ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെയ്ക്കാൻ സാധിക്കില്ല, പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം! തൊണ്ട പൊട്ടി ചോര വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്; ഭാഗ്യലക്ഷ്മിയ്ക്ക് സംഭവിച്ചത്; വാക്കുകൾ വൈറലാകുന്നു
ബിഗ് ബോസ്സ് മത്സരാർഥിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ പങ്കെടുത്തതോടെയാണ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുന്നത്. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് പുറത്താവുകയായിരുന്നു. ഷോയിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ് ഭാഗ്യ ലക്ഷ്മി. ശക്തമായ കഥാപാത്രങ്ങളുടെ ശബ്ദത്തിലൂടെ പ്രേക്ഷക മനസിലേയ്ക്ക് കയറിക്കൂടിയ ആ ശബ്ദം കാത്ത് സൂക്ഷിക്കാന്‍ ചെയ്യാറുള്ള കാര്യങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്...
അന്നോക്കെ ശബ്ദത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ശബ്ദത്തിന് വേണ്ടി ആരെന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു. പുളിയുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. അതേ പോലെ എണ്ണമയമുള്ള പലഹാരങ്ങളോ എണ്ണയില്‍ വറുത്ത സാധനങ്ങളോ ഒന്നും കഴിക്കാറില്ലായിരുന്നു. എണ്ണ തൊണ്ടയിലുണ്ടെങ്കില്‍ ശബ്ദത്തിന് കരകരപ്പ് വരും. സ്വരം നന്നായി നിലനിര്‍ത്തുന്നതിന് വിന്‍സെന്റ് മാഷ് നല്‍കിയ ടിപ്‌സിനെക്കുറിച്ചും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാലില്‍ ഇത്തിരി കുരുമുളകും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കുടിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. കുറേനാളായി അങ്ങനെ ചെയ്തതോടെയാണ് ശബ്ദം കുറച്ചുകൂടി ക്ലിയറായത്.
നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്.
ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്
അതേസമയം, സിനിമ രംഗത്തെത്തിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും താരത്തിന് നടക്കാത്ത ഒരു മോഹമുണ്ട്. മലയാളത്തിലെ പ്രമുഖ പല സംവിധായകന്മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ദുഃഖം മാത്രം ബാക്കിയാവുകയാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അടൂരിന്റെ ചിത്രങ്ങളില്‍ അവസരം ലഭിക്കാത്തത് തന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതുവരെയായിട്ടും അടൂര്‍ ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാനുളള അവസരം ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അടൂര്‍ ചിത്രത്തില്‍ വോയിസ് ടെസ്റ്റിനെത്തിയപ്പോഴുണ്ടായ ഒരു സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അടൂരിന്റെ ചിത്രമായ മതിലുകളിന്റെ വേയിസ് ടെസ്റ്റിന് തന്നേയും വിളിച്ചിരുന്നു. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം വേണ്ടായെന്ന് പറഞ്ഞു.
എന്നാല്‍ അന്നൊക്കെ ഈ പറഞ്ഞതുപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടയെന്ന് വയ്ക്കുന്നതിനെ കുറിച്ചുളള ചിന്തയൊന്നും ഉണ്ടാകാറില്ല. എന്നാല്‍ അന്ന് ഞാന്‍ അദ്ദേഹത്തിനോട് കാര്യം തിരക്കിയിരുന്നു. എന്താ സാര്‍ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ ആദ്ദേഹം എന്നോട് പറഞ്ഞത്. ശബ്ദം കേള്‍ക്കുമ്പോള്‍ മതിലിനപ്പുറം ശോഭനയാണ് എന്ന് നില്‍ക്കുന്നതെന്നുള്ള ചെറിയ സംശയം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിനപ്പുറത്ത് ആരാണ് സംസാരിക്കുന്നത് എന്നത് ആരും കാണുന്നില്ല. ആ കഥാപാത്രത്തിന് താന്‍ ശബ്ദം നല്‍കിയിരുന്നെങ്കില്‍ വലിയ പരാജയമായേനെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha