ആർ എസ് എസ്ന്റെ ചരിത്രം ചലച്ചിത്രമാകുന്നു ; ആർ എസ് എസ്സിന്റെ പോരാട്ടങ്ങൾ ഇതിവൃത്തമാകുന്ന ചിത്രത്തിൽ നായകനാകുന്നത് അക്ഷയ് കുമാർ ;ചിത്രത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും , ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും
ആർ എസ് എസ്ന്റെ ചരിത്രം ചലച്ചിത്രമാകുന്നു. ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രധാന നേതാക്കളായ മാധവ് സദാശിവ ഗോൾവാൾക്കർ , കെ ബി ഹെഡ്ഗേവാർ തുടങ്ങിയവരുടെ ചരിത്രമുൾപ്പെട്ട കഥ രചിക്കുന്നത്. അക്ഷയ് കുമാറാണ് നായകൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. അക്ഷയ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആർ എസ് എസ്സിന്റെ പോരാട്ടങ്ങളും മറ്റുമാണ് ഇതിവൃത്തം. ആർ എസ് എസ് എന്ന് തന്നെയുള്ള പേരിലൊരുങ്ങുന്ന ചിത്രത്തിന് 100 കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.
അക്ഷയ് കുമാറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് തെലുങ്ക്, കന്നഡ, മറാത്തി, മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാൻ തീരുമാനിച്ചത്. . നിരവധി ഹിന്ദു നേതാക്കളുടെ സഹായത്തോടെ വിപുലമായ ഗവേഷണം നടക്കുന്നുണ്ട് . മാത്രമല്ല ,ആർ എസ് എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ മോഹൻ ഭഗവതുമായും കൂടിക്കാഴ്ച നടത്തി കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നാണ് റിപോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ എന്നിവർ ചിത്രത്തിന് ആശീർവാദം അറിയിച്ചു. കർണാടക ബിജെപി നേതാവും ലാഹാരി റെക്കോർഡിംഗ് കമ്പനിയുടമയായ ജി തുളസിറാം നായിഡുവും (ലാഹാരി വേലുവും) സഹോദരൻ ജി.മനോഹർ നായിഡുവും ചേർന്ന് ആർഎസ്എസും സംയുക്തമായി നിർമിക്കും.
https://www.facebook.com/Malayalivartha