നട്ടപ്പാതിരയ്ക്ക് പെണ്ണിന്റെ മുറിയിൽ അനീഷിനെ വിളിച്ചുവരുത്തിയത് 'അമ്മ? ; ആ നടുക്കുന്ന സത്യം വേദന അടക്കിപ്പിടിച്ച് അച്ഛൻ പറയുമ്പോൾ പൊട്ടിക്കരഞ്ഞ് വീട്ടുകാർക്ക് പറയാനുള്ളത് ഇതാണ് ; വർഷങ്ങളായുള്ള ബന്ധം; അവസാനമായി അമ്മയുമൊത്ത് ലുലുമാളിൽ ; തെളിവുകൾ ഇതാ!
പേട്ടയിൽ മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തി കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യുകയുണ്ടായി. സംഭവത്തിൽ പേട്ട സ്വദേശി അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. 19 വയസുള്ള അനീഷിനെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിൽ കീഴടങ്ങുകയായിരിന്നു . കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലു ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നും ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു എന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ഏറുകയാണ്.
അനീഷിനെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കാലങ്ങളായി അറിയാമായിരുന്നു എന്ന് അനീഷിന്റെ അച്ഛൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം അനീഷിനെ അന്ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തിയത് പെൺകുട്ടിയുടെ അമ്മയാണെന്നും ശക്തമായി തന്നെ പയ്യന്റെ പിതാവ് പറയുന്നുണ്ട്. അനീഷിന്റെ വീട്ടുകാരുടെ പ്രതികരണങ്ങളിലേക്ക്...
മലയാളി വാർത്തയോട് സംസാരിച്ച വീഡിയോ കാണാം, രണ്ടുവശങ്ങളും കേട്ടശേഷം സമൂഹം വിധിക്കട്ടെ നീതി...!
https://www.facebook.com/Malayalivartha