Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം.... വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുരബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം.... ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും, തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.... വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ

28 MARCH 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. താഴ്ന്ന സഞ്ചാരപാതയുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കുന്ന മിസൈലുകളാണ് ഉപഗ്രഹവേധ മിസൈല്‍. (ലോ എര്‍ത്ത് ഓര്‍ബിറ്റ് - ഭൂമിയില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ ദൂരത്തിലുള്ള ബഹിരാകാശ പാതയാണിത്. അതിനു മുകളില്‍ മീഡിയം എര്‍ത്ത് ഓര്‍ബിറ്റും അതിനു മേലെ ജിയോ സ്‌റ്റേഷനറി ഓര്‍ബിറ്റ് എന്നും അറിയപ്പെടുന്നു)ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ 300 കിലോമീറ്റര്‍ അകലെയായി മാത്രം (താഴ്ന്ന ഓര്‍ബിറ്റിലൂടെ) സഞ്ചരിച്ച ഉപഗ്രഹത്തെയാണ് ഇന്ത്യ വിക്ഷേപിച്ച ആന്റി സാറ്റലൈറ്റ് മിസൈല്‍ നശിപ്പിച്ചത്.

മിഷന്‍ ശക്തി എന്ന് പേരിട്ട പദ്ധതിയില്‍ ഉപഗ്രഹത്തിന്റെ സഞ്ചാരപാത താഴ്ത്തിയ ശേഷമാണ് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ മിസൈലിന് സാധിച്ചു. യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഉപഗ്രഹവേധ മിസൈലുകള്‍ ഉണ്ടായിരുന്നത്. ഈ ഗണത്തിലേക്കാണ് ഇന്ത്യയും എത്തിയത്. ഈ സാങ്കേതിക വിദ്യ കൈവശമുണ്ടെന്ന് ഇസ്രായേലും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല.

രാജ്യങ്ങള്‍ പ്രധാനമായും ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ ഉപയോഗിക്കാറുള്ളത്. മറ്റൊരു പ്രധാന ആവശ്യം രാജ്യങ്ങളുടെ മിസൈല്‍ ഉപയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വിജയിപ്പിക്കുക എന്നതാണ്. മിസൈലുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ പതിക്കുന്നതും മറ്റും ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്. ഇത്തരം ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതിലൂടെ ഒരു രാജ്യത്തിന്റെ മിസൈലുകളെ ഉപയോഗ ശൂന്യമാക്കാന്‍ സാധിക്കും.

ശീതയുദ്ധകാലത്താണ് യു.എസും റഷ്യയും ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. ഇതുവരെയും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ തകര്‍ത്തിട്ടില്ല. പരീക്ഷണത്തിന് അതാത് രാജ്യത്തിന്റെ ഉപഗ്രഹങ്ങളെയാണ് ഉപയോഗിക്കാറ്. ഓര്‍ബിറ്റില്‍ തുടരുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയും സ്വന്തം ഉപഗ്രഹമാണ് ഉപയോഗിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണങ്ങള്‍ എല്ലാ തവണയും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ബഹിരാകാശത്തെ ആയുധവത്കരണത്തിലേക്ക് നയിക്കുന്നതാണ് നടപടി എന്നാണ് വിമര്‍ശനങ്ങളുയരാറ്. ബഹിരാകാശ ആയുധവത്കരണം 1967-ലെ ബഹിരാകാശ ഉടമ്പടി പ്രകാരം നിരോധിച്ചതാണ്.  പ്രധാനമന്ത്രി മോദി പ്രസംഗത്തില്‍ ഇക്കാര്യം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇത് പ്രതിരോധത്തിന് വേണ്ടി മാത്രമാണെന്നും ഇന്ത്യയുടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും പറഞ്ഞ മോദി ബഹിരാകാശ ആയുധവത്കരണത്തിന് ഇന്ത്യ എപ്പോഴും എതിരായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹ വേധ മിസൈല്‍ പ്രയോഗങ്ങള്‍ ബഹിരാകാശ മാലിന്യങ്ങള്‍ക്കും വഴിവെക്കുന്നു. ബഹിരാകാശത്ത് തകര്‍ക്കപ്പെടുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ മറ്റ് ബഹിരാകാശ പേടകങ്ങള്‍ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം....  (7 minutes ago)

അന്വേഷണത്തില്‍ വീഴ്ച വരുത്തി... പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (19 minutes ago)

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം...  (27 minutes ago)

. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് ....  (44 minutes ago)

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (8 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (8 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (8 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (8 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (8 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (9 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (9 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (9 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (10 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (10 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (10 hours ago)

Malayali Vartha Recommends