അപ്പോൾ തന്നെ എന്റെ നിയന്ത്രം വിട്ടിരുന്നു, ഞാൻ മിണ്ടാതിരുന്നത്..രൺവീർ പറയുന്നു
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവത് ഏറെ നാളത്തെ വിവാദങ്ങൾക്കുശേഷമാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിനും പല സംഘടനകളുടെയും ഭീഷണിയുണ്ടായിരുന്നു. അപ്പോഴും ചിത്രത്തിലെ നായകനായ രൺവീർ സിംഗ് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ പ്രതികരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രൺവീർ. ദീപികയ്ക്കെതിരെ ഭീഷണി ഉയർന്നപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നെങ്കിലും ബൻസാലി പറഞ്ഞത് കൊണ്ടാണ് താൻ മിണ്ടാതിരുന്നതെന്ന് രൺവീർ പറയുന്നു.
താൻ എന്തെങ്കിലും പറഞ്ഞാൽ പ്രശ്നങ്ങൾ സങ്കീർണമാവുമെന്ന് ബൻസാലിക്ക് അറിയാമായിരുന്നെന്നും അതുകൊണ്ടാണ് അദ്ദേഹം അങ്ങനെയൊരു നിർദ്ദേശം നൽകിയതെന്നും രൺവീർ പറഞ്ഞു. കാര്യം അറിയാതെയാണ് വിമർശകരായ കർണിസേന പദ്മാവതിനെതിരെ തിരിഞ്ഞത്. പക്ഷേ എന്തുണ്ടായിട്ടും എന്നെപ്രതികരിക്കാൻ ആരും അനുവദിച്ചില്ല. എന്റെ എല്ലാ ദേഷ്യവും ഞാൻ അഭിനയത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. ഇത് ബൻസാലിയുടെ വിജയമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ പ്രേക്ഷകർ പദ്മാവതിനെ സ്വീകരിച്ചു കഴിഞ്ഞെന്നും രൺവീർ പറഞ്ഞു.
https://www.facebook.com/Malayalivartha