മത്സരാര്‍ഥിയെ ചുംബിച്ച അമേരിക്കന്‍ ഗായിക കുടുങ്ങി ! ; നവമാധ്യമങ്ങളിൽ യുവതിയ്‌ക്കെതിരെ രൂക്ഷ വിമർശങ്ങൾ
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി പുതിയ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ്. മുൻപ് ടെയ്ലര് സ്വിഫ്റ്റുമായുള്ള ശത്രുതയും നടന്‍ ഒര്‍ലാണ്ടോ ബ്ലൂമുമായുള്ള ബന്ധവുമെല്ലാം കാറ്റിയെ വൻ വിവാദങ്ങളിലാഴ്ത്തിയിരുന്നു.
അമേരിക്കന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന കാറ്റി പെറി ഷോയിലെ മത്സരാര്‍ഥികളില്‍ ഒരാളായ കൗമാരക്കാരനെ ചുംബിച്ചതാണ് പുതിയ വിവാദത്തിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.
കാറ്റിയുടെ ഹിറ്റ് ഗാനമായ 'ഐ കിസ്സഡ് എ ഗേള്‍' എന്നതിനെ അടിസ്ഥാനമാക്കി മത്സരാര്‍ഥിയായ ബെഞ്ചമിനോട് ഇതുവരെ ഏതെങ്കിലും പെണ്‍കുട്ടിയെ ചുംബിച്ചിട്ടുണ്ടോ എന്നും അതിഷ്ടപ്പെട്ടിട്ടുണ്ടോ എന്നും മറ്റൊരു വിധി കര്‍ത്താവായ ലുക്ക് ബ്രയാന്‍ ചോദിക്കുകയുണ്ടായി.
എന്നാല്‍ തനിക്കിതുവരെ പ്രണയബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അങ്ങനെ ഒരു ബന്ധമില്ലാതെ ഒരു പെണ്‍കുട്ടിയെ ചുംബിക്കാന്‍ തനിക്കാവില്ലെന്നും ബെഞ്ചമിന്‍ ഇതിനു മറുപടി നല്‍കി. ഈ മറുപടി ഇഷ്ടപ്പെട്ട കാറ്റി ബെഞ്ചമിനെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.
എന്നാൽ ഇത് പിന്നീട് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നു കാറ്റി കരുതിയതേയില്ല. താന്‍ വളര്‍ന്നത് വളരെ യാഥാസ്ഥിതിക കുടുംബത്തിലാണെന്നും തനിക്ക് കാറ്റിയുടെ ഈ പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കിയെന്നും ബെഞ്ചമിന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംഭവം പുറത്തായതോടെ ട്വിറ്ററില്‍ കാറ്റിയ്ക്ക് നേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. മുപ്പത്തിമൂന്നുകാരിയായ കാറ്റി പത്തൊന്‍പതുകാരനായ കൗമാരക്കാരനെ അവന്റെ സമ്മതമില്ലാതെ ചുംബിച്ചത് അപരാധമായെന്നും ഒരു പുരുഷ വിധികര്‍ത്താവ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയോടായിരുന്നു ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നെന്നും മീ ടൂ മൂവ്മന്റ് എന്നും പറഞ്ഞുള്ള ആക്രോശങ്ങള്‍ ഉയരുമായിരുന്നില്ലേയെന്നും അയാളിപ്പോള്‍ അഴിയെണ്ണുമായിരുന്നില്ലേ എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്. ഇത് ലൈംഗികാതിക്രമമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
എന്നാൽ ഒരു വിഭാഗം ആളുകൾ ഇതിനെ എതിർത്തും ശബ്ദമുയർത്തുന്നുണ്ട്. മത്സരാർത്ഥിയായ ബെഞ്ചമിൻ പുറത്തായതിനുള്ള വിദ്വേഷത്തിലാണ് ഇത്തരത്തിലൊരു വിവാദത്തിലേക്ക് ഇയാൾ വിരൽ ചൂണ്ടിയതെന്നുമാണ് ഇവർ പറയുന്നത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha