ആ സമയം ഞാൻ ഏറെ വിഷമിച്ചു; എന്റെ ശബ്ദം പുറത്ത് വന്നില്ല; എന്ത് ചെയ്യണമെന്ന് വരെ ആലോചിച്ചു; സാധാരണ ഒരു പെണ്‍കുട്ടി മതിയായിരുന്നു; പക്ഷേ അത് എന്റെ വാശിയായിരുന്നു; ഓരോന്നും ഓരോ ടൈപ്പല്ലേ; ആ തീരുമാനം എടുത്തതിന്റെ പിന്നിലെ കാരണമിതാണ്; നടുക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ്; ഇത്രയൊക്കെ സഹിച്ചല്ലേയെന്ന് ആരാധകർ
വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിലും നടൻ ദിലീപിന്റെ ചിത്രങ്ങൾ റിലീസാകുന്നുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്ത് വന്നത് കേശു ഈ വീടിന്റെ നായകൻ എന്ന ചിത്രമാണ്. വ്യത്യസ്ത കഥാപാത്രങ്ങളാകുമ്പോൾ ഡബ്ബ് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദിലീപ് പറയുന്നുണ്ട് . കേശുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പൊങ്ങി നില്‍ക്കുന്ന പല്ലൊക്കെ വച്ചിട്ടായിരുന്നു. കേശുവിന്റെ മാനറിസങ്ങളും മറ്റുമൊക്കെ മുന്‍നിര്‍ത്തിയായിരുന്നു ശബ്ദം നല്‍കിയത്.
മായമോഹിനിക്ക് ശബ്ദം കൊടുത്തപ്പോൾ താൻ ഏറെ വിഷമിച്ചുവെന്നു അദ്ദേഹം പറയുന്നു. മായമോഹിനിക്ക് ശബ്ദം കിട്ടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ഡബ്ബിംഗ് തിയേറ്ററില്‍ കയറാതെ ഇരുന്നതും എങ്ങനെ ഡബ്ബ് ചെയ്യും എന്ന് വിഷമിച്ചിരുന്ന സിനിമയാണത്. അവസാനമാണ് ആ ഫീമെയില്‍ വോയിസിന്റെ ട്യൂണ്‍ തനിക്ക് കിട്ടിയതെന്നും അദ്ദേഹം പറയുന്നു.
അഭിനയിക്കുന്ന സമയത്ത് സംസാരിച്ചത് ആണ്‍ ശബ്ദത്തില്‍ തന്നെയായിരുന്നില്ല. എക്‌സ്പ്രഷനും ലിപും മാത്രമായിരുന്നു ആ സമയം ശ്രദ്ധിച്ചത്. വോയിസിന് പ്രധാന്യം കൊടുത്തില്ല. ഇതിന് മാച്ച് ആവുന്ന ശബ്ദം പിന്നീട് ഡബ്ബിംഗിന് വരുന്ന സമയമായിരുന്നു നോക്കിയത്. സാധാരണ ഒരു പെണ്‍കുട്ടിയെ കൊണ്ട് വേണമെങ്കില്‍ ഡബ്ബ് ചെയ്യിപ്പിക്കാമായിരുന്നു.
എന്നാൽ അതല്ല താന്‍ തന്നെയാണല്ലോ ആ ബാക്കി സിനിമയിലെ കഥാപാത്രവും ചെയ്യുന്നത്. അതു കൊണ്ടാണ് താൻ ശബ്ദം മാറ്റാത്തത് എന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്. ചാന്ത്‌പൊട്ട് സിനിമയിൽ വേറെ ടൈപ്പ് ആയിരുന്നു. കുഞ്ഞിക്കൂനന്‍ ചെയ്തപ്പോൾ മറ്റൊരു ശബ്ദമായിരുന്നു. മായാമോഹിനിയിലെ പെണ്‍ വേഷം വന്നപ്പോഴും വേറെ വോയിസ് ആയിരുന്നു താൻ ചെയ്തത്.
അറുപത് വയസ്സില്‍ അധികം തോന്നിക്കുന്ന കേശുവേട്ടന്‍ ആകാന്‍ വേണ്ടി ദിലീപ് ഏറ്റെടുത്ത കഷ്ടപ്പാടുകളെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷയും വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ദിലീപ് എന്ന നടന്‍ നിരവധി ചലഞ്ചുകളാണ് ഏറ്റെടുക്കാറുള്ളത്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദിലീപ് പ്രേക്ഷകര്‍ക്ക് ജനപ്രീതി നേടിയെടുക്കുന്നത്.
https://www.facebook.com/Malayalivartha