ജിമിക്കി കമ്മല്‍ ഗാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സാംസ്ക്കാരിക വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
മലയാളത്തിലെ പോയ വർഷത്തിലെ ഹിറ്റ് ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മൽ . ആ പാട്ടിന്റെ തരംഗം ബോളിവുഡിലും എത്തിയിരുന്നു. അഭിഷേക് ബച്ചൻ ആ പാട്ടിന്റെ ആരാധകനായി മാറിയതുൾപ്പെടെ ജിമ്മിക്കി കമ്മൽ ചർച്ചയാവുകയാരുന്നു. എന്നാൽ ഇപ്പോൾ പാട്ടിനു ശക്തമായൊരു വിമർശനം വന്നിരിക്കുകയാണ് . മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പാട്ടിനെ വിമർശിച്ചിരിക്കുന്നത് .
‘മലയാളസിനിമയുടെ ഗാനശാഖ നശിക്കുന്നു. വയലാറും ശ്രീകുമാരന്‍തമ്പിയും പി. ഭാസ്ക്കരനും പോലുള്ള മികച്ച ഗാനരചയിതാക്കള്‍ മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ഇന്നും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്ന ഇക്കാലത്താണ് ‘അമ്മേടെ, ജിമിക്കി കമ്മല്‍ കട്ടോണ്ടു പോയെന്നും ബ്രാണ്ടിക്കുപ്പി അച്ഛന്‍ കുടിച്ചുതീര്‍ത്തു’വെന്നും പറയുന്ന ഗാനങ്ങള്‍ മലയാളസിനിമയില്‍ ഉണ്ടായിരിക്കുന്നത്.‘ആ പാട്ടൊക്കെ ഹിറ്റായിരിക്കാം. പക്ഷേ സാരാംശമില്ല… നിലവാരമില്ല.’
കോട്ടയത്ത് നടന്നുവരുന്ന 4-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ചുനടന്ന ചടങ്ങില്‍ കോട്ടയം കാരുടെ എം.എല്‍.എയും മുന്‍ സാംസ്ക്കാരിക വകുപ്പുമന്ത്രിയുമായ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടതാണിക്കാര്യം .
https://www.facebook.com/Malayalivartha