ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ല; വ്യക്തിപരമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ചിലരുടെ മോശം പരാമർശങ്ങൾക്കും വൃത്തികെട്ട കമൻറുകൾക്കും പുല്ലു വില മാത്രം; ആകാശ ഗംഗയെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി സംവിധായകൻ വിനയൻ
1999-ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ് . അതിനിടയിൽ ചിത്രത്തെ വിമർശിക്കുന്നവരും ഉണ്ട്. എന്നാൽ ആകാശഗംഗ 2 ന്റെ ട്രെയ്‌ലറിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ട് പുതുമ തോന്നുന്നില്ല എന്നാണ് പലരുടെയും പ്രതികരണം. ഒരു യക്ഷികഥ സിനിമക്കുകയാണ് ഇവിടെ. സിനിമയാക്കുമ്പോഴുള്ളപ രിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് പുതിയ തരത്തില്‍ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് വിനയന്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്. ദിവ്യ ഉണ്ണി അഭിനയിച്ച മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നതോടെയാണ് ആകാശഗംഗ അവസാനിക്കുന്നത് . മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്.
ട്രെയ്‌ലറിനെ വിമര്‍ശിച്ചവരോട് വിനയന്‍ പറഞ്ഞത് ഇങ്ങനെ;
ആകാശഗംഗ॥" ട്രെയിലർ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെൻഡ്രിംഗിൽ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയിൽ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെൻകിലും വളരെ ഇൻട്രസ്ററിംഗ് ആയ ഒരു ഫിലിം മേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഏറ്റെടുത്തത്.. അത് അദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .. നവംബർ ഒന്നിന് തീയറ്ററിൽ കണ്ട് നിങ്ങൾ വിലയിരുത്തു..
മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നിൽക്കുന്ന പ്രതികാരദുർഗ്ഗയും പ്രണയാർദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോൾ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാൻവേണ്ടി പറയുന്നവരോട്..
തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല..
https://www.facebook.com/Malayalivartha