Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

"പുറകെ നടന്നത് ഒന്നര വർഷം...ആദ്യം സമ്മതിച്ചു പിന്നെ വിളിച്ചാൽ ഫോണെടുക്കില്ല...താൻ വീടിന്റെ മുന്നിൽ ചെന്നുനിന്ന് ചിത്രമയച്ചുകൊടുക്കും...എന്നിട്ടും മറുപടിയില്ല..."വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ രസകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ അനൂപ് സത്യൻ

13 FEBRUARY 2020 04:13 PM IST
മലയാളി വാര്‍ത്ത

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ മലയാള സിനിമയിലേക്ക് ചുവടുവച്ചത് അടുത്തിടെയാണ്. അച്ഛന്റെ പാത പിന്തുടർന്നെത്തിയ മകനും സംവിധാന രംഗത്തേക്കാണ് കടന്നുവന്നത്. വലിയ താരനിബിഢമായ ചിത്രത്തിലൂടെയാണ് യുവ സംവിധായകൻ മലയാള സിനിമയിലേക്ക് തന്റെ കയ്യൊപ്പ് ചാർത്താനെത്തിയിരിക്കുന്നത്. അടുത്തിടെ തിയറ്ററുകളിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഈ യുവ സംവിധായകൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് വളരെ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഒരു കാലത്ത് മലയാളം തമിഴ് സിനിമകളിൽ തിളങ്ങി നിന്നിരുന്ന താര റാണിയായ നടി ശോഭനയുടെ ശക്തമായ തിരിച്ച് വരവ് കണ്ട ആഹ്ലാദത്തിലാണ് പ്രേക്ഷകര്‍. സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് ശോഭനയുടെ മടങ്ങി വരവിലെ ആദ്യ ചിത്രമെന്നതും പ്രേക്ഷകർക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് ശോഭനയും സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് താരങ്ങള്‍. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരങ്ങളും സംവിധായകനും ഒരു പ്രസ് മീറ്റ് നടത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ സിനിമയെ കുറിച്ചും ശോഭനയുടെ പുറകെ വര്‍ഷങ്ങളോളം നടന്നതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിപ്പിച്ചതിനെക്കുറിച്ചും സംവിധായകൻ പങ്കുവെച്ചു.

എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നാല് വര്‍ഷം പുറകെ നടക്കുന്ന പെണ്‍കുട്ടിയെ മിസ്സിങ് ഉണ്ടായിട്ടില്ല. കാരണം താൻ നടക്കുന്നത് ശോഭനയുടെ പുറകെയായിരുന്നു. സ്ഥിരമായി നോ കേള്‍ക്കും. അപ്പോഴും താൻ വീണ്ടും പോകും. 'ശോഭന മാമിനെ താൻ ആദ്യമായി മീറ്റ് ചെയ്യാന്‍ പോയപ്പോള്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയിരുന്നു. അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.
ഇംഗ്ലീഷില്‍ കഥ പറഞ്ഞ് തുടങ്ങി. പത്ത് മിനുറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതേ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താൻ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞ് കൊടുത്തു. അത് കേട്ട് അവര്‍ ചിരിച്ചു. അവിടെ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. പിന്നീട താൻ തിരിച്ച് പോയി. പിന്നീട് തനിക്കൊരു മെസേജ് മാം അയച്ചു.

താൻ ഉറങ്ങാതെ കേട്ടൊരു കഥയാണ് എന്നായിരുന്നു മെസ്സേജ് . പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുന്നില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ച് കൊടുത്തിട്ട് പറയും 'ഞാന്‍ ഈ വീടിന്റെ മുന്നിലുണ്ടെന്ന്' എന്നാലും നോ റിപ്ലൈ. പിന്നെ താൻ തിരിച്ച് പോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും. കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന് എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകേ നടക്കുന്നു. ഒരു ദിവസം വീണ്ടും മാമിനെ കാണാന്‍ ചെന്നു. അന്ന് തന്റെ മകളുണ്ടായിരുന്നു കൂടെ. മകളോട് എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് മാം ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ താൻ പറഞ്ഞു, കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നതെന്നും അനൂപ് സത്യന്‍ പറയുന്നു.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയിരിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് കോംബോ ആയ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട് ഈ ചിത്രത്തിന് . നായിക നായകന്മാരായി വീണ്ടുമെത്തിയ ഇരുവരും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും അഭിനയം കൊണ്ടും വീണ്ടും വിസ്മയിപ്പിച്ചെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. അതുപോലെ താരപുത്രനും പുത്രിയുമായ ദുല്‍ഖറും കല്യാണിയും വളരെ മികച്ച പ്രകടനവും കാഴ്ചവച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (26 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (35 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (50 minutes ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (1 hour ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (1 hour ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (2 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (4 hours ago)

Malayali Vartha Recommends