Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല'; ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി നടി ലക്ഷ്മിപ്രിയ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ ഏഴിന്

31 OCTOBER 2019 05:31 PM IST
മലയാളി വാര്‍ത്ത

സിനിമയിലായാലും സീരിയലുകളിലായാലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തന്റെതായ ശൈലിയില്‍ വേറിട്ടതാക്കുന്ന അഭിനേത്രിയാണ്് ലക്ഷ്മിപ്രിയ. എന്നാല്‍ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ജീവിതാനുഭവങ്ങള്‍ താണ്ടിയാണ് അവര്‍ ഇന്ന് എത്തിയിരിക്കുന്നിടത്ത് എത്തിച്ചേര്‍ന്നത് എന്ന് അധികമാര്‍ക്കും അറിയില്ല. ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ലക്ഷ്മി എഴുതിയ പുസ്തകമാണ് 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല'. നവംബര്‍ ഏഴിന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വച്ച് ലക്ഷ്മിയുടെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' പ്രകാശിപ്പിക്കപ്പെടുകയാണ്.

നടി എന്നതിലുപരി മികച്ച ഒരു വായനക്കാരിയും എഴുത്തുകാരിയുമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ, ഇതാദ്യമായി, ഇത്ര കാലം ഒരു അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടില്ലാത്ത, വേദനാനിര്‍ഭരമായ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' എന്ന പുസ്തകത്തിന്റെ എഴുത്തുവഴികളെക്കുറിച്ചും ലക്ഷ്മി പ്രിയ മനസ്സ് തുറക്കുന്നു.

വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റെത്. അച്ഛനും അമ്മയുടെയും സ്‌നേഹം കിട്ടാതെ, അമ്മ ഒപ്പമില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍. ആ കുട്ടി എന്തൊക്കെ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാകാം. അതാണ് ഈ പുസ്തകം.

എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവര്‍ ഒരിക്കലും എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഞാന്‍ ജനിച്ചത് കായംകുളത്തും വളര്‍ന്നത് നൂറനാട്ടുമാണ്. അവിടം മുതലാണ് എന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളിലൊന്നും അച്ഛനില്ല. അച്ഛനെ ഞാന്‍ കാണുന്നത് എന്റെ അഞ്ചാമത്തെ വയസ്സിലാണ്. അതിനു ശേഷം പതിമൂന്നാമത്തെ വയസ്സിലാണ് വീണ്ടും കാണുന്നത്. അച്ഛന് മറ്റൊരു കുടുംബമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

അമ്മ മരിച്ചു പോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി ഒറ്റയ്ക്ക് അമ്മയെ കാണാന്‍ പോയി, ഒരു വൈകുന്നേരം. അങ്ങനെ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്, ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു.

അമ്മ വിവാഹം കഴിച്ചിരുന്നില്ല. അച്ഛന്‍ ഞങ്ങളില്‍ നിന്നൊക്കെ എക്കാലവും അകല്‍ച്ചയിലായിരുന്നു. ഞാന്‍ എന്റെ അച്ഛമ്മയുടെയും ചിറ്റപ്പന്റെയും അപ്പച്ചിയുടെയും ഒപ്പമാണ് വളര്‍ന്നത്. അച്ഛന്റെ വീട്ടില്‍ എല്ലാവരും വളരെ സ്‌നേഹം നല്‍കിയാണ് എന്നെ വളര്‍ത്തിയത്. 'ടാറ്റാ' എന്നാണ് ചിറ്റപ്പനെ വിളിക്കുന്നത്. അവരുടെ ഒപ്പം വളര്‍ന്നതു കൊണ്ടാണ് ഞാന്‍ ഒരു കലാകാരിയായതും.

സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, 'ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്'. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം കാലം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി.

ഇപ്പോള്‍ എന്നെ സംബന്ധിച്ച് എനിക്ക് ചുറ്റിനും ഒരു പാടു ബന്ധുക്കളുണ്ട്. 5 അമ്മാവന്‍മാരുണ്ട്, അച്ഛനുണ്ട്, അമ്മയുണ്ട്, രണ്ട് ചേച്ചിമാരുണ്ട്... ഇവരെല്ലാം ഉണ്ടായിട്ടും ആരുമില്ലാതെ, ഒറ്റയ്ക്ക് ഒരു അനാഥയെപ്പോലെ വളര്‍ന്ന ഒരു ലക്ഷ്മിപ്രിയയെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുക. അച്ഛന്റെ പേര് കബീര്‍. അമ്മയുടെ പേര് എവിടെയും മെന്‍ഷന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു കലാകാരിയാകണം എന്നു കൂടുതല്‍ ആഗ്രഹിച്ചതും എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ചിറ്റപ്പനാണ്. അച്ഛന്റെ സ്ഥാനത്താണ് ചിറ്റപ്പന്‍. ഇപ്പോള്‍ ഇടയ്ക്കിടെ അച്ഛനും കാണാന്‍ വരും.

ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്... ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല' പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.

ഇപ്പോള്‍ എന്റെ കുടുംബം ആണ് എന്റെ ശക്തി. ഭര്‍ത്താവ് പി.ജയേഷ്. മകള്‍ മാതംഗി ജയ്. ഞാനും ജയേഷും പ്രണയിച്ച് വിവാഹിതരായവരാണ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ലക്ഷ്മിപ്രിയ ഉണ്ടായത് അദ്ദേഹം വന്നതിനു ശേഷമാണ്. ആ കരുത്താണ് ഇപ്പോള്‍ എന്റെ ജീവിന്‍, ജീവിതവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (8 minutes ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (18 minutes ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (30 minutes ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (41 minutes ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (1 hour ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (2 hours ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (2 hours ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (2 hours ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (2 hours ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (4 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (4 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

Malayali Vartha Recommends