Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്, മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി

08 MAY 2019 09:07 PM IST
മലയാളി വാര്‍ത്ത

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്. മഴവില്‍ മനോരമ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നെന്ന് മനോരമ ഓണ്‍ലൈനില്‍ തന്നെ താന്‍ വായിച്ചിരുന്നു. എന്നാല്‍ മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി പറയുന്നു. മനോരമ പോലെ മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസ്ഥാനം എന്നെ പോലെ ഓരു പാവം തുടക്കക്കാരനെ ചിലപ്പോള്‍ മറന്നു പോയതാവാം. ആ ചാനലില്‍ വന്ന ശ്രദ്ധേയമായ സിനിമയെന്ന് റേറ്റിംഗിലൂടെ തെളിയിച്ചിട്ടും ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച ഈ പാവം കലാകാരനെ എന്തുകൊണ്ട് മറന്നുപോയി എനിക്കറിയില്ല.. ഈ രംഗത്ത് ആരുമല്ലത്ത ഒരു തുടക്കകാരന് അതൊരു പ്രോത്സാഹനമാകുമായിരുന്നില്ലേ...... ആ സിനിമയില്‍ വിനയന്‍ സര്‍ എഴുതിയ ഒരു ഡയലോഗ് ഞാന്‍ ഓര്‍ത്തുപോവുകയാണ് 'കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!'


മനോരമ മാത്രമല്ല പല ചാനലുകളും സൂപ്പര്‍താരങ്ങള്‍ ഒഴികെയുള്ളവരുടെ സിനിമകളെയും അതില്‍ അഭിനയിച്ചവരെയും അവഗണിക്കുന്നത് പതിവാണ്. പോയവര്‍ഷം മലയാളത്തില്‍ എത്രയോ നല്ല സംവിധായകരുണ്ടായിട്ടും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിനാണ് മനോരമ നല്‍കിയത്. പുലിമുരുകന്‍ ഇറങ്ങിയ വര്‍ഷം മലയാളത്തില്‍ നല്ല നിലവാരമുള്ള സിനിമകളുണ്ടായിട്ടും സംവിധായകനുള്ള അവാര്‍ഡ് വൈശാഖിനാണ് ഏഷ്യാനെറ്റ് നല്‍കിയത്. താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി, അവരെ തങ്ങളുടെ പരിപാടികളില്‍ പങ്കെടുപ്പിച്ച് റേറ്റിംഗ് കൂട്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. അതിനായി നല്ല സിനിമകളെയും അഭിനയമികവുള്ള കലാകാരന്‍മാരെയും ഒഴിവാക്കും. ഇന്ദ്രന്‍സിനും സലിംകുമാറിനും സുരാജിനും സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ പല ചാനലുകളും അവരുടെ അവാര്‍ഡ് നല്‍കിയില്ല. ഫഌവേഴ്‌സ് ചാനല്‍ മാത്രമാണ് അതില്‍ വേറിട്ട് നിന്നത്. 

ഏഷ്യാനെറ്റ് എല്ലാവര്‍ഷവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഓരോ പേരില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നുണ്ട്. നടന്‍ മുകേഷ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഇക്കാര്യം തുറന്നടുക്കുകയും ചെയ്തു. നിങ്ങളിങ്ങനെ എല്ലാവര്‍ഷവും ഇവര്‍ക്ക് ഓരോ പേരും പറഞ്ഞ് അവാര്‍ഡ് നല്‍കുന്നു, ഇതിപ്പോ അവര്‍ക്ക് തന്നെ മടുത്തുകാണും എന്നാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ മോശമില്ലാത്ത സാറ്റലൈറ്റ് അവകാശം നല്‍കുന്നതിനാല്‍ ചാനലുകാരെ പിണക്കാന്‍ അവര്‍ തയ്യാറല്ല. അതിന് മറ്റ് താരങ്ങള്‍ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ എതിര്‍പ്പില്ല. എന്നാല്‍ അര്‍ഹതയുള്ള കലാകാരന്‍മാര്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പലരും ഭയന്ന് പറയുന്നില്ലെന്ന് മാത്രം. 

അന്തരിച്ച നടന്‍ കലാഭവന്‍മണിയോടും ഇത്തരം വിവേചനങ്ങള്‍ കാട്ടിയിരുന്നു. എന്നാല്‍ മരണ ശേഷം മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ തങ്ങളുടെ ചാനലില്‍ വലിയ റേറ്റിംഗില്‍ സംപ്രേക്ഷണം ചെയ്തിട്ടും അതിലെ നായകന് അവാര്‍ഡ് നിശയ്ക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കാത്ത മഴവില്‍ മനോരമയുടെ നിലപാടില്‍ സിനിമാലോകത്തെ പലര്‍ക്കും പ്രതിഷേധമുണ്ട്. രാജാമണിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അക്കാര്യം മനസ്സിലാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (7 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (8 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (10 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends