Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ദുരൂഹത മാറുന്നില്ല...കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം, സിബിഐ അന്വേഷണത്തിന് പുരോഗതിയില്ലെന്ന് മണിയുടെ ബന്ധുക്കള്‍

06 MARCH 2018 08:34 AM IST
മലയാളി വാര്‍ത്ത

നടന്‍ കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം.മണി ഇപ്പോഴും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു. ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ് മണി മലയാളികള്‍ക്കായി സമ്മാനിച്ചത്. 

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട കഥാപാത്രങ്ങളിലൂടെ മറ്റ് ഭാഷകളിലും മണി പ്രിയപ്പെട്ടവനായി. പ്രശസ്തിയിലെത്തിയപ്പോഴും സ്വന്തം നാടിനെയും നാട്ടുക്കാരെയും മണി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.പണം പ്രശസ്തിയും കൂടിയപ്പോഴും മണി സാധാരണക്കാരനായ നടനായി മാറി.കഴിഞ്ഞ കാലത്തെ എപ്പോഴും മണി ഓര്‍ക്കാറുണ്ടായിരുന്നു.

ഞാന്‍ ആരാണെന്നറിയാന്‍ ഗൂഗിളില്‍ തിരയേണ്ട. മറിച്ച് ഈ പിടിച്ച് നോക്കിയാല്‍ മതിയെന്ന് മണി എപ്പോഴും പറയുമായിരുന്നു.ചുമട്ട് തൊഴിലാളിയായും മരം കയറ്റക്കാരനായും ചാലക്കുടിപ്പുഴയില്‍ പൂഴി വാരിയുമൊക്കെയാണ് മണി ആദ്യം ജീവിച്ചിരുന്നത്.

തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ തിരക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ മണി ചാലക്കുടിയിലെത്തും.കാവി മുണ്ടും ഷര്‍ട്ടും ധരിച്ച് ടൗണിലിറങ്ങും. അവിടെ താരം നാട്ടുകാരിലൊരാളാകും.നാടന്‍ പാട്ട്് ഏറെ ഇഷ്ടപ്പെട്ടിരുന്ന മണി വ്യത്യസ്തമായ രീതിയില്‍ ഫോക്ക്‌ലോര്‍ സംഗീതത്തില് കഴിവ് തെളിയിച്ചു. നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. 

സിനിമയില്‍ കാണുന്ന ഈ ശരീരം സിനിമ തന്ന സമ്ബത്തല്ല, പൊരി വെയിലത്ത് പണി ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണി ചങ്കൂറ്റത്തോടെ പറയാറുണ്ട്.സിനിമയില്‍ വരുന്നതിന് മുമ്ബ് മണി ജീവിതം പഠിച്ചത് ചാലക്കുടിയില്‍ നിന്നായിരുന്നു. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്‌ബോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും.

നേരം പുലരുന്നതുവരെ പാടി രസിക്കും,അതില്‍ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്. പാവങ്ങളായ രോഗികള്‍ക്ക് മരുന്ന്,ചികിത്സ,ചാലക്കുടിയില്‍ വായനശാല, സ്‌കൂള്‍ ബസ്,ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി,പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാനുള്ള സഹായം. 


അടിമാലിയിലെ ഒരു യുവാവിന്റെ കിഡ്‌നി മാറ്റിവെക്കാന്‍ സഹായിക്കാന്‍ മണി അവിടെ ഒരു പ്രോഗ്രാം പെട്ടെന്ന് നടത്തി 10 ലക്ഷം സ്വരൂപിച്ചു.. അങ്ങനെ എണ്ണിയാല്‍ തീരാത്ത കാരുണ്യം.കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില്‍ പാവങ്ങളുടെ നീണ്ടനിരയുണ്ടാകും. അതിനിടയിലാണ് എല്ലാം ഇട്ടെറിഞ്ഞ്, ആരോടും യാത്ര പറയാതെ ഈ ജനപ്രിയനായകന്‍ വിണ്ണിലെ താരങ്കണത്തിലേക്ക് കടന്നുകളഞ്ഞത്.

മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളില്‍ ടി.വി. ചാനലുകളില്‍ വന്‍ വാര്‍ത്തയായിരുന്നു ഈ വിഷയം.

മണിയുടെ മരണത്തില്‍ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരിലേയ്ക്കാണ്. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് (മാര്‍ച്ച് 4) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയില്‍ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതില്‍ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയില്‍ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിച്ചേര്‍ന്നത്. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും സ്ഥലം വിട്ടു. അമിതമായി മദ്യപിച്ച സാബുവിനെ കൊച്ചിയിലെത്തിയ്ക്കാന്‍ സ്വന്തം െ്രെഡവറായ പീറ്ററെ മണി നിയോഗിച്ചു. പന്ത്രണ്ടുമണിയ്ക്ക് സല്‍ക്കാരം അവസാനിച്ചു. മണിയും സുഹൃത്തുക്കളും മാത്രം പാഡിയില്‍ അവശേഷിച്ചു.

പിറ്റേന്ന് (മാര്‍ച്ച് 5) രാവിലെ ഒമ്പതുമണിയോടെയാണ് മണിയ്ക്ക് രോഗം വഷളായിത്തുടങ്ങിയത്. അധികമായി രക്തം ഛര്‍ദ്ദിച്ച അദ്ദേഹത്തിന് കടുത്ത വിയര്‍പ്പും നെഞ്ചിടിപ്പും അനുഭവപ്പെടുകയും ചെയ്തു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ സഹായികള്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിയെ ആശുപത്രിയിലെത്തിയ്ക്കാന്‍ തന്നെ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ ജോബി പറയുന്നത്. താന്‍ ആശുപത്രിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചിരുന്നുവെന്നും ജോബി പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ വന്ന് പരിശോധിച്ചപ്പോഴും മണി ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് അതേ ആശുപത്രിയിലെ നഴ്‌സുമാരെത്തിയപ്പോഴും ചികിത്സയ്ക്ക് വിസമ്മതിച്ച മണിയെ മയക്കുമരുന്ന് കുത്തിവച്ചിറക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ വിവരങ്ങളൊന്നും ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മണിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കരള്‍ രോഗത്തിനുപുറമേ വൃക്കരോഗവും മണിയ്ക്കുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഡയാലിസിസ് അത്യാവശ്യമായി വന്നു. എന്നാല്‍ ഡയാലിസിസിനിടയില്‍ പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞു. അതിനാല്‍ അത് അവസാനിപ്പിയ്‌ക്കേണ്ടിവന്നു. അതിന്റെ പിറ്റേന്ന് (മാര്‍ച്ച് 6) രാവിലെയാണ് മണിയുടെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും മാധ്യമങ്ങളും വിവരമറിഞ്ഞത്. അന്ന് വൈകുന്നേരത്തോടെ മണിയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ഏഴേകാലോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (7 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (7 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (7 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (7 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (7 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (7 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (7 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (8 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (8 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (9 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (10 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (10 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (10 hours ago)

Malayali Vartha Recommends