അടുത്ത ജന്മത്തിൽ തനിക്കു എന്താകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു നടി ഷീല; ആഗ്രഹം ഇതാണ്
ആളുകളോട് ചോദ്യം ചോദിച്ചു സന്തോഷത്തോടെ ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയാകാനാണ് ആഗ്രഹമെന്നും നടി ഷീല. തിരുവനന്തപുരം റക്ഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചിത്രപ്രദര്‍ശനത്തിനിടെയാണ് മാധ്യമങ്ങളോട് തൻറെ ആഗ്രഹത്തെ ഷീല തുറന്നു പറഞ്ഞത്. ഷീല തന്നെ വരച്ച നൂറിലധികം ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്.
തൻറെ അഭിനയ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഒഴിവു സമയങ്ങളിലൊക്കെയുമായിട്ടാണ് ചിത്രങ്ങൾ വരച്ചിരുന്നത്. നൂറിലധികം ചിത്രങ്ങൾ വരച്ചിരുന്നു . ചിത്രങ്ങളുടെ എണ്ണം നൂറ് കടന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷീല ചിത്രപ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. മന്ത്രി എ കെ ബാലന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിനു മുൻപ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പ്രകൃതിയും മനുഷ്യരുമൊക്കെയായിരുന്നു ആദ്യം വരച്ച ചിത്രങ്ങളിലെ പ്രമേയം. എന്നാൽ ഇപ്പോൾ താൻ വരക്കുന്നതിൽ ഏറെയും അമൂര്‍ത്തമായ ചിത്രങ്ങളാണ്. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോൾ തനിക്കു കിട്ടുന്നുവെന്നും ഷീല പറഞ്ഞു. ജെ സി ഡാനിയേല്‍ പുരസ്കാരത്തിനു അർഹയായ നടി തിരുവന്തപുരത്ത് എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് മനസ്സ് തുറന്നത്. ഇന്ന് വൈകിട്ടാണ് പുരസ്‍കാരം നൽകുക. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് 2018-ലെ ജെ സി ഡാനിയേല്‍ പുരസ്കാരം ഷീലയ്ക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha