ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്!...."മിന്നൽ മുരളി" ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം...ഷോക്കേറ്റ നായകന് മാരക ശക്തിയാർജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നിൽ നിന്നും ഇറങ്ങിയോടിയെന്ന് ഡോ സുൽഫി നൂഹു
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി പ്രേക്ഷക പ്രശംസ നേടി നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്. അതിനിടെ ചിത്രത്തെ സംബന്ധിച്ച് ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം എന്നാണ് ഡോ സുൽഫി നൂഹു ചിത്രത്തെ വിശേഷിപ്പിച്ചത്.
ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു "മിന്നൽ" ദുരന്തം
"മിന്നൽ മുരളി" യെക്കുറിച്ച് മാത്രമല്ല ഒരു സിനിമയെക്കുറിച്ചും നിരൂപിക്കേണ്ടെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിലതൊക്കെ പറയാതെ വയ്യ.
ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്.
അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് "മിന്നൽ മുരളി"
ഇനി ഈ "ദുരന്തം" കണ്ടിട്ട് സൂപ്പർമാനാകുവാൻ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനിൽ പിടിക്കുമോയെന്നാണ് പേടി.
പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികൾ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാൻ വയ്യ.
ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം.
രണ്ടു പേർക്ക് മിന്നലിൽ ഷോക്കേൽക്കുന്നു.
അമാനുഷിക ശക്തിയായി മാറുന്ന രണ്ടുപേരും എൺപതുകളിലെ മലയാള സിനിമകളിൽ നായകൻ ഒറ്റയടിക്ക് 10 പേരെ കൊല്ലുന്ന പോലെയുള്ള പ്രകടനങ്ങൾ.
രജനീകാന്ത് വെടിയുണ്ട കൈകൊണ്ട് പിടിച്ച് സിഗരറ്റിന് തീ കൊളുത്തുന്ന പോലെ!
അല്ല സോറി.
അതൊക്കെയെന്ത്?
അതിനേക്കാൾ വെല്ലുന്ന മാരക പ്രകടനങ്ങൾ.
"മിന്നൽ മുരളി " മാനസികമായി 10 വയസ്സിന് താഴെയുള്ള കുട്ടികൾ ചിലപ്പോൾ രസിക്കാം.
ഒരുപക്ഷേ അതിനും സാധ്യത കുറവാണ്.
കാരണം അവരുടെയൊക്കെ ബുദ്ധി അതുക്കും മേലെയെന്നുള്ളതാണ് സത്യം.
ആദ്യവട്ടം സിനിമ കാണാനിരുന്നപ്പോൾ, ഷോക്കേറ്റ നായകന് മാരക ശക്തിയാർജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നിൽ നിന്നും ഇറങ്ങിയോടി.
അതുകഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കിയപ്പോൾ വളരെ കൃത്യനിഷ്ഠമായി സിനിമ നിരൂപണം ചെയ്യുന്ന ചില പ്രൊഫൈലുകളിൽ നിന്നും മിന്നലിനെ കുറിച്ച് മാരക തള്ളലുകൾ
സംഭവം സ്പൈഡർമാൻ പോലെ സൂപ്പർമാൻ പോലെ ഭയങ്കര ടെക്നിക്കാണത്രേ .
അതുകൊണ്ട് സർവ്വശക്തിയും സംഭരിച്ച് വീണ്ടും കാണാൻ ടിവിയുടെ മുന്നിലിരുന്നു.
കൂടാതെ ശക്തമായ ടോവിനോ ഇഷ്ടവും കൂടിയായപ്പോൾ ഒന്നുകൂടി പരീക്ഷിക്കാമെന്ന് കരുതി.
ഈ സൂപ്പർമാനും സ്പൈഡർമാനുമൊക്കെ വിശ്വസിക്കുവാനുള്ള മാനസിക വളർച്ചയെ നമുക്കുള്ളൂവെന്ന് കരുതാൻ പ്രയാസം.
അപ്പോഴാണ് അതിനേക്കാൾ വലിയ ദുരന്തമായ മിന്നൽ മുരളി.
പൂമ്പാറ്റയും ബാലരമയും കോട്ടയം പുഷ്പനാഥുമൊക്കെ വായിക്കുന്ന മാനസിക നിലയിലെത്തി നിൽക്കാൻ കഴിഞ്ഞാൽ മിന്നൽ ദുരന്തം, വലിയ ദുരന്തമല്ലാതെ ചിലപ്പോൾ കാണാൻ കഴിയും.
ആ മാനസികാവസ്ഥ ഇല്ലെങ്കിൽ ദുരന്തം വരുംമുമ്പെ ഒളിച്ചോടുന്നതാണ് നല്ലത്.
നല്ല ഒ ടി ടി സിനിമയ്ക്ക് കട്ട
വെയ്റ്റിംഗ്.
ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha