Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്, മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി

08 MAY 2019 09:07 PM IST
മലയാളി വാര്‍ത്ത

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്. മഴവില്‍ മനോരമ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നെന്ന് മനോരമ ഓണ്‍ലൈനില്‍ തന്നെ താന്‍ വായിച്ചിരുന്നു. എന്നാല്‍ മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി പറയുന്നു. മനോരമ പോലെ മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസ്ഥാനം എന്നെ പോലെ ഓരു പാവം തുടക്കക്കാരനെ ചിലപ്പോള്‍ മറന്നു പോയതാവാം. ആ ചാനലില്‍ വന്ന ശ്രദ്ധേയമായ സിനിമയെന്ന് റേറ്റിംഗിലൂടെ തെളിയിച്ചിട്ടും ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച ഈ പാവം കലാകാരനെ എന്തുകൊണ്ട് മറന്നുപോയി എനിക്കറിയില്ല.. ഈ രംഗത്ത് ആരുമല്ലത്ത ഒരു തുടക്കകാരന് അതൊരു പ്രോത്സാഹനമാകുമായിരുന്നില്ലേ...... ആ സിനിമയില്‍ വിനയന്‍ സര്‍ എഴുതിയ ഒരു ഡയലോഗ് ഞാന്‍ ഓര്‍ത്തുപോവുകയാണ് 'കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!'


മനോരമ മാത്രമല്ല പല ചാനലുകളും സൂപ്പര്‍താരങ്ങള്‍ ഒഴികെയുള്ളവരുടെ സിനിമകളെയും അതില്‍ അഭിനയിച്ചവരെയും അവഗണിക്കുന്നത് പതിവാണ്. പോയവര്‍ഷം മലയാളത്തില്‍ എത്രയോ നല്ല സംവിധായകരുണ്ടായിട്ടും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിനാണ് മനോരമ നല്‍കിയത്. പുലിമുരുകന്‍ ഇറങ്ങിയ വര്‍ഷം മലയാളത്തില്‍ നല്ല നിലവാരമുള്ള സിനിമകളുണ്ടായിട്ടും സംവിധായകനുള്ള അവാര്‍ഡ് വൈശാഖിനാണ് ഏഷ്യാനെറ്റ് നല്‍കിയത്. താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി, അവരെ തങ്ങളുടെ പരിപാടികളില്‍ പങ്കെടുപ്പിച്ച് റേറ്റിംഗ് കൂട്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. അതിനായി നല്ല സിനിമകളെയും അഭിനയമികവുള്ള കലാകാരന്‍മാരെയും ഒഴിവാക്കും. ഇന്ദ്രന്‍സിനും സലിംകുമാറിനും സുരാജിനും സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ പല ചാനലുകളും അവരുടെ അവാര്‍ഡ് നല്‍കിയില്ല. ഫഌവേഴ്‌സ് ചാനല്‍ മാത്രമാണ് അതില്‍ വേറിട്ട് നിന്നത്. 

ഏഷ്യാനെറ്റ് എല്ലാവര്‍ഷവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഓരോ പേരില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നുണ്ട്. നടന്‍ മുകേഷ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഇക്കാര്യം തുറന്നടുക്കുകയും ചെയ്തു. നിങ്ങളിങ്ങനെ എല്ലാവര്‍ഷവും ഇവര്‍ക്ക് ഓരോ പേരും പറഞ്ഞ് അവാര്‍ഡ് നല്‍കുന്നു, ഇതിപ്പോ അവര്‍ക്ക് തന്നെ മടുത്തുകാണും എന്നാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ മോശമില്ലാത്ത സാറ്റലൈറ്റ് അവകാശം നല്‍കുന്നതിനാല്‍ ചാനലുകാരെ പിണക്കാന്‍ അവര്‍ തയ്യാറല്ല. അതിന് മറ്റ് താരങ്ങള്‍ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ എതിര്‍പ്പില്ല. എന്നാല്‍ അര്‍ഹതയുള്ള കലാകാരന്‍മാര്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പലരും ഭയന്ന് പറയുന്നില്ലെന്ന് മാത്രം. 

അന്തരിച്ച നടന്‍ കലാഭവന്‍മണിയോടും ഇത്തരം വിവേചനങ്ങള്‍ കാട്ടിയിരുന്നു. എന്നാല്‍ മരണ ശേഷം മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ തങ്ങളുടെ ചാനലില്‍ വലിയ റേറ്റിംഗില്‍ സംപ്രേക്ഷണം ചെയ്തിട്ടും അതിലെ നായകന് അവാര്‍ഡ് നിശയ്ക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കാത്ത മഴവില്‍ മനോരമയുടെ നിലപാടില്‍ സിനിമാലോകത്തെ പലര്‍ക്കും പ്രതിഷേധമുണ്ട്. രാജാമണിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അക്കാര്യം മനസ്സിലാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (8 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (8 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (9 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (9 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (10 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (12 hours ago)

Malayali Vartha Recommends