Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

അശ്ലീലമാണോ, നിഷേധിക്കേണ്ടത് എന്താണ്? വിവാദമായ കാ ബോഡിസ്‌കേപ്‌സിനെ കുറിച്ച് നായിക അരുന്ധതി

14 DECEMBER 2016 03:01 PM IST
മലയാളി വാര്‍ത്ത

പപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്നു. ആറാം ദിവസമായ ഐഎഫ്എഫ്‌കെയിലെ മുഖ്യാകാര്‍ഷണമായി മാറിയ കാ ബോഡിസ്‌കേപ്‌സിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ പല കാരണങ്ങളായിരുന്നു.

സ്വയംഭോഗം, സ്വവര്‍ഗ പ്രണയം, അതിര് കവിഞ്ഞ അശ്ലീല ചുവയുള്ള വാക്കുകള്‍, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചത് തുടങ്ങിയ കാരണങ്ങളാണ് സെന്‍സര്‍ബോര്‍ഡ് ആരോപിച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഐഎഫ്എഫ്‌കെയിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ ഒരു ഭാഗവും കട്ട് ചെയ്യാതെയാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

എന്താണ് സെന്‍സര്‍ബോര്‍ഡ് നിഷേധിക്കേണ്ടത്, കാ ബോഡിസ്‌കേപ്‌സിലെ അശ്ലീലം എന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് തള്ളിയതെന്തായിരുന്നു? ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിയയെ അവതരിപ്പിച്ച അരുന്ധതി പറയുന്നു.സമീപക്കാലത്ത് കേരളത്തില്‍ നടന്ന അസാധാരണ സമരങ്ങളെ പശ്ചത്തലമാക്കി ഒരുക്കിയ ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ചുംബന സമരം, ആര്‍ത്തവ സമരം, നില്‍പ് സമരം തുടങ്ങിയ ചില വിചിത്രമായ സംഭവങ്ങളായി ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള യുവാക്കള്‍ തന്റെ ശരീരത്തെ രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമാക്കിക്കൊണ്ട് തെരുവിലിറങ്ങിയ കാഴ്ച നാം കണ്ടു. അവിടെ അവര്‍ പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ അതായിരുന്നു കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്.ഈജിപ്ഷനിലെ കാ... എന്നത് ശരീരത്തിന്റെ ആത്മീയമായ ഇരട്ട പ്രതീകമാണ്. സ്വയംഭോഗം, സ്വവര്‍ഗ പ്രണയത്തിലെ അശ്ലീലത, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു ഇക്കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ജസ്റ്റീസ് പി സുരേഷ് കുമാറിന്റേതായിരുന്നു വിധി. ആശയപ്രകടനത്തിനുള്ള മാധ്യമമാണ് സിനിമ, ഭരണഘടന പൗരന് നല്‍കുന്ന മൗലീകാവകാശങ്ങളില്‍ പെട്ടതാണിത്. സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്‌നതയുംകൊണ്ട് വരുന്നത് അശ്ലീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോ ചിത്രങ്ങളില്‍ പുണ്യാളന്മാരെയും മാലാഖമാരെയും തുണിക്കൊണ്ട് മൂടിയതിന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ ഏത് ഭാഗം കട്ട് ചെയ്യണമെന്ന് പറയൂ.. അത് കട്ട് ചെയ്യട്ടെ എന്ന കോടതി പരാമര്‍ശത്തില്‍ ചിത്രം പൂര്‍ണമായും ബാന്‍ ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലല്ലോ.ജീവിതപങ്കാളിയുടെ മാധ്യമ സുഹൃത്ത് ബിശ്വാസ് ബാലനാണ് കാ ബോഡിസ്‌കേപ് അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. മികച്ചൊരു കഥാപാത്രമാണെന്ന് തോന്നി. അതുക്കൊണ്ട് തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ചിത്രത്തിലെ സിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിയയുടെ ജീവിതത്തിലെ മൂന്ന് തലങ്ങളിലെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്.

വീട്ടിലും തൊഴില്‍ സ്ഥലത്തും അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍(ചെരുപ്പ് ഫാക്ട്രിയില്‍ ജോലി നോക്കുകയാണ് സിയ) മറ്റൊന്ന് എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്തുക്കളുടെ അടുത്തുള്ള അവളുടെ സ്വാതന്ത്ര്യം. വാസ്തവത്തില്‍ സ്ത്രീക്ക് മുകളിലെ പുരുഷ കേന്ദ്രീകൃതമായ സന്ദര്‍ഭങ്ങളെ തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. സിയ എന്നത് ഒരു ബോള്‍ഡ് കഥാപാത്രമാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കാമുകിയായും ഭാര്യയായും അമ്മയായും വേഷങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ ആ കഥാപാത്രങ്ങള്‍ എത്രമാത്രം ഒരു സ്ത്രീയ്ക്ക് വേണ്ട ശക്തി നല്‍കാന്‍ കഴിയുന്നുണ്ട്.

എപ്പോഴും കണ്ണീര് ഒലിപ്പിക്കുന്ന ഒരു കഥാപാത്രയാണ് കാണാന്‍ കഴിയുന്നത്. നിഷേധിക്കേണ്ടത് ഇത് തന്നെയാണ്. പറയുന്നത് സിനിമയിലും പുരുഷ കേന്ദ്രീകൃതമാണ്. പുതുതലമുറയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ജനിക്കുന്നുണ്ടെങ്കില്‍ അത് വെറും ഒരു കാഴ്ചയ്ക്കും പ്രേക്ഷകരെ ഹരം പിടിപ്പിക്കാന്‍ മാത്രമാണ്. അതിനപ്പുറം ഒരു കഥാപാത്രം ഉണ്ടാകുന്നില്ല.

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് പ്രീമിയര്‍ ഷോകള്‍ നടത്തിയിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങിളില്‍. അതിനെല്ലാം ശേഷമാണ് ഐഎഫ്എഫ്‌കെയില്‍ കാ ബോഡിസ്‌കേപ്‌സ് പ്രദര്‍ശനത്തിനെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (5 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (5 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (5 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (5 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (6 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (6 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (6 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (6 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (6 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (6 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (6 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (7 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (8 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (8 hours ago)

Malayali Vartha Recommends