Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

നിപ കാലം സിനിമയിൽ കണ്ടപ്പോൾ ; ഓർക്കാൻ കൂട പറ്റാത്ത നാളുകൾ ; “കുട്ടികളെ കുറിച്ചായിരുന്നു ടെൻഷൻ;ഡോക്ടർ പറയുന്നു

12 JUNE 2019 09:45 AM IST
മലയാളി വാര്‍ത്ത

കേരളക്കരയെ ഒന്നടങ്കം ഒരു കാലത്ത് ഭീതിയിലാക്കിയ ഒന്നാണ് നിപ. ഒരു മഹാരോഗത്തെ പോലെ പടർന്നു വന്നു എല്ലാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് അതിനെ സംസ്ഥാനം ഒന്നിച്ച് ഒറ്റകെട്ടായി നേരിടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഇറക്കിയ സിനിമയാണ് വൈറസ്. കേരള ജനതയുടെ ചിത്രമാണിത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. റിലീസായി കുറച്ചു നാളുകൾക്കുളിൽ തന്നെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് . സൂക്ഷിച്ചു നോക്കുകയാണെങ്കിൽ ഇതിൽ ഓരോരുത്തരും നമ്മിൽ പലരെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

അനേകം ‘റിയൽ ലൈഫ് ഹീറോകളെയാണ്’ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് . ആ കൂട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഡോ.അന്നു. കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ ഡോ. സീതു പൊന്നു തമ്പിയാണ് യഥാർത്ഥ ജീവിതത്തിലെ അന്നു.

നിപ കാലത്ത് കടന്നുപോയ ഭീതിയുടെ നാളുകളെ കുറിച്ചും നിപ്പ സെല്ലിലെ പ്രവർത്തനങ്ങളെ കുറിച്ചും ജീവിതം സ്ക്രീനിൽ കണ്ട അനുഭവത്തെ കുറിച്ചുമൊക്കെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. സീതു പൊന്നു തമ്പി തുറന്നു പറയുന്നു .

“നിപ്പ സമയത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെക്കൻഡ് ഇയർ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാൻ. അന്ന്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഞങ്ങളെയെല്ലാവരെയും നിപ്പ സെല്ലിൽ പോസ്റ്റ് ചെയ്തിരുന്നു. ഓരോരുത്തർക്കും ഓരോ തരം ജോലിയായിരുന്നു നൽകിയിരുന്നത്. FAQ തയ്യാറാക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. നിപയെ കുറിച്ചുള്ള സംശയങ്ങളുമായി കാൾ സെന്ററിൽ വരുന്ന കോളുകൾക്ക് മറുപടിയെന്നവണ്ണം FAQ തയ്യാറാക്കുക- അതായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്,” നിപ കാലം ഓർത്തെടുത്തു ഡോ. സീതു പറഞ്ഞു തുടങ്ങി.

ഡോ. സീതുവിന്റെ ഭർത്താവ് ഡോ. ബിജിൻ ഇക്ര ഹോസ്‌പിറ്റലിലെ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായിരുന്നു. സിസ്റ്റർ ലിനി അടക്കമുള്ള മൂന്നു നിപ രോഗികള്‍ ആദ്യമെത്തുന്നത് ഇക്രയിലാണ്. ആ സമയത്ത് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹം മൂന്നു പേരെയും ശ്രുശ്രൂഷിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നുമാണ് പിന്നീട് ബേബി മെമ്മോറിയലിലേക്കും മെഡിക്കൽ കോളേജിലേക്കുമൊക്കെ രോഗികളെ മാറ്റിയത്.

“ജോലി കഴിഞ്ഞു വരുമ്പോൾ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ, വളരെ ചെറുപ്പക്കാരനായ ഒരു പേഷ്യന്റ് വന്ന കാര്യവും സംസാരിച്ചു. 22 വയസ്സു മാത്രമുള്ള ഒരു പയ്യൻ, പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നു, കണ്ടപ്പോൾ വിഷമം തോന്നി എന്നൊക്കെ പറഞ്ഞു. പിന്നീടാണ് നിപയാണ് രോഗമെന്ന് നിർണയിക്കുന്നതും ആ വന്ന മൂന്നു കേസുകളും നിപ്പയാണെന്ന് അറിയുന്നതും. അപ്പോഴേക്കും ഞങ്ങളാകെ ഷോക്ക് ആയി. ഭർത്താവും അതിൽ ഉൾപ്പെട്ടതുകൊണ്ട് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു,” സീതു പറഞ്ഞു.

“അതിനിടയിൽ നിപ്പ ബാധിച്ചവർ മരിക്കുന്നു. അതോടെ ഭീതി കൂടി, മൂന്നു പേഷ്യൻസിനെയും ഒരു പ്രൊട്ടക്ഷനുമില്ലാതെ ചികിത്സിച്ചതുകൊണ്ട് ഭർത്താവിന് രോഗസാധ്യത കൂടുതലായിരുന്നു, മരണം ഉറപ്പിച്ചിരിക്കുകയായിരുന്നു ഞങ്ങൾ,” ഭീതിയുടെ നാളുകൾ സീതു ഓർക്കുന്നു.

“കുട്ടികളെ കുറിച്ചായിരുന്നു ടെൻഷൻ. ഹോസ്‌പിറ്റലിൽ നിന്നും വരുമ്പോൾ കുട്ടികൾ ഓടി വന്ന് ശരീരത്തിലൊക്കെ ചാടി കയറും, ഫോൺ എടുത്തു കളിക്കും. അതു കൊണ്ട് നിപ സ്ഥിതീകരിച്ചപ്പോൾ തന്നെ മക്കളെ കോടഞ്ചേരിയിലുള്ള എന്റെ പാരന്റ്സിന്റെ അടുത്താക്കി. ഇനി ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ ഉള്ളൂ, എന്തു വന്നാലും കുഴപ്പമില്ല എന്നു വിചാരിച്ചു.”

ഇരുപത്തിയൊന്നു വരെയുള്ള ‘ഇന്‍ക്യുബേഷന്‍ പിരീഡ്’ ടെൻഷനോടെയാണ് അവര്‍ തള്ളി നീക്കിയത്. അൽപ്പം ആൻക്സൈറ്റി കൂടുതലുള്ളതു കൊണ്ട് ചുമയുണ്ടോ തൊണ്ടവേദനയുണ്ടോ എന്നൊക്കെ ചോദിച്ച് താൻ ഭർത്താവിന് പിന്നാലെ നടക്കുമായിരുന്നു എന്നും ഡോ. സീതു ഓര്‍ത്തെടുത്തു.

“ഓരോ ദിവസവും കലണ്ടറിൽ വെട്ടി കളയും. അതിനിടയിൽ ഭർത്താവിനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ സുഹൃത്തിന് നിപയുടെ ലക്ഷണങ്ങൾ സംശയിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അതു വരെ സംഭരിച്ച ധൈര്യം ഒക്കെ വീണ്ടും ചോർന്നു. ടെൻഷനിന്റെ പാരമ്യം അതായിരുന്നു ആ മാനസികാവസ്ഥ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ നോക്കണം എന്നൊക്കെ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. എല്ലാവരും പ്രാർത്ഥനയിലായിരുന്നു.”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (3 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (3 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (6 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (6 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (7 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (7 hours ago)

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (9 hours ago)

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (9 hours ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (9 hours ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (9 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (9 hours ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (9 hours ago)

Malayali Vartha Recommends