'20 കാരന്‍ അയച്ച മെസേജില്‍ തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്നു വിശദീകരിച്ചിരുന്നു;പീഡിപ്പിക്കാന്‍ തയാറെടുക്കാന്‍ വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ മടിയുണ്ടായിരുന്നില്ല '!: കസബ വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞ് പാര്‍വതി
നടി പാര്‍വതി വീണ്ടും രംഗത്ത്. കസബ വിവാദത്തിന്റെ ചര്‍ച്ചകള്‍ ഇനിയും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഉറക്കെ പറയുകയാണു താരം. ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു മനസു തുറക്കുന്നത്. കസബ വിവാദത്തിനു ശേഷം അതിഭീകരമായ മെസേജുകളാണ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു 20 വയസുകാരന്‍ അയച്ച മെസേജില്‍ തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്നു വിശദീകരിച്ചിരുന്നു. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ.
കസബ വിവാദത്തിനുശേഷം അതിഭീകരമായ മെസേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.
കസബയ്‌ക്കെതിരേ നിലപാടെടുത്തതിനു മമ്മൂട്ടിയോടു മാപ്പു പറയാന്‍ പലരും ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വതി പറയുന്നു.
https://www.facebook.com/Malayalivartha