Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്, മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി

08 MAY 2019 09:07 PM IST
മലയാളി വാര്‍ത്ത

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്. മഴവില്‍ മനോരമ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നെന്ന് മനോരമ ഓണ്‍ലൈനില്‍ തന്നെ താന്‍ വായിച്ചിരുന്നു. എന്നാല്‍ മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി പറയുന്നു. മനോരമ പോലെ മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസ്ഥാനം എന്നെ പോലെ ഓരു പാവം തുടക്കക്കാരനെ ചിലപ്പോള്‍ മറന്നു പോയതാവാം. ആ ചാനലില്‍ വന്ന ശ്രദ്ധേയമായ സിനിമയെന്ന് റേറ്റിംഗിലൂടെ തെളിയിച്ചിട്ടും ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച ഈ പാവം കലാകാരനെ എന്തുകൊണ്ട് മറന്നുപോയി എനിക്കറിയില്ല.. ഈ രംഗത്ത് ആരുമല്ലത്ത ഒരു തുടക്കകാരന് അതൊരു പ്രോത്സാഹനമാകുമായിരുന്നില്ലേ...... ആ സിനിമയില്‍ വിനയന്‍ സര്‍ എഴുതിയ ഒരു ഡയലോഗ് ഞാന്‍ ഓര്‍ത്തുപോവുകയാണ് 'കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!'


മനോരമ മാത്രമല്ല പല ചാനലുകളും സൂപ്പര്‍താരങ്ങള്‍ ഒഴികെയുള്ളവരുടെ സിനിമകളെയും അതില്‍ അഭിനയിച്ചവരെയും അവഗണിക്കുന്നത് പതിവാണ്. പോയവര്‍ഷം മലയാളത്തില്‍ എത്രയോ നല്ല സംവിധായകരുണ്ടായിട്ടും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിനാണ് മനോരമ നല്‍കിയത്. പുലിമുരുകന്‍ ഇറങ്ങിയ വര്‍ഷം മലയാളത്തില്‍ നല്ല നിലവാരമുള്ള സിനിമകളുണ്ടായിട്ടും സംവിധായകനുള്ള അവാര്‍ഡ് വൈശാഖിനാണ് ഏഷ്യാനെറ്റ് നല്‍കിയത്. താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി, അവരെ തങ്ങളുടെ പരിപാടികളില്‍ പങ്കെടുപ്പിച്ച് റേറ്റിംഗ് കൂട്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. അതിനായി നല്ല സിനിമകളെയും അഭിനയമികവുള്ള കലാകാരന്‍മാരെയും ഒഴിവാക്കും. ഇന്ദ്രന്‍സിനും സലിംകുമാറിനും സുരാജിനും സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ പല ചാനലുകളും അവരുടെ അവാര്‍ഡ് നല്‍കിയില്ല. ഫഌവേഴ്‌സ് ചാനല്‍ മാത്രമാണ് അതില്‍ വേറിട്ട് നിന്നത്. 

ഏഷ്യാനെറ്റ് എല്ലാവര്‍ഷവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഓരോ പേരില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നുണ്ട്. നടന്‍ മുകേഷ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഇക്കാര്യം തുറന്നടുക്കുകയും ചെയ്തു. നിങ്ങളിങ്ങനെ എല്ലാവര്‍ഷവും ഇവര്‍ക്ക് ഓരോ പേരും പറഞ്ഞ് അവാര്‍ഡ് നല്‍കുന്നു, ഇതിപ്പോ അവര്‍ക്ക് തന്നെ മടുത്തുകാണും എന്നാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ മോശമില്ലാത്ത സാറ്റലൈറ്റ് അവകാശം നല്‍കുന്നതിനാല്‍ ചാനലുകാരെ പിണക്കാന്‍ അവര്‍ തയ്യാറല്ല. അതിന് മറ്റ് താരങ്ങള്‍ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ എതിര്‍പ്പില്ല. എന്നാല്‍ അര്‍ഹതയുള്ള കലാകാരന്‍മാര്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പലരും ഭയന്ന് പറയുന്നില്ലെന്ന് മാത്രം. 

അന്തരിച്ച നടന്‍ കലാഭവന്‍മണിയോടും ഇത്തരം വിവേചനങ്ങള്‍ കാട്ടിയിരുന്നു. എന്നാല്‍ മരണ ശേഷം മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ തങ്ങളുടെ ചാനലില്‍ വലിയ റേറ്റിംഗില്‍ സംപ്രേക്ഷണം ചെയ്തിട്ടും അതിലെ നായകന് അവാര്‍ഡ് നിശയ്ക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കാത്ത മഴവില്‍ മനോരമയുടെ നിലപാടില്‍ സിനിമാലോകത്തെ പലര്‍ക്കും പ്രതിഷേധമുണ്ട്. രാജാമണിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അക്കാര്യം മനസ്സിലാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത നിർദേശവുമായി അധികൃതർ...  (12 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (32 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (7 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (7 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (8 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

Malayali Vartha Recommends