എസ്.എ.ചന്ദ്രശേഖറുടെ അസിസ്റ്റന്റായി സിനിമയിൽ അരങ്ങേറ്റംകുറിച്ച ശങ്കറിന്റെ തലവര മാറ്റിവരച്ചത് ഒരു മമ്മൂട്ടി – മോഹൻലാൽ സിനിമ
മലയാള സിനിമയില്‍ വെടികെട്ട് വിജയമായി മാറിയ ‘ വാര്‍ത്ത ‘ തമിഴിലേക്ക് റിമേക്ക് ചെയ്യണമെന്ന് തമിഴ് സിനിമയിലെ കൊടിപാറിച്ച സംവിധായകനും നടനും ഇളയദളപതി വിജയ് യുടെ പിതാവുമായ എസ്.എ.ചന്ദ്രശേഖര്‍ നിശ്ചയിച്ചിരുന്നു .
പക്ഷേ , അതിനു മുന്‍പേ സംവിധാനം ചെയ്യാമെന്നേറ്റ മറ്റു ചിത്രങ്ങളുടെ തിരക്കില്‍ പെട്ട് അദ്ദേഹത്തിന് അത് കഴിയാതെപോയി. ഇതിനിടയില്‍ പ്രഭുവിനെ നായകനാക്കി ‘പാലൈവാന റോജാക്കള്‍ ‘ എന്ന പേരില്‍ മറ്റൊരു സംവിധായകന്‍ വാര്‍ത്തയെ തമിഴ് പേശിച്ചു .
എങ്കിലും, ചന്ദ്രശേഖര്‍ വാര്‍ത്തയെ കൈ വിട്ടില്ല. നാലു വര്‍ഷത്തിനു ശേഷം വാര്‍ത്ത ബോളിവുഡിലേക്ക് റിമേക്ക് ചെയ്യാന്‍ ചന്ദ്രശേഖര്‍ ഇറങ്ങിപുറപ്പെട്ടു . അന്ന് , ശേഖറിന്റെ അസിസ്റ്റന്റായി കൂടെ നിന്നത് ഇന്നത്തെ ഇന്ത്യ ന്‍ സിനിമയുടെ ഷോമാന്‍ ശങ്കറായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രാജേഷ്‌ഖന്നയായിരുന്നു വാര്‍ത്തയുടെ ഹിന്ദി റിമേക്കായ ‘ ജയ് ജയ് ശിവ് ശങ്കര്‍ ‘ എന്ന ചിത്രത്തിന്‍റെ നായകനും നിര്‍മ്മാതാവും .
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്തിനിടയില്‍ സംവിധായകനായ ചന്ദ്രശേഖറിന് മറ്റൊരു ചിത്രത്തിന്റെ ഫിനിഷിംഗ് വര്‍ക്കിനായി മദ്രാസിലേക്ക് പോവേണ്ടിവന്നു . പകരം സംവിധായകനായി നിയോഗിക്കപ്പെട്ടത് ശങ്കറായിരുന്നു. ശങ്കറിന്റെ മൂന്നുദിവസത്തെ സംവിധാനം കണ്ട് ആശ്ചര്യപ്പെട്ട രാജേഷ്ഖന്ന ബോളിവുഡിലെ അറിയപ്പെടുന്ന പലസംവിധായകരെയും വിളിച്ചു ശങ്കറിനെ കുറിച്ച് വാചാലനായി .
ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ഏതു ഭാഷയിലാണെങ്കിലും നിര്‍മ്മിക്കാമെന്ന് രാജേഷ് ഖന്ന വാക്കുകൊടുത്തു. എന്നാല്‍ , ജയ് ജയ് ശിവ് ശങ്കര്‍ റിലീസാവുന്നതിനു മുന്‍പേ കെ.ടി.കുഞ്ഞുമോന്‍ ശങ്കറിനെ കരാര്‍ ചെയ്തുകഴിഞ്ഞിരുന്നു
https://www.facebook.com/Malayalivartha