്മര്‍ദം കൈകാര്യം ചെയ്യല്‍), അഡിക്ഷന്‍ ( ലഹരി പോലുള്ള ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിയ്ക്കല്‍) എന്നിങ്ങനെയുള്ള 'ലൈഫ് സ്‌കില്ലുകളില്‍ ' പരിശീലനം നല്‍കാനുള്ള യാതൊരു പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളത് സങ്കടകരമായ വസ്തുതയാണ്.

20,000 -ത്തോളം കൗമാരക്കാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ ഒരു സര്‍വേയില്‍ സ്‌ട്രെസ്സ് അഥവാ സമ്മര്‍ദത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരില്‍ 45 % പേരും പറഞ്ഞത് പഠന കാലയളവില്‍ മുഴുവന്‍ സമയവും അവര്‍ക്ക് സമ്മര്‍ദം അനുഭവപ്പെടാറുണ്ടെന്നാണ്.

കുടുംബം, അധ്യാപകര്‍, സഹപാഠികള്‍ , വിദ്യാലയം എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് സ്‌ട്രെസ്സ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് അവര്‍ പഞ്ഞത്. തങ്ങള്‍ക്ക് ചുറ്റുമുള്ള മത്സരത്തോടൊപ്പം ഉണ്ടാകുന്ന വര്‍ധിത സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ അവരുടെ ശേഷിയും അതോടൊപ്പം വര്‍ദ്ധിയ്ക്കുന്നില്ല എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ എക്കാലത്തെയും കാള്‍ കൂടുതല്‍ സമ്മര്‍ദം ഇപ്പോള്‍ അനുഭവിയ്ക്കുന്നുണ്ട്. ചിലരൊക്കെ ചിലപ്പോഴൊക്കെ തോല്‍ക്കാനിടയുണ്ട് എന്ന സത്യം തിരിച്ചറിയുകയും, അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങിന്റെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി എല്ലാ സംസ്ഥാനങ്ങളിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈഫ് സ്‌കില്‍സ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ജീവിത പന്ഥാവില്‍ തങ്ങള്‍ക്ക് മുന്‍പില്‍ വരുന്ന പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നതിന് ആവശ്യമായ പരിശീലനം നല്‍കേണ്ടത് പരമ പ്രാധാന്യം അര്‍ഹിയ്ക്കുന്ന സംഗതി ആയതിനാല്‍ അവ നടപ്പാക്കുന്നതില്‍ തീരെ കാലതാമസം വരുത്തരുത്. ലൈഫ് സ്‌കില്‍സില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാര്യക്ഷമതയും ആത്മവിശ്വാസവും പക്വതയും ആര്‍ജിയ്ക്കും. തൊഴില്‍ രംഗവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ്ഘട്ടങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ തങ്ങളെ വ്യത്യസ്തമായി അവതരിപ്പിയ്ക്കാന്‍ ആര്‍ജ്ജവം കാട്ടും.

തങ്ങളുടെ ഉള്ളില്‍ നിന്നുള്ള അങ്കത്തില്‍ അവര്‍ക്ക് മേല്‍ക്കൈ നേടാനായാല്‍ പുറമെയുള്ള ഏത് പ്രശ്‌നവും തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവും എന്ന മാനസിക നില സ്വാഭാവികമായി കൈവരും. ഹാപ്പിനെസ്സ് ഡ്രൈവ് , ആങ്കര്‍ മാനേജ്മെന്റ് എന്നിങ്ങനെയുള്ള ലൈഫ് സ്‌കില്‍ പരിശീലനം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കരിക്കുലത്തില്‍ പഠനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു. കാരണം ഇത്തരം പരിശീലന പരിപാടികള്‍ അവരുടെ വ്യക്തിത്വത്തില്‍ ഇതുവരെ സ്പര്‍ശിയ്ക്കാതെ കിടന്ന മേഖലകളിലാണ് കടന്നുകയറുകയും പരിവര്‍ത്തനം ഉണ്ടാക്കുകയും ചെയ്യുന്നത്.

ഇത്തരം പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ജീവിത വീക്ഷണത്തിന് സകാരാത്മകമായ വ്യതിയാനം ഉണ്ടാകുന്നതായും ഒരു വിശാല കാഴ്ചപ്പാടോടെ ജീവിതത്തെ സമീപിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതായും ആണ് കണ്ടുവരുന്നത്. അവരുടെ സര്‍ഗ്ഗശേഷിയും അന്വേഷണ ത്വരയും വര്‍ദ്ധിയ്ക്കുന്നതിനാല്‍ ജീവിത വിജയം നേടാന്‍ അത്യുത്സാഹമുള്ളവരായി മാറുകയും ചെയ്യുന്നു.

നാളെയുടെ ദീപവാഹകരായ വിദ്യാര്‍ത്ഥികള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി കലാശാല വിട്ടിറങ്ങുമ്പോള്‍ അവരുടെ പക്കല്‍ ഉണ്ടാവേണ്ടത് വെറുമൊരു ബിരുദം മാത്രമല്ല. പുറംലോകത്തെ ചുറ്റുപാടുകളും സമ്മര്‍ദങ്ങളും അഭിമുഖീകരിയ്ക്കുവാനും അവ പ്രതിബന്ധങ്ങളായി മാറുന്നത് ഒഴിവാക്കുവാനും സാമൂഹ്യജീവി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സാഹചര്യങ്ങളോട് പ്രതികരിയ്ക്കുവാനും അതു വഴി തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വീകാര്യനായ ഉദ്യോഗാര്‍ഥി ആകുവാനും കഴിയുന്നതിന് അവരുടെ ആവനാഴിയില്‍ ലൈഫ് സ്‌കില്‍ പരിശീലനം എന്ന മൂര്‍ച്ചയുള്ള ശരങ്ങളും ഉണ്ടാവണം.

വിജയമന്ത്രങ്ങള്‍ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല, സന്തോഷജീവിതവും ജീവിതവിജയവും സമ്മാനിക്കുന്നതില്‍ നിര്‍ണായ പങ്ക് ഇത്തരം ലൈഫ് സ്‌കില്ലുകള്‍ക്ക് ഉണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (2 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (4 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (4 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (4 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (4 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (4 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (6 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (6 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (6 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (7 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (7 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (7 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (7 hours ago)

Malayali Vartha Recommends