'ബാലേട്ടന്‍ ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു.... ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും.. വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വെച്ചിട്ടാണ് പ്രിയ ബാലേട്ടന്‍ വിട പറയുന്നത്...' ബാലചന്ദ്രനൊപ്പമുള്ള ഓര്‍മ്മകളുമായി സംവിധായകന്‍ ഡോ. ബിജു
പ്രശസ്ത സിനിമ– നാടക പ്രവർത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രൻ (69) അന്തരിച്ചു. പുലർച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്. നിരവധിപേരാണ് കണ്ണീരഞ്ചലി അർപ്പിച്ച് രംഗത്ത് എത്തുന്നത്.
ഇപ്പോഴിതാ തന്റെ ചിത്രീകരണം പൂര്‍ത്തിയായ ഏറ്റവും പുതിയ ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീട്' ലൊക്കേഷനില്‍ പി. ബാലചന്ദ്രനൊപ്പമുള്ള ഓര്‍മ്മകളുമായി സംവിധായകന്‍ ഡോ: ബിജു. ഒരു ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം ആ ഓര്‍മ്മകള്‍ പങ്കിട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഓറഞ്ചു മരങ്ങളുടെ വീട്ടില്‍ അഭിനയിച്ചു പോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് ബാലേട്ടന്‍ അസുഖ ബാധിതന്‍ ആകുന്നത്. ബാലേട്ടന്‍ ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു.... ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും.. വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വെച്ചിട്ടാണ് പ്രിയ ബാലേട്ടന്‍ വിട പറയുന്നത്..
ഓറഞ്ചു മരങ്ങള്‍ ഷൂട്ട് ചെയ്യുമ്ബോഴുള്ള ഏറെ രസകരമായ ദിനങ്ങള്‍ ഓര്‍മയില്‍ ഉണ്ട്.... വാഗമണ്ണിലെ ഷൂട്ടിനിടയില്‍ ഷോട്ടില്‍ ഓടിവന്ന കാര്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഓടി വന്നു അതില്‍ പേടിച്ചു വിറച്ചിരുന്ന ബാലേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഗോവര്‍ദ്ധനെയും പുറത്തിറക്കുമ്ബോള്‍ സ്വത സിദ്ധമായ ശൈലിയില്‍ ബാലേട്ടന്റെ പ്രസ്താവന..ഇങ്ങനെ ഈ അപകടങ്ങള്‍ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്..
ഒട്ടേറെ ഓര്‍മകള്‍ ആ ദിനങ്ങളില്‍ ഉണ്ട്...ഏറെ ആസ്വദിച്ചിരുന്നു ബാലേട്ടന്‍ ആ ദിനങ്ങള്‍...ബാലേട്ടന്‍, വേണു ചേട്ടന്‍, കുളൂര്‍ മാഷ്, പ്രകാശ് ബാരെ, ദീപന്‍ ശിവരാമന്‍, അനൂപ് ചന്ദ്രന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങി നാടക മേഖലയില്‍ നിന്നും വന്നവരുടെ ഒരു ഒത്തു കൂടല്‍ കൂടി ആയിരുന്നു ആ ലൊക്കേഷന്‍ ദിനങ്ങള്‍..അവിസ്മരണീയമായ ഒരു കഥാപാത്രത്തെ കൂടി അവതരിപ്പിച്ച ശേഷം ബാലേട്ടന്‍ യാത്ര പോയി....
ആദരാഞ്ജലികള്‍....
https://www.facebook.com/Malayalivartha

























