'കടുത്ത വില്ലൻ ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് പിഴവ് കൂടാതെ മറുകര എത്തിച്ചു. മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന: ധൈര്യം അതും കുറഞ്ഞ ബജറ്റിൽ, ബേസിലിന് എന്റെ അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ...' മിന്നല്‍ മുരളിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍
ടോവിനോ തോമസ് മുഖ്യ കഥാപാത്രമായി അഭിനയിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മിന്നല്‍ മുരളി’. സിനിമയെ പ്രശംസിച്ച് നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹോളിവുഡ് താരം ഹെൻറി കാവിലിനെ ഓര്‍മ വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നും തിരക്കഥയിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മിന്നല്‍ മുരളി ഇടിവെട്ട് ആകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ:
മിന്നൽ മുരളിയിലെ ജെയ്സണ് സൂപ്പർമാനിലെ ഹെൻറി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക സൗന്ദര്യം സൂപ്പർ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതിൽ തെറ്റില്ല.
മിന്നൽ മുരളി വരുമ്പോൾ എന്റെ മടിയിൽ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാൻ പൊത്തും. കൈ തട്ടി മാറ്റി കൊണ്ട് " അപ്പച്ചായീ ശല്യപ്പെടുത്താതെ......എനിക്ക് സൂപ്പർമാനെ കാണണം?
പിന്നെ എന്റെ ചോദ്യം പെട്ടെന്നായിരുന്നു…
നിനക്ക് ഈ സൂപ്പർഹീറോയെ ഇഷ്ടമായോ
Point blank she said , wow!! he is superb...
അവിടെ ആണ് ഒരു താരം വിജയിച്ചത്.
ടൊവിനോ...കീപ്പ് ഇറ്റ് അപ്പ്...
കടുത്ത വില്ലൻ ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് പിഴവ് കൂടാതെ മറുകര എത്തിച്ചു. മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന: ധൈര്യം അതും കുറഞ്ഞ ബജറ്റിൽ, ബേസിലിന് എന്റെ അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, Minnal murali would have been a THUNDERBOLT.
https://www.facebook.com/Malayalivartha