ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഫോട്ടോ എടുത്തതിന്ഫോട്ടോഗ്രാഫർക്ക് സുരക്ഷാ ഉദോഗസ്ഥരുടെ മർദനം; ഒടുവിൽ പ്രതികരണവുമായി നടി രംഗത്ത്
ബോളിവുഡ് നായിക ശിൽപ്പ ഷെട്ടിയുടെ ഫോട്ടോ എടുത്തതിന് നടിയുടെ സുരക്ഷാസംഘം പത്രഫോട്ടോഗ്രാഫറെ മർദിച്ചു. നടി താമസിച്ച ഹോട്ടലിൽനിന്നും ഭർത്താവിനൊപ്പം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.
ഭക്ഷണത്തിന് ശേഷം ഇരുവരും പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ രണ്ട് ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇവരെ തടയാൻ ശിൽപ ശ്രമിച്ചതുമില്ല, മാത്രമല്ല ഇവർക്കായി ശിൽപാ പോസ് ചെയ്തതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇരുവരും വാഹനത്തിൽ കയറിയതിനു പിന്നാലെ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നന്നായി പെരുമാറി . ആക്രമണത്തിൽ രണ്ടു ഫോട്ടോഗ്രാഫർമാർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
രാത്രിയിൽ നടന്ന സംഭവങ്ങളുടെ വീഡിയോ പുറത്തായതോടെ സോഷ്യൽ മീഡിയയിലും വൈറലായി. സംഭവത്തിൽ രണ്ടു പേർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജീവനക്കാരാരായ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരായ സോനുവിനും ഹിമാംശു ഷിൻഡേയ്ക്കുമാണ് സാരമായ മർദ്ദനമേറ്റത്.
ഹോട്ടലിൽ നടന്ന സംഭവങ്ങൾ അനാവശ്യകരമായിരുന്നെന്ന് നടി ശില്പാ ഷെട്ടി പ്രതികരിച്ചു. ഇതിൽ തനിക്ക് നിരാശയുണ്ടെന്നും ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിക്കുന്നതായും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha