കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ നിന്ന് സംഗീത സംവിധായകൻ ഔട്ട് ; ഒടുവിൽ പ്രശനം പരിഹരിച്ചത് ഇങ്ങനെ...
വിഷു റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപാണ് നായകൻ. ദിലീപ് മൂന്ന് വ്യത്യസത വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും കമ്മാരസംഭവത്തിനുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു.
സിനിമയ്ക്ക് സംഗീതം പകരുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്. നിവിന്‍ പോളി, ദിലീപ് തുടങ്ങി സിനിമയിലെ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം വലിയ ആഘോഷത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓഡിയോ ലോഞ്ചില്‍ പ്രധാനി സംഗീത സംവിധായകന്‍ ആണെങ്കിലും വീഡിയോ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മാത്രമില്ല.
ചടങ്ങുകളുടെ വീഡിയോ യൂട്യൂബില്‍ ഇട്ടപ്പോഴായിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പ്രസംഗം മാത്രം ഇല്ലാതെയായി പോയത്. പ്രമോഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നവരാണ് യൂട്യൂബിലൂടെ വീഡിയോ പുറത്ത് വിട്ടത്. താന്‍ മാത്രം ഇല്ലാത്ത കാര്യം ഗോപി സുന്ദര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്
ഗോപി സുന്ദറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ...
കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മൂസ്യിക് ഡയറക്ടറിന്റെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. അതിനാല്‍ ആരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ച് തരൂ.. ഓഡിയോ ലോഞ്ചിന്റെ യൂട്യൂബ് വീഡിയോയില്‍ നിന്നും സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി...
എന്നാൽ തന്നെ മാത്രം ഒഴിവാക്കിയ കാര്യം ഗോപിസുന്ദർ തന്നെ ശ്രദ്ധയിൽ പെടുത്തിയതോടെ പ്രശനം പരിഹരിക്കപ്പെട്ടു. തൊട്ട് പിന്നാലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ടുള്ള ഗോപിയുടെ പോസ്റ്റും വന്നു.
പരാതി തീര്‍ന്നു..
ഹാവൂ.. എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു. ഇപ്പോല്‍ സന്തോഷമുണ്ടെന്നും എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദിയുണ്ട്.. ഇതിന്റെ പേരില്‍ ആരെയും കുറ്റം പറയാനില്ലെന്നും ജയ് കമ്മാരസംഭവം എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ അത് പ്രമോഷന്‍ ടീമിന്റെ തെറ്റല്ലല്ലെന്നും സത്യവസ്ഥ എന്താണെന്ന് തനിക്ക് മനസിലായി എന്നും പറഞ്ഞ് മറ്റൊരു പോസ്റ്റ് കൂടി ഗോപി സുന്ദര്‍ ഇട്ടിയിരിക്കുകയാണ്. അതൊരു ടെക്‌നിക്കല്‍ എറര്‍ ആയിരുന്നു. പ്രമോഷന്‍ ടീമിനോട് മാപ്പ് ചോദിക്കുന്നതായും ഇനി ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനും വരാതിരിക്കട്ടെ എന്നും ഗോപി സുന്ദര്‍ പറയുന്നു. ഒരു പ്രശ്‌നം വരുമ്ബോള്‍ കൂടെ നിന്ന് സ്‌നേഹിച്ച എന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി...
https://www.facebook.com/Malayalivartha