സ്രാവ് വേട്ടക്കാരനായി വിനായകൻ: ലക്ഷ്യദ്വീപിന്റ മനോഹാരിത വീണ്ടും വെള്ളിത്തിരയിൽ ഒരുക്കി പ്രണയമീനുകളുടെ കടൽ
മലയത്തിൽ ഏറെ ദൃശ്യ വിസ്മയം തീർത്ത അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പ്രധാന പശ്ചാത്തലമായി കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്യദ്വീപ് പശ്ചാത്തലവും കടൽ തനിമയും വന്നു ചേർന്നതോടുകൂടി മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ലക്ഷ്യദീപിന്റെ മികച്ച ദൃശ്യങ്ങൾ തീർത്ത കഥയിൽ ഒരു സ്രാവ് വേട്ടക്കാരനായാണ് വിനായകൻ എത്തുന്നത്. കടലിന്റെ യാഥാസ്ഥികതയും പരമ്പരാഗത മുക്കുവന്റെ ലുക്കിൽ വിനായകനും എത്തുമ്പോൾ വലിയ പ്രതീക്ഷകലാണ് ടീസർ മുഖേന വ്യക്തമാകുന്നത്.വിനായകനെയും ദിലീഷ് പോത്തനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥകൃത്ത് ജോണ്‍പോളാണ്.
മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. ഏറ്റവും ഒടുവില്‍ 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനും ദിലീഷ് പോത്തനും പുറമേ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേഷ്.
അതേസമയം അനാർക്കലി എന്ന ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയതും ലക്ഷ്യദ്വീപിന്റെ മികച്ച ദൃശ്യ വിസ്മയം തന്നെയാണ്. പ്രിത്വിരാജ് പ്രിയാൽ ഖോർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് അനാർക്കലി.
https://www.facebook.com/Malayalivartha