പദ്മാവതി സിനിമയില്‍ നിന്ന് രംഗങ്ങള്‍ മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍
ഏറെ കോളിളക്കം സൃഷ്ടിച്ച പദ്മാവതി സിനിമയില്‍ നിന്ന് രംഗങ്ങള്‍ മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) തലവന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു. സഞ്ജയ് ലീല ബെന്‍സാലിയുടെ പദ്മാവതി സിനിമയില്‍ ഏകദേശം അഞ്ചോളം മാറ്റങ്ങള്‍ മാത്രം വരുത്തണമെന്നാണ് ഇതേക്കുറിച്ച് പഠിച്ച സമിതി നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചിറ്റോറിലെ റാണി പദ്മവതിയും ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് രജപുത്രകർണിസേന രംഗത്തെത്തിയതിനെ തുടർന്നുണ്ടായ അടിപിടിയിൽ ചിത്രത്തിന്റെ റിലീസ് തടസപ്പെടുകയായിരുന്നു .
ചിത്രം തുടങ്ങുന്നതിനു മുന്‍പുള്ള അറിയിപ്പില്‍ ചരിത്രം അതേപടി പകര്‍ത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നാക്കി മാറ്റുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ഘൂമര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ വര്‍ണനകള്‍ കഥാപാത്രത്തിനു ചേര്‍ന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന രംഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മാത്രമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രസൂണ്‍ ജോഷി വ്യക്തമാക്കി.
https://www.facebook.com/Malayalivartha