ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാകും; പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജു; ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും; അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യതി ഇരുന്നാൽ അത് തുരുമ്പിക്കില്ല; പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല;അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും; തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാളാണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കും
മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വരികയാണ് . നടനും സംവിധായകനുമായ പാർത്ഥിപനാണ് ആ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാകും. പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജുവെന്നും അദ്ദേഹം പറയുന്നു.
ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യതി ഇരുന്നാൽ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കും.
കമ്പിക്കുളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനർജി. നിങ്ങളുടെ സിനിമ നിങ്ങളുടെ അഭിനയം ഒക്കെ കാണുമ്പൊൾ ഒക്കെ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ. മഞ്ജു വാര്യരും ഞാനും തമ്മിൽ മുൻ പരിചയം ഇല്ല. എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു.
ഒത്ത സെറിപ്പ് എന്ന സിനിമ അവർ കണ്ടിട്ടില്ല എന്ന് തോന്നുന്നു. കണ്ടിരുന്നെങ്കിൽ അവർ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ. സാറെ ഞാൻ സിനിമ കണ്ടിരുന്നു. വളരെ നല്ലതായിരുന്നു. എന്റെ കൈയ്യിൽ നിന്നും സാറിന്റെ ഫോൺ നമ്പർ മിസ്സായി പോയി. സാറിന്റെ നമ്പർ എനിക്ക് മെസേജ് അയക്കണം എന്നാണ് അപ്പോൾ മഞ്ജു നൽകിയ മറുപടി.
നമ്ബർ അല്ല എന്റെ ഫോൺ തന്നെ തരാം നിങ്ങൾ നേരിട്ട് ഡയൽ ചെയ്തോളൂ എന്നും ചിരിച്ചുകൊണ്ട് ആദ്ദേഹം പറയുന്നു. ഇങ്ങനെ ഞാൻ എന്തുകൊണ്ട് പറഞ്ഞു എന്നാൽ ഒരു സിനിമ കണ്ടു സിനിമ നല്ലത് ആണെന്ന് പറയാൻ ഒരു നല്ല മനസ്സ് വേണം. അതാണ് നമ്പർ തേടി കണ്ടുപിടിച്ചു എന്നെ വിളിച്ചതെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha