Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

പരീക്ഷാക്കാലമെത്തി, ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം, ചട്ടം ലംഘിക്കുന്നവരെ കര്‍ക്കശമായി നേരിടുമെന്ന് കളക്ടര്‍

08 FEBRUARY 2018 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ അയയ്ക്കാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകുന്നേരം അഞ്ച് വരെ

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകുന്നേരം നാലിനു പൂര്‍ത്തിയാകും....

ആക്സിയം4 വിക്ഷേപണ ദൗത്യം വിജയകരം....സംഘം സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വ്യാഴം വൈകിട്ട് 4.31ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും

അടുത്ത അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് വാര്‍ഷിക പരീക്ഷകള്‍

സംസ്ഥാനത്ത് പരീക്ഷക്കാലമെത്തി. ഈ സമയത്താണ് മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ ആഘോഷിക്കാറുള്ളത്. ആണ്ടിലൊരിക്കലെത്തുന്ന ഉത്സവങ്ങള്‍ക്ക് ഓരോവര്‍ഷം കഴിയുന്തോറും പൊലിമയും കൂടുന്നുണ്ട്. ക്ഷേത്രപ്പറമ്പില്‍ ഒതുങ്ങാതെ ചുറ്റുമുള്ള കരകളിലേക്കും ആഘോഷം വ്യാപിക്കുന്നതും ഇപ്പോള്‍ സര്‍വസാധാരണമാണ്. അനിയന്ത്രിതമായ ശബ്ദഘോഷമാണ് ഏത് ഉത്സവത്തിന്റെയും പൊതുവായ സ്വഭാവം. 

പരീക്ഷയ്ക്ക് മുഷിഞ്ഞിരുന്നു പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഉത്സവകാലം പറഞ്ഞറിയിക്കാനാകാത്ത ദുരിതകാലം കൂടിയാണ്. ഉച്ചഭാഷിണികള്‍ അലറുന്നതിനിടയിലിരുന്നുവേണം അവര്‍ക്ക് പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍. അന്തരീക്ഷ മലിനീകരണത്തില്‍ ശബ്ദശല്യവും ഉള്‍പ്പെടുമെന്ന് ഒട്ടും അറിയാത്തതുപോലെയാണ് നിലമറന്നുകൊണ്ടുള്ള അതിന്റെ പ്രയോഗം.

ഉച്ചഭാഷിണി ശല്യത്തിനെതിരെ കീഴ്‌കോടതികള്‍ മുതല്‍ പരമോന്നത കോടതിവരെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നിരവധിയാണ്. എന്നാല്‍ അനുസരിക്കുന്നതിലേറെ അവയുടെ നഗ്‌നമായ ലംഘനമാണ് എവിടെയും കാണുന്നത്. സമൂഹത്തിന്റെ സ്വരൈജീവിതത്തെ ഭംഗപ്പെടുത്തുന്ന ഉച്ചഭാഷിണി ശല്യത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരാറുണ്ടെങ്കിലും ശബ്ദശല്യം നിയന്ത്രിക്കാന്‍ കാര്യമായ ഇടപെടലുകള്‍ സാധാരണഗതിയില്‍ ഉണ്ടാകാറില്ല. ഈ പശ്ചാത്തലത്തിലാണ് തലസ്ഥാന ജില്ലയിലെ ശബ്ദശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചാലോചിക്കാന്‍ ജില്ലാകളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടിയത്. 
ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായപ്പോഴാണ് ജില്ലാഭരണകൂടം ഇടപെട്ടത്. ജില്ലയിലെ മൈക്ക് ഓപ്പറേറ്റര്‍മാരും റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികളുമാണ് യോഗത്തില്‍ സംബന്ധിച്ചത്. പൊതുനിരത്തുകളില്‍ 75 ഡെസിബലിനും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബലിനും അകത്തായിരിക്കണം ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാനേ പാടില്ല.

ചട്ടം ലംഘിക്കുന്നവരെ കര്‍ക്കശമായി നേരിടുമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. നിയന്ത്രണം പാലിക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെ സന്നദ്ധമായാല്‍ പ്രശ്‌നമില്ല. എന്നാല്‍ അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാകും ചിലപ്പോള്‍ ഉണ്ടാവുക. ആഘോഷങ്ങള്‍ക്കിടയിലെ ഏത് ഇടപെടലും സംഘര്‍ഷത്തിലേക്കും വിചാരിച്ചിരിക്കാത്ത ഏറ്റുമുട്ടലുകളിലേക്കുമാകും എത്തുക. അങ്ങേയറ്റം കരുതലോടുകൂടി കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണിത്. അഭികാമ്യമായത് സംഘാടകരുടെ പൂര്‍ണസഹകരണം ഉറപ്പാക്കി ശബ്ദശല്യം പരമാവധി നിയന്ത്രിക്കുക എന്നതാണ്. 
ഉത്സവകാലത്തെ ശബ്ദശല്യം കുട്ടികള്‍ക്കുമാത്രമല്ല പൊതുജനങ്ങള്‍ക്കും പലവിധത്തില്‍ ഉപദ്രവകാരിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. വൃദ്ധജനങ്ങള്‍, രോഗികള്‍ അങ്ങനെ പലര്‍ക്കും ഉയര്‍ന്ന ശബ്ദം അരോചകം തന്നെയാണ്. എന്നാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ യാതൊരു പരിഗണനയും നല്‍കാതെയാണ് സ്ഥലകാലബോധമില്ലാതെ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ വീടുകളിലും പരീക്ഷ എഴുതുന്ന കുട്ടികളും സ്വാസ്ഥ്യം ആഗ്രഹിക്കുന്ന രോഗികളുമൊക്കെ കാണും. ആ നിലയ്ക്ക് ശബ്ദനിയന്ത്രണം പാലിക്കാന്‍ അവരെപ്പോലുള്ളവര്‍ക്ക് തന്നെ മുന്‍കൈയെടുക്കാവുന്നതാണ്. ആഘോഷങ്ങളുടെ പൊലിമ ഒട്ടും ചോരാതെ തന്നെ ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ.
ഉത്സവഘോഷങ്ങള്‍ സമൂഹത്തിന്റെ സന്തോഷത്തിനും ഒരുമയ്ക്കും വേണ്ടിയുള്ളതാകുമ്പോള്‍ ആര്‍ക്കും അലോസരമുണ്ടാകാത്തവിധം നടത്തിക്കൊണ്ടുപോകാനുള്ള ആര്‍ജവമാണ് സംഘാടകരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം വേണ്ടിവരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

കൊല്ലത്ത് കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍  (2 hours ago)

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...  (2 hours ago)

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന്റെ സംശയം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു  (2 hours ago)

യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ  (2 hours ago)

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക  (2 hours ago)

ഡ്രൈ ഡേയില്‍ വ്യാജനും വിദേശിയുമടക്കം 71 ലിറ്റര്‍ മദ്യവുമായി 3 പേര്‍ പിടിയില്‍  (2 hours ago)

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...  (3 hours ago)

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (3 hours ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (3 hours ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (3 hours ago)

Malayali Vartha Recommends