Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി; മോഹൻലാൽ രാജി വയ്ക്കുമെന്ന് സൂചന...

26 AUGUST 2024 04:22 PM IST
മലയാളി വാര്‍ത്ത

നാളെ നടക്കാനിരുന്ന 'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം.

വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന 'അമ്മ പ്രസിഡന്റ്‌ മോഹൻലാലിൻറെ മൗനത്തിനു മറുപടിയുമായി ജയൻ ചേർത്തല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് മാധ്യമങ്ങളെ മോഹൻലാൽ കാണാത്തതിന് മറുപടി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുമ്പ് അദ്ദേഹത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടിനും, പത്തൊമ്പതിനും പരിപാടിയുടെ റിഹേഴ്‌സലിൽ ആയിരുന്നു. ഇരുപതിനും ഷൂട്ട് ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന ഒരു സന്ദർഭമില്ലായിരുന്നു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് അദ്ദേഹം തന്നെ എന്നെ വിളിക്കുകയായിരുന്നു.

അദ്ദേഹം പറഞ്ഞത് ജയ എനിക്ക് മാധ്യമങ്ങളെ കാണാൻ പറ്റില്ല, എന്റെ വൈഫിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്പിറ്റലിലാണ്.. ചിലപ്പോൾ ചെന്നൈയിൽ ആകാം.. എവിടെയാണെന്ന് തന്നോട് പറഞ്ഞില്ല. തിരികെയെത്തിയ ശേഷം മാധ്യമങ്ങളെ കാണും എന്ന് തന്നെയാണ് പ്രതികരിച്ചത്. ചൊവ്വാഴ്ച എക്സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും ജയൻ ചേർത്തല പ്രതികരിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ നാളെ നടക്കാനിരുന്ന മീറ്റിങ് മോഹൻലാലിൻറെ അസ്സാന്നിധ്യത്തെ തുടർന്ന് മാറ്റിവച്ചതായി റിപ്പോർട്ട് പുറത്ത് വരികയായിരുന്നു.

 

 

കടുത്ത പനിയെ തുടർന്നായിരുന്നു മോഹൻലാൽ ആദ്യം ആശുപത്രിയിൽ ആയത്. തുടർന്നാണ് അദ്ദേഹത്തെ മ്യാൽജിയ എന്ന രോഗമാണ് ബാധിച്ചതെന്ന റിപ്പോർട്ട്. കടുത്ത സ്‌ട്രെസ്സാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇതിനു പിന്നാലെയാണ് ഭാര്യ സുചിത്ര ആശുപത്രിയിൽ എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അതിനിടെ അഭിനേതാക്കളുടെ സംഘടനയായ ''അമ്മ'' ജനറല്‍ സെക്രട്ടറി സിദ്ദിഖ്‌ രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു ചില സൂചനകൾ പുറത്ത് വരുന്നുണ്ട്. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം.

 

 

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ''അമ്മ''യ്‌ക്കെതിരേ ആരോപണമുണ്ട്‌. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

താത്‌കാലിക ഭരണസമിതി രൂപീകരിച്ച്‌, ആരോപണങ്ങള്‍ കെട്ടടങ്ങിയശേഷം വീണ്ടും സംഘടനാതെരഞ്ഞെടുപ്പ്‌ നടത്താനും നീക്കമുണ്ട്‌. '' ഭാരവാഹികളുടെ രാഷ്‌ട്രീയം നോക്കണമെന്നു മന്ത്രി പി. രാജീവ്‌ അഭിപ്രായപ്പെട്ടതില്‍ വൈസ്‌ പ്രസിഡന്റ്‌ ജഗദീഷ്‌ അടക്കമുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്‌.

 

 

ജഗദീഷും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായാണു സൂചന. അതേ സമയം, ജഗദീഷ്‌, ജയന്‍ ചേര്‍ത്തല തുടങ്ങിയ ഭാരവാഹികള്‍ ഉള്‍പ്പെടെ സംഘടനയെ വിമര്‍ശിച്ച്‌ രംഗത്തുവന്നതും സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുന്ന രൂക്ഷവിമര്‍ശനങ്ങളും രാജിവയ്‌ക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (4 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (5 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (5 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (5 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (6 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (6 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (8 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (8 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (10 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (10 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (10 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (10 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (10 hours ago)

Malayali Vartha Recommends