'സാബു അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിജി ചെയുമ്പോൾ കണ്ട പാലിയേറ്റീവ് കേസുകളിൽ, വീഴ്ച കഴിഞ്ഞു തളർന്നു പോയവരുടെ ചരിത്രം എടുക്കുമ്പോൾ അതിൽ പൊതുവായിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള ട്രാൻസ്പോർട്ടേഷനിൽ വരുന്ന ഈ ശ്രദ്ധകുറവ്...' മധുരം സിനിമ നൽകാൻ മറന്ന ഒരു പാഠം! ഡോ. ബിരൺ റോയ് കുറിക്കുന്നു
ജീവിതം പലപ്പോഴും കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ നൽകുമ്പോൾ സ്നേഹത്തിൻ്റെ മധുരത്താൽ അതിനെ മറികടക്കാനാകും എന്നത് പ്രേക്ഷകരുടെ മനസ്സിൽ കോരിയിട്ടുകൊണ്ട് ഒരു ചെറിയതേങ്ങൽകൂടി നൽകിയ ചിത്രമായിരുന്നു അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘മധുരം’. ആശുപത്രിയുടെ പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമൊരുക്കിയ ചിത്രത്തിൽ ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്. ചിത്രത്തിൽ ജോജു പറഞ്ഞ ഒരു ഡയലോഗിനെ മുൻ നിർത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ബിരൺ റോയ്.
‘അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ. കുറച്ചു കഴിഞ്ഞിട്ട് ഡോക്ടർ വന്നു പറയുവാ, അവൾ നടക്കില്ലെന്ന്’ ;– ജോജുവിന്റെ സാബുവെന്ന കഥാപത്രം പറഞ്ഞ ഈ ഡയലോഗ് തെറ്റായ സന്ദേശം നൽകുമെന്നും അങ്ങനൊയൊരു ഡയലോഗ് അനുചിതമായി പോയി എന്നും ഡോ. ബിരൺ റോയ് കാരണങ്ങൾ സഹിതം വിശദീകരിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മധുരത്തിൽ സാബു പറയുന്ന ഒരു ഡയലോഗുണ്ട്. ‘അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ. കുറച്ചു കഴിഞ്ഞിട്ട് ഡോക്ടർ വന്നു പറയുവാ, അവൾ നടക്കില്ലെന്ന്.
സാബു അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിജി ചെയുമ്പോൾ കണ്ട പാലിയേറ്റീവ് കേസുകളിൽ, വീഴ്ച കഴിഞ്ഞു തളർന്നു പോയവരുടെ ചരിത്രം എടുക്കുമ്പോൾ അതിൽ പൊതുവായിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള ട്രാൻസ്പോർട്ടേഷനിൽ വരുന്ന ഈ ശ്രദ്ധകുറവ്.
ഒരാൾ വീഴുമ്പോൾ കൂടെ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണ ആളെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷേ കിട്ടുന്ന വണ്ടിയിൽ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. വീഴ്ചയിൽ ഉണ്ടാവുന്ന ഇഞ്ചുറിയേക്കാളും വലിയ ഇഞ്ചുറിയാണ് ഈ ഒരൊറ്റ ട്രാൻസ്പോർട്ടേഷൻ കൊണ്ട് നമ്മൾ രോഗിക്ക് നൽകുന്നത്.
വീണ ആളെ ഒരു spine immobilization board –ൽ കിടത്തി മാത്രമേ ട്രാൻസ്‌പോർട്ട് ചെയ്യാവൂ. എല്ലാ ആംബുലൻസുകളിലും spine immobilization board കാണും. വീൽ ചെയറിൽ ഇരുത്തി പോലും ട്രാൻസ്പോർട്ട് ചെയ്യരുത്.
മധുരം എന്ന സിനിമ മനോഹരമാണെകിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Dont be like Sabu.
ഹെൽമറ്റ് വയ്ക്കുന്നതിനും, പുകവലിക്കുന്നതിനെതിരെയും മാത്രമല്ല ഇങ്ങനെയുള്ള സിനിമകളുടെ അവസാനം വീണ ഒരു രോഗിയുടെ ട്രാൻസ്‌പോർട്ടേഷനെ കുറിച്ച് നാല് വരിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
https://www.facebook.com/Malayalivartha