റിപ്പബ്ലിക്ക് ദിനത്തിന് പുറത്തിറങ്ങാനിരിക്കുന്ന അക്ഷയ് കുമാർ ചിത്രത്തിനുപിന്നിലെ ആരേയും അമ്പരപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ
അക്ഷയ് കുമാറും ആർ ബൽക്കിയും ചേർന്ന് ഒരുക്കിയ പാഡ് മാൻ എന്ന ചിത്രം ട്രൈലെർ കാണുമ്പോൾ ചിലരെങ്കിലും ഓർക്കും ,ഇതെന്ത് കഥയാണ്, ആരെങ്കിലും ഇങ്ങനുണ്ടാകുമോ എന്ന്. കാരണം ചിത്രത്തിൽ അക്ഷയ് കുമാർ സ്ത്രീകൾക്ക് വേണ്ടി സാനിറ്ററി നാപ്കിൻ നിർമിക്കുന്ന ആളാണ്. അതിനു വേണ്ടി ദേഹത്ത് മൃഗ ചോരയും കെട്ടി വച്ച പരീക്ഷണം നടത്തുന്നത് കാണുമ്പൊൾ ആരായാലും ചോദിക്കും ഇതെന്താ ഇങ്ങനെ എന്ന്. പക്ഷെ അതൊരു ജീവിതമാണ്.
സ്ത്രീകളുടെ ജീവിതത്തിലെ സൂപ്പർ ഹീറോ ആയി മാറിയ അരുണാചലം മുരുഗാനന്തത്തെ കുറിച്ച് അറിയാൻ ഒരുപാടുണ്ട്.2014-ൽ ടൈം മാസികയിലെ ഏറ്റവും സ്വാധീനിക്കുന്ന ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. 2016 ൽ പദ്മശ്രീ നൽകി. ഇത്രക്കെന്താണ് ഇദ്ദേഹത്തിന് എന്ന് ചോദിക്കുന്നിടത്താണ് ഓരോ സ്ത്രീയുടെയും സൂപ്പർ ഹീറോ ആയി അരുണാചലം മാറുന്നത്.
എല്ലാ മാസവും ആർത്തവ സമയത്ത് സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ചും ഭാര്യയുടെ ആ വേദനയും മനസിലാക്കാൻ സാധിച്ച ആളാണ് ഇദ്ദേഹം. ലോകാതാദ്യമായി പാഡ് ധരിക്കുന്ന പുരുഷനും അരുണാചലമാണ്. 1998 ലാണ് അരുണാചലം ആർത്തവമെന്താണെന്നറിയുന്നത്. ഭാര്യ ശാന്തി കുളിമുറിയിൽ നിന്നും എന്തോ മറച്ചു പിടിച്ചു പോകുന്നത് കണ്ട അരുണാചലം എന്താണെന്ന് ഭാര്യയോട് ചോദിച്ചു. നിങ്ങളറിയേണ്ടതല്ലെന്നു അവർ ആകാംഷയുടെ പുറത്തു അദ്ദേഹം അത് കണ്ടു പിടിച്ചു. മുഷിഞ്ഞ തുണി യാണ് ഭാര്യ ആർത്തവ സമയത്ത് ഉആയോഗിക്കുന്നത്. എന്തുകൊണ്ട് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നില്ലന്നു അരുണാചലം ചോദിച്ചപ്പോൾ വിലയാണ് പ്രശ്നമെന്ന് അദ്ദേഹത്തിന് മനസിലായി.
ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നം ഇതായിരുന്നു. വലിയ വില കൊടുത്ത് അവർക്കത് ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അത്കൊണ്ട് തന്നെ ആരോഗ്യപരമല്ലാത്ത ഇത്തരം കാര്യങ്ങൾ കൊണ്ട് എല്ലാ സ്ത്രീകളും ആർത്തവ സമയം അതി ജീവിച്ചിരുന്നത്. ഭാര്യയുടെ ബുദ്ധിമുട്ട് കണ്ട അരുണാചലം അവർക്കായി നാപ്കിൻ വാങ്ങി നൽകി. അന്നാദ്യമായി ഒരു പാഡ് എങ്ങനെയെന്നയാൾ മനസിലാക്കി. നാപ്കിനുണ്ടാക്കാൻ ഉപയോഗിക്കുന്ന പരുത്തിക്ക് പത്തു പൈസയെ അന്നുള്ളു. പക്ഷെ വമ്പൻ കമ്പനികൾ ഇരട്ടിയിലധികം വില ഈടാക്കുന്നുണ്ട്.
അങ്ങനെ അരുണാചലം തന്റെ പരീക്ഷണം ആരംഭിച്ചു. ആദ്യമൊക്കെ ഭാര്യയും സഹോദരിമാരും സഹകരിച്ചു.എങ്കിലും വിജയിക്കുമോ ഇല്ലയോ എന്നറിയാൻ ഓരോ മാസവും കാത്തിരിക്കേണ്ടി വന്നപ്പോൾ കൂടുതൽ പെൺകുട്ടികൾക്ക് നിർമിച്ച പാഡ് നല്കാൻ തുടങ്ങി. പക്ഷെ ഭാര്യ ഇത് അരുണാചലത്തിനു സ്ത്രീകളോടുള്ള അടുപ്പത്തിനുള്ള വഴിയാണെന്ന് കരുതി ഉപേക്ഷിച്ചു പോയി.
ഭാര്യയും ഉപേക്ഷിച്ചു ,പെൺകുട്ടികളും പരീക്ഷണത്തിനു തയ്യാറായില്ല . അതോടെ സ്വന്തം ശരീരത്തിൽ മൃഗത്തിന്റെ രക്തം വച്ച് കെട്ടി അരുണാചലം പാഡ് പരീക്ഷിച്ചു. ഏകദേശം രണ്ടു വർഷത്തെ പരീക്ഷണത്തിന് ശേഷം അരുണാചലം മനസിലാക്കി ,വൻകിട കമ്പനികൾ എങ്ങനൊക്കെയാണ് പാഡ് നിർമിക്കുന്നതിന്നു. പക്ഷെ അത്തരം യന്ത്രമൊന്നും വാങ്ങാൻ അരുണാചലത്തിനു സാധിക്കില്ലായിരുന്നു. അയാൾ സ്വയം പ്രയത്നത്തിലൂടെ വികസിപ്പിച്ചെടുത്തു .മുംബൈയിൽ നിന്നുള്ള ഒരു വിതരണക്കാരൻ പൈൻ മരത്തിന്റെ പൾപ്പ് 75,000 രൂപക്ക് നൽകി.
അങ്ങനെ വിജയകരമായി സ്ത്രീകളുടെ ആരോഗ്യത്തിനായി ചിലവ് കുറഞ്ഞ പാഡ് നിർമിച്ച് ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദരിദ്രരായ സംസ്ഥാനങ്ങളിലേക്കും അദ്ദേഹം എത്തി. ഇന്ന് ഈ ഗ്രാമംങ്ങളിലെ ഭൂരിഭാഗം ആളുകളും അരുണാചലത്തിന്റെ പാഡ് മെഷീൻ ഉപയോഗിച്ച് ഉപജീവനം നടത്തുന്നു. സ്ത്രീകൾ സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ച് തുടങ്ങി. അങ്ങനെ കഷ്ടപ്പാടിലൂടെയും കഠിന പ്രയത്നത്തിലൂടെയും മുന്നോട്ട് പോയ സൂപ്പർ ഹീറോയാണ് അരുണാചലം.
പാഡ് മാൻ ചിത്രത്തിന്റെ ട്രൈലെർ
https://www.facebook.com/Malayalivartha