ഒരാൾ ജനിച്ചു വീഴുന്ന ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ചേർന്നാണ് ഒരാൾ മോൾഡ് ചെയ്യപെടുന്നത് എന്നിരിക്കെ ഇവിടെ ഷിബുമാർ ഉണ്ടാവാതെയിരിക്കണമെങ്കിൽ നമ്മൾ കൂടി മാറി ചിന്തിച്ചു തുടങ്ങണം, ഷിബുമാരെ ഉണ്ടാക്കുന്നതിൽ നമ്മൾ ക്യാറ്റലിസ്റ്റ്കളായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം..!! വൈറലായി കുറിപ്പ്
മലയാള സിനിമാ ചരിത്രത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ഇതിലെ ഷിബുവെന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ മികച്ചു നിൽക്കുമ്പോഴും അതിലെ അയാളുടെ പ്രണയത്തെ മഹത്വവത്കരിക്കാൻ ആകില്ലെന്ന് അഭിപ്രായങ്ങൾ ഉയർന്നുവരുകയാണ്. ഷിബുവിന്റെ പ്രണയവും അയാളുടെ പ്രവർത്തികളും ടോക്സിക്ക് ആണെന്ന് അഭിപ്രായപ്പെടുമ്പോൾ സമൂഹമാണ് അത്തരം ‘ഷിബുമാരെ’ സൃഷ്ടിക്കുന്നതെന്ന് ഓർമിപ്പിക്കുകയാണ് എആർവി അഞ്ചൽ.
സിനിമയിലെ ഷിബുവും അയാളുടെ പ്രണയവും ഒരു സൈക്കിക്ക് അവസ്ഥയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു പോകുന്നതിനൊപ്പം തന്നെ എങ്ങനെയാണ് ഇവിടെ ഷിബുമാർ ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് കൂടി ചിന്തിക്കണ്ടേയെന്ന് മൂവീ സ്ട്രീറ്റിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മിന്നൽ മുരളി ഇറങ്ങി ആദ്യ മണിക്കൂറുകൾ മുതൽ ദാ ഈ നിമിഷം വരെ ആ സിനിമയോളം ചർച്ച ചെയ്യപെടുന്നതും അതിലെ വൗ ഫാക്ടർ ആയി നിലനിൽക്കുന്നതും ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രവും അയാൾക്ക് ഉഷയോടുള്ള പ്രണയവുമാണ്..
ആ പ്രണയം ഗ്ലോറിഫൈ ചെയ്യപെടാൻ പാടില്ലാത്തതാണ് എന്നതിൽ യാതൊരു സംശയവുമില്ല എന്നിരിക്കെ തന്നെ നമ്മുടെ ചർച്ചകൾ ഷിബു ആ പ്രണയം സ്വന്തമാക്കുന്നതിന് വേണ്ടി കാണിച്ച ടോക്സിക്ക് ആക്റ്റുകളിൽ ഒതുക്കി കളയുന്നതിൽ സാരമായ പ്രശ്നമുണ്ട്. ഷിബുവും അയാളുടെ പ്രണയവും ഒരു സൈക്കിക്ക് അവസ്ഥയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു പോകുന്നതിനൊപ്പം തന്നെ എങ്ങനെയാണ് ഇവിടെ ഷിബുമാർ ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് കൂടി ചിന്തിക്കണ്ടേ? അതേ.. ഷിബുമാർ ഇവിടെ പൊട്ടി മുളയ്ക്കുകയോ, അവരെ നൂലിൽ കെട്ടി താഴേക്ക് ഇറക്കുകയോ ചെയ്യുന്നതല്ല.അവർ ഈ സോസൈറ്റിയുടെ ബൈ പ്രൊഡക്റ്റ് ആയി ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്..
അമ്മയുടെ ഭ്രാന്തിന്റെ പേരിൽ ചെറുപ്പകാലത്ത് തന്നെ എല്ലായിടത്ത് നിന്നും അവഗണിക്കപെട്ട് തീർത്തും ഒറ്റയ്ക്കായി പോയ ഷിബുവിന് ആ സമയത്ത് ലഭിച്ച എമ്പതിയുടെ ഒരേ ഒരു കണികയായിരുന്നു ഉഷ. ഉഷയ്ക്ക് മുന്നേ അയാൾക്ക് അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നത് തന്റെ മരിച്ചു പോയൊരു സുഹൃത്ത് മാത്രമാണ്. എന്തുകൊണ്ടാണ് ഈ രണ്ടു പേരിലേക്ക് മാത്രമായി അയാളുടെ ജീവിതം ഒതുങ്ങി പോയത്? മറ്റെല്ലാ ഇടങ്ങളിൽ നിന്നും അയാൾ ആട്ടിയോടിക്കപെട്ടത്? ഉത്തരം ഒന്നേയുള്ളൂ, വർഷങ്ങൾക്കിപ്പുറവും ഒരു സീനിൽ സുമയുടെ ചേട്ടൻ പറയുന്നത് തന്നെ..
ഭ്രാന്ത് വന്ന് ചത്ത തള്ളയുടെ മകനായിരുന്നു അയാൾ..!! മാനസികരോഗങ്ങൾ ബാധിച്ച മനുഷ്യരോട് ഈ സമൂഹം ഇപ്പോഴും കാണിക്കുന്ന ഒരു വിമുഖതയുണ്ട്, അതിന്റെ എക്സ്ട്രീം അവസ്ഥയിൽ കൂടി കടന്നു പോവേണ്ട വന്നയാളാണ് ഷിബു. തീർത്തും ഒറ്റയ്ക്ക് ആയി പോയ, ആട്ടിയോടിക്കപെട്ട തന്റെ ജീവിതത്തിലേക്ക് സഹാനുഭൂതിയോടെ കടന്നു വന്ന മനുഷ്യർക്ക് വേണ്ടി എന്തും ചെയ്യണം എന്നൊരു അപകടകരമായ അവസ്ഥയിലേക്ക് അയാളെ കൊണ്ടെത്തിച്ച ആ കാരണങ്ങൾ കൂടി ചേർത്ത് വെച്ച് വേണം അയാളുടെ പ്രണയം ടോക്സിക്കാണ് എന്ന് നമ്മൾ പറഞ്ഞു വെക്കാൻ.
ഒരു പ്രണയം ഗ്ലോറിഫൈ ചെയ്യപ്പെടാൻ പാടില്ല എന്ന് പറയുമ്പോൾ തന്നെ എങ്ങനെയാണ് ഇത്തരമൊരു ടോക്സിക്ക് മെന്റാലിറ്റിയിലേക്ക് അവർ എത്തുന്നത് എന്ന് കൂടി നമ്മൾ ചിന്തിക്കണം.. ഒരാൾ ജനിച്ചു വീഴുന്ന ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ചേർന്നാണ് ഒരാൾ മോൾഡ് ചെയ്യപെടുന്നത് എന്നിരിക്കെ ഇവിടെ ഷിബുമാർ ഉണ്ടാവാതെയിരിക്കണമെങ്കിൽ നമ്മൾ കൂടി മാറി ചിന്തിച്ചു തുടങ്ങണം, ഷിബുമാരെ ഉണ്ടാക്കുന്നതിൽ നമ്മൾ ക്യാറ്റലിസ്റ്റ്കളായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം..!!
https://www.facebook.com/Malayalivartha