സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ?? ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി... മാലിക്കിനെ വിമർശിച്ച് ഒമർ ലുലു രംഗത്ത്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ മാലിക്കിനെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കാന്‍ പറ്റുമോ എന്നാണ് ഒമര്‍ ലുലുവിന്റെ ചോദ്യം.
മാലിക്കിനെ വിമര്‍ശിച്ച് നേരത്തേയും ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. മാലിക്ക് സിനിമയില്‍ പറയുന്ന വെടിവയ്പ്പിന് ആസ്പദമായ സംഭവം നടന്നത് 2009ലാണ്. ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ട വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ട്. ആ ഒരു പരിഗണനയെങ്കിലും നല്‍കി യാഥാര്‍ത്ഥ്യത്തോട് അന്‍പത് ശതമാനമെങ്കിലും സത്യസന്ധത പുലര്‍ത്താമായിരുന്നുവെന്ന് ഒമര്‍ ലുലു കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് 'മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു'.
ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി ..
https://www.facebook.com/Malayalivartha


























