Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ

28 MARCH 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം

സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. താഴ്ന്ന സഞ്ചാരപാതയുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കുന്ന മിസൈലുകളാണ് ഉപഗ്രഹവേധ മിസൈല്‍. (ലോ എര്‍ത്ത് ഓര്‍ബിറ്റ് - ഭൂമിയില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ ദൂരത്തിലുള്ള ബഹിരാകാശ പാതയാണിത്. അതിനു മുകളില്‍ മീഡിയം എര്‍ത്ത് ഓര്‍ബിറ്റും അതിനു മേലെ ജിയോ സ്‌റ്റേഷനറി ഓര്‍ബിറ്റ് എന്നും അറിയപ്പെടുന്നു)ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ 300 കിലോമീറ്റര്‍ അകലെയായി മാത്രം (താഴ്ന്ന ഓര്‍ബിറ്റിലൂടെ) സഞ്ചരിച്ച ഉപഗ്രഹത്തെയാണ് ഇന്ത്യ വിക്ഷേപിച്ച ആന്റി സാറ്റലൈറ്റ് മിസൈല്‍ നശിപ്പിച്ചത്.

മിഷന്‍ ശക്തി എന്ന് പേരിട്ട പദ്ധതിയില്‍ ഉപഗ്രഹത്തിന്റെ സഞ്ചാരപാത താഴ്ത്തിയ ശേഷമാണ് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ മിസൈലിന് സാധിച്ചു. യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഉപഗ്രഹവേധ മിസൈലുകള്‍ ഉണ്ടായിരുന്നത്. ഈ ഗണത്തിലേക്കാണ് ഇന്ത്യയും എത്തിയത്. ഈ സാങ്കേതിക വിദ്യ കൈവശമുണ്ടെന്ന് ഇസ്രായേലും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല.

രാജ്യങ്ങള്‍ പ്രധാനമായും ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ ഉപയോഗിക്കാറുള്ളത്. മറ്റൊരു പ്രധാന ആവശ്യം രാജ്യങ്ങളുടെ മിസൈല്‍ ഉപയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വിജയിപ്പിക്കുക എന്നതാണ്. മിസൈലുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ പതിക്കുന്നതും മറ്റും ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്. ഇത്തരം ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതിലൂടെ ഒരു രാജ്യത്തിന്റെ മിസൈലുകളെ ഉപയോഗ ശൂന്യമാക്കാന്‍ സാധിക്കും.

ശീതയുദ്ധകാലത്താണ് യു.എസും റഷ്യയും ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. ഇതുവരെയും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ തകര്‍ത്തിട്ടില്ല. പരീക്ഷണത്തിന് അതാത് രാജ്യത്തിന്റെ ഉപഗ്രഹങ്ങളെയാണ് ഉപയോഗിക്കാറ്. ഓര്‍ബിറ്റില്‍ തുടരുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയും സ്വന്തം ഉപഗ്രഹമാണ് ഉപയോഗിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണങ്ങള്‍ എല്ലാ തവണയും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ബഹിരാകാശത്തെ ആയുധവത്കരണത്തിലേക്ക് നയിക്കുന്നതാണ് നടപടി എന്നാണ് വിമര്‍ശനങ്ങളുയരാറ്. ബഹിരാകാശ ആയുധവത്കരണം 1967-ലെ ബഹിരാകാശ ഉടമ്പടി പ്രകാരം നിരോധിച്ചതാണ്.  പ്രധാനമന്ത്രി മോദി പ്രസംഗത്തില്‍ ഇക്കാര്യം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇത് പ്രതിരോധത്തിന് വേണ്ടി മാത്രമാണെന്നും ഇന്ത്യയുടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും പറഞ്ഞ മോദി ബഹിരാകാശ ആയുധവത്കരണത്തിന് ഇന്ത്യ എപ്പോഴും എതിരായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹ വേധ മിസൈല്‍ പ്രയോഗങ്ങള്‍ ബഹിരാകാശ മാലിന്യങ്ങള്‍ക്കും വഴിവെക്കുന്നു. ബഹിരാകാശത്ത് തകര്‍ക്കപ്പെടുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ മറ്റ് ബഹിരാകാശ പേടകങ്ങള്‍ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (20 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (21 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (22 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (22 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (22 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (22 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (22 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (23 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends