"കഹാനി, ഡേര്‍ട്ടി പിക്ച്ചര്‍, തുമാരി സുലു ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാര്‍ഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ട് " ;തന്റെ പ്രിയ കഥാപാത്രങ്ങൾക്കുളിലെ ആ രഹസ്യം തുറന്നുപറഞ്ഞ് വിദ്യാബാലൻ
തന്റെ മികച്ച ചിത്രങ്ങള്‍ എന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നതും തന്റെ ഇഷ്ട ചിത്രങ്ങള്‍ ഏതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലന്‍.സ്ത്രീകേന്ദ്രീകൃതമായ ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രിയം കഹാനി, ഡേര്‍ട്ടി പിക്ച്ചര്‍, തുമാരി സുലു എന്നീ മൂന്നു ചിത്രങ്ങളോടാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.
'മനസ്സു പറയുന്നതുപോലെ ജീവിക്കുന്നവരാണ് ആ കഥാപാത്രങ്ങളെല്ലാം. യഥാര്‍ഥ ജീവിതത്തില്‍ ഞാനും അങ്ങനെതന്നെയാണ്, മനസ്സിനെ പിന്തുടര്‍ന്നു ജീവിക്കുന്നു. യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ വളരെ നാണംകുണുങ്ങിയാണ്. എന്നാല്‍ കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാന്‍ ഞാന്‍ തയാറാകുമെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.
'ഗര്‍ഭിണിയായ യുവതി കാണാതായ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്നതിനെ സംബന്ധിച്ച കഥയാണ് കഹാനി എന്നുമാത്രമാണ് സംവിധായകന്‍ സുജോയ് ഘോഷ് ചിത്രത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. ആ സബ്ജക്റ്റില്‍താല്‍പ്പര്യം തോന്നിയ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.
ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രം ചെയ്തപ്പോള്‍ സംവിധായകന്‍ തന്നോട് ഒരു നിര്‍ദ്ദേശം മാത്രമേ മുന്നോട്ടുവെച്ചുള്ളൂവെന്നും അത് ആ കഥാപാത്രത്തെ ബഹുമാനിക്കണം എന്നുമാത്രമാണ്. ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെയെല്ലാം കാറ്റില്‍ പറത്തിയത് ആ ചിത്രത്തിലെ അഭിനയമായിരുന്നു.'തുമാരി സുലു എന്ന ചിത്രം തിരഞ്ഞെടുത്തപ്പോള്‍ അമ്മയെയാണ് ഓര്‍മ്മ വന്നത്. ജോലിയും വീട്ടുകാര്യവും ഒരുപോലെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന തിരിച്ചറിവും ആ ചിത്രം തനിക്കു നല്‍കിയതായി വിദ്യ ബാലന്‍ പറയുന്നു.
https://www.facebook.com/Malayalivartha