Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല


സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി; മോഹൻലാൽ രാജി വയ്ക്കുമെന്ന് സൂചന...

26 AUGUST 2024 04:22 PM IST
മലയാളി വാര്‍ത്ത

നാളെ നടക്കാനിരുന്ന 'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം.

വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന 'അമ്മ പ്രസിഡന്റ്‌ മോഹൻലാലിൻറെ മൗനത്തിനു മറുപടിയുമായി ജയൻ ചേർത്തല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് മാധ്യമങ്ങളെ മോഹൻലാൽ കാണാത്തതിന് മറുപടി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുമ്പ് അദ്ദേഹത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടിനും, പത്തൊമ്പതിനും പരിപാടിയുടെ റിഹേഴ്‌സലിൽ ആയിരുന്നു. ഇരുപതിനും ഷൂട്ട് ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന ഒരു സന്ദർഭമില്ലായിരുന്നു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് അദ്ദേഹം തന്നെ എന്നെ വിളിക്കുകയായിരുന്നു.

അദ്ദേഹം പറഞ്ഞത് ജയ എനിക്ക് മാധ്യമങ്ങളെ കാണാൻ പറ്റില്ല, എന്റെ വൈഫിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്പിറ്റലിലാണ്.. ചിലപ്പോൾ ചെന്നൈയിൽ ആകാം.. എവിടെയാണെന്ന് തന്നോട് പറഞ്ഞില്ല. തിരികെയെത്തിയ ശേഷം മാധ്യമങ്ങളെ കാണും എന്ന് തന്നെയാണ് പ്രതികരിച്ചത്. ചൊവ്വാഴ്ച എക്സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും ജയൻ ചേർത്തല പ്രതികരിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ നാളെ നടക്കാനിരുന്ന മീറ്റിങ് മോഹൻലാലിൻറെ അസ്സാന്നിധ്യത്തെ തുടർന്ന് മാറ്റിവച്ചതായി റിപ്പോർട്ട് പുറത്ത് വരികയായിരുന്നു.

 

 

കടുത്ത പനിയെ തുടർന്നായിരുന്നു മോഹൻലാൽ ആദ്യം ആശുപത്രിയിൽ ആയത്. തുടർന്നാണ് അദ്ദേഹത്തെ മ്യാൽജിയ എന്ന രോഗമാണ് ബാധിച്ചതെന്ന റിപ്പോർട്ട്. കടുത്ത സ്‌ട്രെസ്സാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇതിനു പിന്നാലെയാണ് ഭാര്യ സുചിത്ര ആശുപത്രിയിൽ എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അതിനിടെ അഭിനേതാക്കളുടെ സംഘടനയായ ''അമ്മ'' ജനറല്‍ സെക്രട്ടറി സിദ്ദിഖ്‌ രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു ചില സൂചനകൾ പുറത്ത് വരുന്നുണ്ട്. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം.

 

 

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ''അമ്മ''യ്‌ക്കെതിരേ ആരോപണമുണ്ട്‌. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

താത്‌കാലിക ഭരണസമിതി രൂപീകരിച്ച്‌, ആരോപണങ്ങള്‍ കെട്ടടങ്ങിയശേഷം വീണ്ടും സംഘടനാതെരഞ്ഞെടുപ്പ്‌ നടത്താനും നീക്കമുണ്ട്‌. '' ഭാരവാഹികളുടെ രാഷ്‌ട്രീയം നോക്കണമെന്നു മന്ത്രി പി. രാജീവ്‌ അഭിപ്രായപ്പെട്ടതില്‍ വൈസ്‌ പ്രസിഡന്റ്‌ ജഗദീഷ്‌ അടക്കമുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്‌.

 

 

ജഗദീഷും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായാണു സൂചന. അതേ സമയം, ജഗദീഷ്‌, ജയന്‍ ചേര്‍ത്തല തുടങ്ങിയ ഭാരവാഹികള്‍ ഉള്‍പ്പെടെ സംഘടനയെ വിമര്‍ശിച്ച്‌ രംഗത്തുവന്നതും സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുന്ന രൂക്ഷവിമര്‍ശനങ്ങളും രാജിവയ്‌ക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി...  (20 minutes ago)

സൺറൈസേഴ്‌സ് ഹൈദരാബാദിന് മുന്നിൽ തകർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  (33 minutes ago)

പ്രതിക്ക് അഞ്ചുവർഷം കഠിനതടവിനും 30,000 രൂപ പിഴയും ശിക്ഷ  (36 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം...  (53 minutes ago)

രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും  (1 hour ago)

  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും  (1 hour ago)

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (4 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (4 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (4 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (4 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (5 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (5 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (5 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (6 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

Malayali Vartha Recommends